ചേട്ടനായി മമ്മൂട്ടി അനിയനായി മോഹൻലാൽ, തന്റെ സ്വപ്‌ന സിനിമയെക്കുറിച്ച് വെളിപ്പെടുത്തി പ്രമുഖ സംവിധായകൻ

130

മലയാള സനിമാ വ്യവസായത്തിന്റെ നെടുതൂണുകളായ താരരാജാക്കൻമാരാണ് മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും. ഫാൻസുകൾ തമ്മിൽ പൊരിഞ്ഞി പോരാട്ടമാണെങ്ങിലും ലാലേട്ടനും മമ്മൂക്കയും തമ്മിലുള്ള സൗഹൃദം വളരെ വലുതാണ്.

ഇന്ത്യയിലെ മറ്റൊരു ഭാഷകളിലേയും സൂപ്പർതാരങ്ങളില്ലാത്ത് അത്മബന്ധവും യോജിപ്പുമാണ് ഇവരുടെ പ്രത്യേകത. രണ്ടു പേരും താര ചക്രവർത്തിമാരായിട്ടും ഒന്നിച്ച് 60 ഓളം സിനിമകളിൽ ഇവർ വേഷമിട്ടിട്ടുണ്ട്. മറ്റൊരു ഭാഷയിലും ഇങ്ങനെ സൂപ്പർതാരങ്ങൾ ഒന്നിച്ചിട്ടില്ല.

Advertisements

ഇപ്പോഴിതാ മമ്മൂട്ടിയേയും മോഹൻലാലിനെയും ഒന്നിപ്പിച്ചു കൊണ്ട് ഞാൻ ഒരു സിനിമ ആലോചിച്ചത് നടക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ തുളസീദാസ്. തൊണ്ണൂറുകളിൽ ഒട്ടേറെ ഹിറ്റ് സിനിമകൾ ചെയ്ത സംവിധായകനാണ് തുളസീദാസ്.

Also Read
അതിന് ശേഷം ആണ് ഗർഭിണിയാണോ എന്ന് ചോദിച്ച് തുടങ്ങിയത്, യൂട്യൂബിൽ നിന്നും നിസാര വരുമാനമാണ് ലഭിക്കുന്നത്: ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയുമായി ആലീസും സജിനും

ഇക്കാലത്ത് അദ്ദേഹം മോഹൻലാലിനെയും, മമ്മൂട്ടിയേയും മനസ്സിൽ കണ്ടു കൊണ്ട് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. പക്ഷെ അത് പിന്നീട് നടന്നില്ല. ആയിരം നാവുള്ള അനന്തൻ എന്ന പേരിൽ പിന്നീട് ആ സിനിമ വന്നെങ്കിലും അതിലേക്ക് തീരുമാനിച്ചിരുന്ന മോഹൻലാലിനെ തനിക്ക് ആ സിനിമയിൽ അഭിനയിപ്പിക്കാൻ കഴിഞ്ഞില്ലെന്നു തുറന്നു പറയുകയാണ് തുളസീദാസ്.

സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ ആണ് തുളസീദാസ് ഇക്കാര്യങ്ങൾ പങ്കുവച്ചത്. തുളസീദാസിന്റെ വാക്കുകൾ ഇങ്ങനെ:

ഞാൻ വർഷങ്ങൾക്ക് മുൻപ് മോഹൻലാലിനെയും മമ്മൂട്ടിയെയും ഒന്നിപ്പിച്ചു കൊണ്ട് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. മമ്മൂട്ടി ജ്യേഷ്ഠ സഹോദരനായും, മോഹൻലാൽ അനിയനായും. പക്ഷെ അത് നടന്നില്ല. മോഹൻലാലിന്റെ തിരക്ക് ആയിരുന്നു അതിന്റെ പ്രധാന കാരണം.

ഞാൻ പിന്നീട് മമ്മുക്കയോട് കഥ പറയാൻ പോയപ്പോൾ കഥ കേട്ട് കഴിഞ്ഞു അദ്ദേഹം ആദ്യം ചോദിച്ചത് ഇതിലെ ചേട്ടന്റെ കഥാപാത്രം ആര് ചെയ്യും എന്നാണ്. അത് കേട്ടതും എനിക്ക് മറുപടി ഇല്ലാതായി. കാരണം ഞാൻ ഇതിൽ ചേട്ടന്റെ റോളിലാണ് മമ്മുക്കയെ കണ്ടിരിക്കുന്നത്.

Also Read
കൂടെ അഭിനയിച്ച ഒരു താരത്തോട് എന്നി പ്രണയം തോന്നിയിട്ടുണ്ട്, വെള്ളമടിച്ച് വാളുവെച്ചിട്ടുണ്ട്: തുറന്ന് പറഞ്ഞ് മംമ്ത മോഹൻദാസ്

ലാലേട്ടന് ഇത് ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പായത് കൊണ്ട് അനിയൻ കഥാപാത്രമായി ജയറാമിനെയാണ് മനസ്സിൽ കണ്ടിരുന്നത്. പക്ഷെ മമ്മുക്കയുടെ ചോദ്യത്തിൽ നിന്ന് എനിക്ക് മനസ്സിലായി അദ്ദേഹത്തിന് മൂത്ത സഹോദരന്റെ റോൾ ചെയ്യാൻ താത്പര്യമില്ലെന്ന്.

അത് ചെയ്യേണ്ടത് മമ്മുക്കയാണെന്ന് പറഞ്ഞാൽ എനിക്ക് എന്താടോ അത്രയും പ്രായമായോ എന്നൊക്കെ ചോദിച്ചു അദ്ദേഹം ചൂടായാലോ എന്ന് പേടിച്ച് ഞാൻ ഒന്നും മിണ്ടിയില്ല. പെട്ടെന്ന് ചേട്ടന്റെ റോൾ ചെയ്യുന്നതാരാ എന്ന് ചോദിച്ചപ്പോൾ മുരളി എന്ന മറുപടിയായാണ് ഞാൻ കൊടുത്തത്.

കഥ പറഞ്ഞപ്പോൾ മുരളി ചേട്ടനും സമ്മതമായി. അങ്ങനെയാണ് ‘ആയിരം നാവുള്ള അനന്തൻ’ എന്ന സിനിമ സംഭവിക്കുന്നത്.

Advertisement