കോളേജിൽ നിന്നും പുറത്താക്കിയെന്ന് പറഞ്ഞ് ദിലീപേട്ടൻ അന്ന് എന്നെ പറ്റിച്ചു; രസകരമായ അനുഭവം പങ്കുവെച്ച് നടി ജോമോൾ

171

എംടി വാസുദേവൻ നായർ ഹരിഹരൻ ടീമിന്റെ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജോമോൾ. എംടി ഹരിഹരൻ ടീമിന്റെ തന്നെ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ ജോമോൾ സത്യൻ അന്തിക്കാടിന്റെ മൈഡിയർ മുത്തച്ഛൻ എന്ന സിനിമയിലും ബാലതാരമായി എത്തിയിരുന്നു.

എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ നായികയായ ജോമോൾക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് 1998 ലെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചു. എന്ന് സ്വന്തം ജാനകിക്കുട്ടി, നിറം, ദീപസ്തംഭം മഹാശ്ചര്യം, പഞ്ചാബിഹൗസ് എന്നിവയാണ് ജോമോളുടെ പ്രധാനപ്പെട്ട ചിത്രങ്ങൾ.

Advertisements

Also Read
മെഗാസ്റ്റാർ മമ്മൂട്ടിയെ വീട്ടിലെത്തി ആദരിച്ച് ബിജെപി നേതാക്കൾ; പൊന്നാടയണിയിച്ച് ഓണക്കോടിയും സമ്മാനിച്ച് കെ സുരേന്ദ്രൻ

ഒരു ക്രിസ്തുമത വിശ്വാസിയായിരുന്ന ജോമോൾ മുംബൈയിൽ ജോലിയുള്ള ചന്ദ്രശേഖരൻ പിള്ള എന്നൊരു വ്യക്തിയെ വിവാഹം കഴിക്കുകയും തുടർന്ന് ഹിന്ദുമതം സ്വീകരിച്ച് ഗൗരി ചന്ദ്രശേഖര പിള്ള എന്ന് പേര് മാറ്റുകയും ചെയ്തു. ഈ ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്.

വിവാഹശേഷം ജോമോൾ സിനിമകളിൽ സജീവമല്ലാതായെങ്കിലും ചില ടെലിവിഷൻ സീരിയലുകളിൽ ഗൗരി എന്ന പേരിൽ അഭിനയിച്ചു വന്നു. ഇപ്പോൾ വൈറലാകുന്നത് നടി പഞ്ചാബി ഹൗസിൽ അഭിനയിക്കുമ്പോൾ ഉണ്ടായ ഒരു രസകരമായ സംഭമാണ്. പഞ്ചാബി ഹൗസിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയുന്ന സമയം ആ സെറ്റിലെക്ക് ഒരു കാൾ വന്നുവെന്നും അതാണ് ഞൻ ആദ്യം ഞെട്ടിയ സംഭവമെന്നും താരം പറയുന്നു.

ആ ഫോൺ എടുത്തത് ദിലീപേട്ടനാണെന്നും, എനിക്കാണ് കാൾ എന്ന പറഞ്ഞു തന്റെ കയ്യിൽ തന്നുവെന്നും നടി പറയുന്നു. നിന്നെ കോളേജിൽ നിന്ന് പറഞ്ഞു വിട്ടു എന്ന് അറിയിച്ചു കൊണ്ട് കോളേജ് പ്രിൻസിപ്പൽ വിളിക്കുന്ന ഫോൺ ആണെന്ന് പറഞ്ഞായിരുന്നു ദിലീപേട്ടൻ ഫോൺ തന്നത് എന്നാണ് നടി പറയുന്നത്.

Also Read
നാളുകൾക്ക് ശേഷം ഇന്ദ്രേട്ടനെ കണ്ടുമുട്ടിയ സന്തോഷത്തിൽ സ്വാസിക, താരങ്ങളുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

പ്രമുഖ നിർമ്മാതാവ് ദിനേശ് പണിക്കർ ആയിരുന്നു തന്നെ വിളിച്ച് അവാർഡ് ലഭിച്ചു എന്ന് പറഞ്ഞെതെന്നും പറയുന്നു. തനിക്ക് ആദ്യം വിശ്വസിക്കാൻ പറ്റീല എന്നും നടി പറയുന്നു. ഇത് നടി സെറ്റിൽ പറഞ്ഞപ്പോൾ അവിടെ ഉള്ളവർക്കും അത് അവിശ്വസിനീയമായിരുന്നു എന്നും ജോമോൾ വെളിപ്പെടുത്തുന്നു.

Advertisement