എ പടത്തിൽ അഭിനയിച്ച് വിവാദ നായികയായി, ബിഗ്‌ബോസ് തമിഴിലും പ്രശ്‌നങ്ങൾ മാത്രം, മോഡിക്കെതിരെ ഹാഷ്ടാഗുമായെത്തി വാങ്ങിക്കൂട്ടിയത് എട്ടിന്റെ പണി: തൃശ്ശൂർക്കാരി ഓവിയയുടെ ജീവിത കഥ

756

തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള യുവ നടിയാണ് ഓവിയ. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ചില പ്രശ്‌നങ്ങളലൂടെയും വിവാദങ്ങളിലൂടെയുമാണ് താരം പ്രസിദ്ധയായത്. പ്രധാനമായും തമിഴ് ചലച്ചിത്രങ്ങളിലാണ് ഓവിയ അഭിനയിച്ചിട്ടുള്ളത്. കളവാണി, മരീന, കലകലപ്പ്, മൂഡാർ കൂടം, മദയാനൈക്കൂട്ടം, യാമിരുക്ക ഭയമേ എന്നിവയാണ് ഓവിയ അഭിനയിച്ചിട്ടുള്ള പ്രധാന തമിഴ് സിനിമകൾ.

കങ്കാരു, പുതിയ മുഖം, അപൂർവ, ബ്ലാക്ക് കോഫീ എന്നീ മലയാള ചലച്ചിത്രങ്ങളിലൂടെയാണ് ഓവിയ അഭിനയരംഗത്തേക്കു കടന്നുവരുന്നത്. മനുഷ്യമൃഗം എന്ന സിനിമയിലും ഓവിയ അഭിനയിച്ചിട്ടുണ്ട്.
ബിഗ്‌ബോസ് തമിഴ് റിയാലിറ്റി ഷോയിലൂടെയാണ് ഓവിയ തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. എന്നാൽ ഓവിയയുടെ തമിഴ് ചിത്രം ’90 എംഎൽ’ താരത്തെ വലിയ വിവാദത്തിലെത്തിച്ചിരുന്നു. 1991 ൽ തൃശൂരിൽ ജനിച്ച ഓവിയയുടെ യഥാർത്ഥ പേര്. ഹെലൻ നെൽസൺ എന്നാണ്.

Advertisements

2017ൽ കമൽ ഹാസൻ അവതരിപ്പിച്ച ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തിലൂടെയാണ് ഓവിയ പ്രശസ്തയായത്. ഇതിലെ പല കാര്യങ്ങളും പിന്നീട് വാർത്ത ആവുക ആയിരുന്നു. ഈ വിവാദങ്ങളിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. തൃശ്ശൂർ വിമലാ കോളേജിൽ ബിഎ ഇംഗ്ലീഷിനു പഠിക്കുന്ന സമയത്ത് കളവാണി എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചത്.

ഈ ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടി. ചിത്രത്തിലെ ഓവിയയുടെ അഭിനയം ഏറെ നിരൂപക പ്രശംസ നേടുകയും ചെയ്തു. ഈ ചിത്രത്തിനു ശേഷം അമര, വേങ്കൈ, മുഖം നീ അകം നാൻ, സെവനു, മുത്തുക്കു മുത്താക എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിൽ നിന്നും ചെറിയ ഒരു ഇടവേളയെടുത്ത ഓവിയ പുതിയ മുഖം, മനുഷ്യമൃഗം എന്നീ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.

2010ൽ കമൽ ഹാസൻ, ആർ. മാധവൻ എന്നിവർ അഭിനയിച്ച മൻമദൻ അൻപ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു. പിന്നീട് നിരവധി ചിത്രങ്ങളിൽ ഗ്ലാമർ വേഷങ്ങൾ ചെയ്തു. തമിഴ് ചിത്രം ’90 എംഎൽ’ താരത്തെ വലിയ വിവാദത്തിലെത്തിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലർ മുതൽ വിമർശനങ്ങളേറ്റുവാങ്ങിയ ചിത്രം വലിയ തോതിലാണ് വാർത്തകൾ സൃഷ്ടിച്ചത്.

