ഞാൻ കരഞ്ഞു കൊണ്ട് എഴുന്നേൽക്കുമ്പോൾ അദ്ദേഹം എന്നെ ചേർത്തു പിടിക്കുമായിരുന്നു, എനിക്കതായിരുന്നു വേണ്ടതും, വെളിപ്പെടുത്തലുമായി സണ്ണി ലിയോൺ

3340

ലോകം മുഴുവൻ ആരാധകരുള്ള നടിയാണ് സണ്ണി ലിയോൺ. പോ. ൺ സിനിമാ ലോകത്തു നിന്നും ബോളിവുഡിലേക്ക് എത്തിയ സണ്ണിയ്ക്ക് കരിയറിന്റെ തുടക്കത്തിൽ പല തരത്തിലുള്ള വിമർശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാൽ തന്റെ കഠിനാധ്വാനത്തിലൂടെ തന്റെ വിമർശകരെയെല്ലാം സണ്ണി ലിയോൺ ആരാധകരാക്കി മാറ്റി. തന്റെ ഈ യാത്ര യിലുടനീളം സണ്ണിയ്ക്ക് പിന്തുണയായി കൂടെ ഉണ്ടായിരുന്നത് ഭർത്താവ് ഡാനിയേൽ വെബ്ബറായിരുന്നു. ഇപ്പോഴിതാ താനും ഡാനിയേലും തമ്മിലുള്ള പ്രണയത്തെ കുറിച്ചും തങ്ങൾക്ക് ഇടയിലെ ബന്ധത്തിന്റെ ആഴത്തെക്കുറിച്ചും ഒരിക്കൽ സണ്ണി ലിയോൺ തുറന്നു പറഞ്ഞതാണ് വീണ്ടും വൈറലായി മാറുന്നത്.

Advertisements

ഡാനിയേലിന്റെ ബാന്റിംഗിലെ അംഗം വഴി വേഗസിലെ ഒരു ക്ലബ്ബിൽ വച്ചാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയിലേ അനുരാഗം എന്നാണ് അദ്ദേഹം പറയാറുള്ളത്. പക്ഷെ എനിക്ക് അങ്ങനെയല്ല ഞങ്ങൾക്കിടയിൽ ചെറിയ സംസാരം മാത്രമേ ഉണ്ടായിരുന്നുള്ളു അവിടെ വയലിനോ ഒഴുകി നടക്കുന്ന ഹൃദയങ്ങളോ ഉണ്ടായിരുന്നില്ല.

പക്ഷെ എങ്ങനെയോ എന്റെ നമ്പറും ഐഡിയും അദ്ദേഹത്തിന് കിട്ടി. അദ്ദേഹം എന്നെ വിളിച്ചില്ല എന്നതാണ് എനിക്ക് ഇഷ്ടമായത്. പക്ഷെ ഇമെയിൽ അയച്ചു. അങ്ങനെയാണ് ഞങ്ങൾ സംസാരിച്ച് തുടങ്ങുന്നത്. ഞാൻ ന്യൂയോർക്കിലേക്ക് പോവുകയായിരുന്നു. അദ്ദേഹം അവിടെയായിരുന്നു താമസിച്ചിരുന്നത്.

Also Read: ദേവരാഗത്തിൽ ദേഷ്യത്തോട് കൂടി ശ്രീദേവിയെ അടിച്ചു; പിന്നീട് ഒരു പുരസ്‌കാര വേദിയിൽ വെച്ച് ശ്രീദേവി തന്നെ തിരിച്ചറിഞ്ഞില്ല; അന്ന് നെടുമുടി വേണു പറഞ്ഞത്

അദ്ദേഹം എനിക്ക് ഇമെയിൽ അയച്ചു. നീ എനിക്ക് ഒരിക്കലും നമ്പർ തരാൻ പോകുന്നില്ല അല്ലേയെന്ന് ചോദിച്ചു. അങ്ങനെ ആണ് നമ്പർ കൊടുക്കുന്നത്. ഞങ്ങളുടെ ആദ്യത്തെ ഡേറ്റിന് ഞാൻ വൈകിയാണ് എത്തിയത്. പക്ഷെ ഒരു മാന്യനെ പോലെ അദ്ദേഹം കാത്തു നിന്നു. ഞാൻ എത്തുകയും ഞങ്ങൾ സംസാരിക്കാൻ തുടങ്ങുകയും ചെയ്തു.

അപ്പോൾ അവിടെയൊരു വയലിൻ മൊമന്റ് നടന്നു. ആ റസ്റ്റോറന്റിലുള്ളവരൊക്കെ അപ്രതക്ഷ്യമായി. ഞങ്ങൾ മാത്രമായി. മൂന്ന് മണിക്കൂറോളം ഞങ്ങൾ സംസാരിച്ചു. എനിക്ക് അദ്ദേഹത്തെ കാലങ്ങളോളം അറിയുന്നത് പോലെ തോന്നി. തുടക്കത്തിൽ ഞങ്ങൾ ഒരുപാട് സമയം എടുത്തു. പരസ്പരം അറിയാനായിരുന്നു അത്.

