മോഹൻലാലിനെ ഇറക്കാനായി കോടതിയിലെത്തിയ വക്കീൽ രേണുക നേരത്തെ മമ്മൂട്ടിയേയും രക്ഷിച്ചിട്ടുണ്ട്: ശരിക്കും വക്കീലായ താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ

369

ഒന്നാം ഭാഗത്തിനേക്കാൾ ഗംഭീരം എന്ന അഭിപ്രായം നേടി മുന്നേറുന്ന ദൃശ്യം 2വിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അവസാനിക്കുന്നില്ല. ബുദ്ധിരാക്ഷസനായ സംവിധായകൻ ജീത്തു ജോസഫും താരചക്രവർത്തി നടനവിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാലും ചേർന്ന് പ്രേക്ഷകരെ അത്രയ്ക്കാണ് ഞെട്ടിച്ചിരിക്കുന്നത്.

സംവിധായകൻ ജീത്തു ജോസഫിന് അഭിനന്ദിച്ച് മതായായിട്ടല്ല ആരാധകർക്കും സിനിമാ പ്രവർത്തകർക്കും. ജീത്തു എന്ന സംവിധായകനും മോഹൻലാൽ എന്ന നടനുമെല്ലാം കൈയ്യടി നേടുകയാണ്. അതേസമയം സോഷ്യൽ മീഡിയ അന്വേഷിക്കുന്ന ചിത്രത്തിലെ മറ്റൊരു താരമാണ് രേണുക വക്കീൽ.

Advertisements

ജോർജുകുട്ടിയെ ഇറക്കി കൊണ്ടു വരാനായി കോടതിയിലെത്തിയ വക്കീൽ രേണുക ആരെന്നാണ് സോഷ്യൽ മീഡിയ തിരയുന്നത്. ജീവിതത്തിലും വക്കലീലായ ശാന്തി പ്രിയയാണ് രേണുകയായി എത്തിയത്. രേണുക വക്കീലിനെ മുമ്പും നമ്മൾ കണ്ടിട്ടുണ്ട്. അതും വക്കീലായി തന്നെ.

ആദ്യം കണ്ടത് ഗാനഗന്ധർവ്വനിലായിരുന്നു. അന്ന് ശാന്തിപ്രിയ വന്നത് മമ്മൂട്ടിയെ ഇറക്കി കൊണ്ടു വരാനായിരുന്നു. ഇന്നിതാ മോഹൻലാലിന് വേണ്ടിയും കോടതിയിൽ എത്തിയിരിക്കുകയാണ് ശാന്തി പ്രിയ. കേരള ഹൈക്കോടതിയിലെ വക്കീലാണ് ശാന്തിപ്രിയ. തിരുവനന്തപുരം സ്വദേശിനി. നേരത്തെ ഏഷ്യാനെറ്റിൽ അവതാരകയായിരുന്നു.

വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ശാന്തി പ്രിയ. ഗാനഗന്ധർവ്വനായിരുന്നു ആദ്യ സിനിമ. പിന്നീട് അഭിനയിച്ചത് ജീത്തു ജോസഫിന്റേയും മോഹൻലാലിന്റേയും റാമിലായിരുന്നു. ഒരു സീൻ മാത്രമായിരുന്നു. പക്ഷെ ലാലേട്ടനൊപ്പമായിരുന്നു അത്. അങ്ങനെയാണ് ജീത്തു ജോസഫും കുടുംബവുമായി അടുക്കുന്നത്. പിന്നീട് ദൃശ്യം 2വിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നു.

ചിത്രത്തിൽ ഇതുപോലൊരു കോടതി രംഗമുണ്ടെന്ന് മാത്രമായിരുന്നു അപ്പോൾ അറിയുമായിരുന്നതെന്നും ശാന്തി പ്രിയ പറയുന്നു. അങ്ങനെയിരിക്കെയാണ് ജീത്തു ജോസഫിന്റെ കോൾ വരുന്നത്. ജോർജുകുട്ടിയുടെ വക്കീൽ ആകണമെന്നായിരുന്നു ജീത്തു പറഞ്ഞത്. താനാകെ ഞെട്ടിയെന്നും ശാന്തി പറയുന്നു.

അങ്ങനെയാണ് ജോർജുകുട്ടിയെ രക്ഷിക്കാനായി ശാന്തി പ്രിയ രേണുകയാകുന്നതും സ്‌ക്രീനിലും കോടതിയിലെത്തുന്നതും. ചിത്രീകരണ വേളയിലെ രസകരമായ അനുഭവങ്ങളും ശാന്തി പ്രിയ പങ്കുവെക്കുന്നുണ്ട്. കോടതി രംഗങ്ങളിൽ രേണുക ഞെട്ടുന്ന രംഗമുണ്ട്. സിനിമയിലെ മികച്ചൊരു ട്വിസ്റ്റാണത്. രേണുകയുടെ ആ ഞെട്ടലിൽ നിന്നുമാണ് ജോർജുകുട്ടിയിലേക്ക് പോകുന്നത്.

ആദ്യം ആ രംഗം വൃത്തിയായി തന്നെ അവതരിപ്പിച്ചു. എന്നാൽ ചില കാരണങ്ങളാണ് ആ രംഗം വീണ്ടും എടുക്കേണ്ടി വന്നു. ഇത്തവണ തന്റെ വാ അൽപ്പം കൂടുതൽ തുറന്നു പോയോ എന്നൊരു സംശയം. ഇത്രയും വാ പൊളിച്ച് നിൽക്കണമോ ഒരു ടേക്ക് കൂടെ എടുത്താലോ എന്ന് ജീത്തുവിനോട് ചോദിച്ചു. വേണ്ട നാച്വറലാണെന്നായിരുന്നു ജീത്തു നൽകിയ മറുപടി.

ജീവിതത്തിൽ താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും പാവം മനുഷ്യരിൽ ഒരാളാണ് ജീത്തു. പക്ഷെ അദ്ദേഹം കഥ പറയുന്നത് കേൾക്കുമ്പോൾ അത്ഭുതം തോന്നും. ഇങ്ങനൊക്കെ കഥ മെനയാൻ സാധിക്കുമായിരുന്നുവെങ്കിൽ തന്റെ പ്രൊഫഷന് അത് ഗുണം ചെയ്തേനെയെന്ന് തോന്നിയിട്ടുണ്ടെന്നും ശാന്തി പ്രിയ പറയുന്നു. അതുപോലെ തന്നെ മോഹൻലാലുമൊത്തുള്ള രംഗം അവസ്മരണീയമായ ഓർമ്മയാണെന്നും ജീവിതത്തിൽ ഇതുപോലൊരു അവസരം ഇനി ലഭിക്കില്ലെന്നും താരം പറയുന്നു.

ദൃശ്യത്തിനൊരു മൂന്നാം ഭാഗം ഉണ്ടാവുകയാണെങ്കിൽ താൻ തന്നെ ജോർജുകുട്ടിയ്ക്ക് വേണ്ടി വാദിക്കുമെന്നാണ് ശാാന്തി പ്രിയ പറയുന്നത്. ദൃഷ്യം 3 വരികയാണെങ്കിൽ വക്കീൽ താൻ തന്നെയാണെന്ന് ജീത്തുവിനോട് പറഞ്ഞിട്ടുണ്ടെന്നും ശാന്തി പറയുന്നു.

Advertisement