സംസ്‌കാരത്തെയും യുവത്വത്തെയും കളങ്കപ്പെടുത്തുന്നുവെന്ന് ആരോപണവുമായി ഇന്ത്യൻ നാഷണൽ ലീഗ് പാർട്ടി രംഗത്തെത്തിയിരിന്നു. ഓവിയക്കും സംവിധായിക അനിതാ ഉദീപിനുമെതിരെ എൻഎൽപി ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. അമിതമായ അശ്ലീലപദപ്രയോഗങ്ങളും പുകവലിയും മദ്യപാനവുമെല്ലാം ഉൾപ്പെട്ട ട്രെയിലറിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്.

ചിത്രം കോളജ് വിദ്യാർഥികളെയും യുവതികളെയും വഴിതെറ്റിക്കുന്നുവെന്നായിരുന്നു പരാതി. ഓവിയയിൽ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ചിലർ വിലയിരുത്തുന്നു. ഓവിയ അടക്കം അഞ്ച് പെൺകുട്ടികൾ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഗ്ലാമർ രംഗങ്ങൾ ഏറെയാണ്. സിനിമയുടേതായ ട്രെയിലറിൽ ഓവിയയുടെ ലിപ്ലോക്ക് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും പോൺ സിനിമയേക്കാൾ വൃത്തികെട്ട അവസ്ഥയാണ് ചിത്രത്തിനെന്നും ഇൻഡസ്ട്രിയെ ഇത് ദോഷം ചെയ്യുമെന്നും വിമർശകർ അന്ന് പറഞ്ഞിരുന്നു.

ഗോ ബാക്ക് മോദി ഹാഷ്ടാഗ് ക്യാംപയിന്റെ പേരിലാണ് പിന്നീട് താരത്തിന്റെ പേരിൽ വന്ന കേസ്. ബിജെപി തമിഴ്‌നാട് നേതൃത്വത്തിന്റെ പരാതിയിൽ ചെന്നൈ എക്‌മോർ പൊലീസാണ് കേസ് എടുത്തത്. നിരവധി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പ്രധാനമന്ത്രിയുടെ തമിഴ്‌നാട് സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പേ ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇത് കാരണം മന്ത്രിയെ കാണാൻ കറുത്ത മാസ്‌ക്കിട്ട് വരണമെന്നായിരുന്നു ഇതിലൂടെ പറഞ്ഞത്. ഉദ്ഘാടന വേദിയിൽ കറുത്ത മാസ്‌ക്ക് ധരിച്ചെത്തിയവരെ പൊലീസ് തടഞ്ഞു. കറുത്ത് മാസ്‌ക്ക് മാറ്റി മറ്റ് നിറത്തിലുള്ള മാസ്‌ക്ക് ധരിച്ച ശേഷമാണ് പൊലീസ് ഇവരെ അനുവദിച്ചത്. മാധ്യമപ്രവർത്തകരുടെ ഉൾപ്പടെ കറുത്ത മാസ്‌ക്ക് പൊലീസ് ഒഴിവാക്കുകയും ചെയ്തിരുന്നു.

ഇങ്ങനെ വന്നവർ അല്ലെങ്കിൽ കൂടെ കറുത്ത മാസ്‌ക് ധരിച്ചവരെ മാറ്റാൻ ആവശ്യപെട്ടു. 2017 ൽ സ്റ്റാർ വിജയ് ചാനലിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതിലൂടെയാണ് ഓവിയ ശ്രദ്ധേയയായത്. ഈ പരിപാടിയിൽ പങ്കെടുക്കുന്ന സമയത്ത് ആരവ് എന്ന നടനുമായി ഓവിയ പ്രണയത്തിലായിരുന്നു.

ഈ ബന്ധം തുടരുവാൻ കഴിയാതെ വന്നതോടെ ഓവിയ ജീവനൊടുക്കാൻ ശ്രമിച്ചു. ഇതോടെ ആരാധകർ ഏറെ അയി താരത്തിന്. പ്രേക്ഷക പ്രീതി നേടാൻ വേണ്ടി കളിച്ചതാണ് എന്നൊക്കെ പറയുന്നുണ്ടായിരുന്നു. എന്തായാലും ഇത് കഴിഞ്ഞ് താരത്തിന് നല്ല വോട്ടുകൾ ലഭിച്ചു. തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയിലെ സെൻസേഷൻ താരമായിരുന്നു ഓവിയ ഹെലൻ. പിന്നീട് വൈകാരികമായ കാരണങ്ങളാൽ ഓവിയ ഷോ വിട്ടു പോവുക ആയിരുന്നു.

Advertisement