ഞാൻ ഓമാനിൽ ആയിരിക്കുമ്പോൾ അദ്ദേഹം ഒരു മിക്സ്ഡ് സിഡിയും ലോകമെമ്പാടുമുള്ള പൂക്കളും അയച്ചു തന്നു. ഞങ്ങൾ തമ്മിൽ ഒരുപാട് സംസാരിച്ചിരുന്നു. ഞാൻ പ്രണയത്തിലായി കഴിഞ്ഞിരുന്നു. അദ്ദേഹം വളരെയധികം സ്നേഹിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്ന വ്യക്തിയാണ്.

അ ഡ ൾ ട്ട് സിനിമകളിൽ ഞാൻ മറ്റുള്ളവരുടെ കൂടെ അഭിനയിക്കുന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം എനിക്കൊപ്പം അഭിനയിക്കാൻ തുടങ്ങുകയും പിന്നീട് ഞങ്ങൾ ഒരുമിച്ചൊരു കമ്പനി തുടങ്ങുകയും ചെയ്തു. ഞങ്ങൾ ഡേറ്റിംഗ് തുടങ്ങി കുറച്ച് നാൾ കഴിഞ്ഞപ്പോഴായിരുന്നു എന്റെ അമ്മ മ രി ക്കു ന്നത്. അതു പോലൊരു വൈകാരിക ഉത്തരവാദിത്തത്തിൽ നിന്നും ഏതൊരാളും ഓടിയൊളിക്കുമെന്നാണ് ഞാൻ കരുതിയത്.

Also Read: ‘ഞാനും എന്റെ ആളും ഞങ്ങളുടെ രണ്ട് രാജകുമാരന്മാരും’; രണ്ടാമത്തെ കുഞ്ഞിനൊപ്പമുള്ള സന്തുഷ്ട കുടുംബചിത്രം പങ്കുവെച്ച് ശാലു കുര്യൻ; സ്‌നേഹം വിതറി ആരാധകർ

പക്ഷെ അദ്ദേഹം നിന്നു എനിക്ക് വേണ്ടി മാത്രമല്ല, എന്റെ കുടുംബത്തിന് വേണ്ടിയും. രാത്രി ഞാൻ കരഞ്ഞു കൊണ്ട് എഴുന്നേൽക്കുമായിരുന്നു. അദ്ദേഹം എന്നെ ചേർത്തു പിടിക്കുമായിരുന്നു. സാഹചര്യം മാറ്റാൻ ശ്രമിക്കുകയായിരുന്നില്ല, എനിക്കൊപ്പം നിൽക്കുകയായിരുന്നു ചെയ്തത്. എനിക്കതായിരുന്നു വേണ്ടതും.

അപ്പോൾ എനിക്ക് മനസിലായി ഇതാണ് ആ ഒരാൾ എന്ന്. ഇന്നലെയെന്ന പോലെ ഞാൻ ഓർക്കുന്നുണ്ട്. എന്റെ മോതിരമിടാനുള്ളൊരു ബോക്സ് തിരയുകയായിരുന്നു ഞാൻ. സാധാരണ പോലെ താനുണ്ടാക്കിയൊരു ബോക്സ് അദ്ദേഹം എനിക്ക് നൽകിയിരുന്നു. വിത്ത് ലവ് ഡാനിയേൽ എന്നായിരുന്നു അതിലെഴുതിയിരുന്നത്.

എനിക്ക് നിനക്ക് തരാൻ മറ്റൊരു മോതിരം കൂടിയുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ യെസ് പറഞ്ഞു. ഞാൻ തുള്ളി ചാടുകയായിരുന്നു. അദ്ദേഹത്തെ ലഭിക്കാൻ ഞാൻ ഭാഗ്യവതിയാണ്. ഞാൻ ആഗ്രഹിച്ചത് പോലെ ലളിതമായിരുന്നു വിവാഹഭ്യർത്ഥന. ഏഴ് വർഷമായിരിക്കുന്നു. ഞങ്ങൾ ഇപ്പോഴും അതുപോലെ തന്നെയാണ്.

എന്റെ സ്വപ്നങ്ങളെ സ്വന്തം സ്വപ്നങ്ങളെന്ന പോലെ എന്നെ പിന്തുണയ്ക്കുന്നുണ്ട്. എന്തും സാധ്യമാണെന്ന് എന്നെ വിശ്വസിപ്പിക്കുന്നത് അദ്ദേഹമാണ്. ഞാനും കുട്ടികളും ഒക്കെയുള്ളപ്പോൾ രാവിലെ അദ്ദേഹം ഞങ്ങൾക്കുള്ള ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുമ്പോൾ അതൊരു സ്വപ്നമാണോ എന്ന് തോന്നും. ഞാൻ ജീവിക്കുന്നത് തന്നെയാണോ ഇതെന്ന് തോന്നുമെന്നും സണ്ണി ലിയോൺ പറയുന്നു.

Also Read: ‘എട്ട് വർഷത്തെ പരിചയം’; സാധാരണ വിവാഹമല്ലെന്ന് ധീരജ് പറഞ്ഞതിന് കാരണമുണ്ട്; ടൊവിനോയും നിവിൻ പോളിയും കസിനൻസായ ധീരജിന്റെ വിവാഹ വിശേഷങ്ങൾ

Advertisement