പൃഥ്വിരാജിനെ കണ്ടിരിക്കാന്‍ നല്ല രസമാണ്, അദ്ദേഹത്തിന്റെ മാനറിസം കണ്ടുപഠിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, മനസ്സുതുറന്ന് ഹന്ന

547

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഹന്നാ റെജി കോശി. പൃഥ്വിരാജ് നായകനായി എത്തിയ ‘ഡാര്‍വിന്റെ പരിണാമം’ എന്ന സിനിമയിലൂടെയാണ് ഹന്ന അഭിനയ മേഖലയിലേക്ക് എത്തുന്നത്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ ഹന്നയക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. പിന്നീട് ബിജു മേനോന്റെ നായികയായി രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. മോഡലിങിലൂടെ അഭിനയത്തിലെത്തിയ ഹന്നയുടെ ഏറ്റവും പുതിയ ചിത്രമാണ് തീര്‍പ്പ്.

Advertisements

ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുന്ന ഹന്ന തന്റെ അഭിനയ ജീവിതത്തെക്കുറിച്ചു തിരിച്ചുവരവിനെക്കുറിച്ചും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അഭിനയ പ്രാധാന്യമുള്ള സ്ത്രീകഥാപാത്രങ്ങള്‍ ചെയ്യാനാണ് സിനിമയിലേക്ക് തിരിച്ചെത്തിയതെന്ന് ഹന്ന പറയുന്നു.

Also Read: ‘നീ എന്റെ ഹൃദയം സ്‌നേഹം കൊണ്ട് നിറച്ചു’, വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് മഹാലക്ഷ്മി

കൂടാതെ സിനിമയുടെ മറ്റ് മേഖലയിലും കൈവയ്ക്കണമെന്ന ആഗ്രഹവും താരത്തിനുണ്ട്. ഒരുപാട് പ്രഗത്ഭരായ കലാകാരന്മാര്‍ക്കൊപ്പമാണ് ‘തീര്‍പ്പ്’ എന്ന ചിത്രത്തില്‍ അഭിനയിച്ചതെന്നും ഇതില്‍ പ്രഭ എന്ന കഥാപാത്രത്തെയാണ് അവരിപ്പിച്ചതെന്നും താരം പറയുന്നു.

കോവിഡിന്റെ സമയത്തായിരുന്നു ഷൂട്ടിങ് എന്നതിനാല്‍ ക്രൂവില്‍ ആളുകള്‍ വളരെ കുറവായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ”ഡാര്‍വിന്റെ പരിണാമം’ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവവും താരം പറഞ്ഞു. പൃഥ്വിരാജ് അധികം സംസാരിക്കാത്ത പ്രകൃതമാണെന്നും എന്നാല്‍ താന്‍ ഒരുപാട് സംസാരിക്കുന്ന ടൈപ്പുമായിരുന്നെന്ന് താരം പറയുന്നു.

പൃഥ്വിരാജ് സാറിന്റെ ഡയലോഗ് പറയുന്നത് കണ്ടിരിക്കാന്‍ നല്ല രസമാണ്. വലിയ വലിയ ഡയലോഗ് ഒക്കെ ഒറ്റ ടേക്കിലാണ് ചെയ്യുന്നത്. ഓരോ കഥാപാത്രത്തെ ഉള്ളില്‍ ആവേശിക്കുന്നതും അദ്ദേഹത്തിന്റെ മാനറിസവും ഒക്കെ കണ്ടുപഠിക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്, ‘പക്ഷേ അതൊന്നും കഴിയില്ല എന്നെനിക്കറിയാം. അവരൊക്കെ എത്രയോ വര്‍ഷത്തെ ആത്മസമര്‍പ്പണം കൊണ്ട് നേടിയെടുത്ത കഴിവുകളാണ് അതെല്ലാം.” ഹന്ന കൂട്ടിച്ചേര്‍ത്തു.

Also Read: ഭാര്യയില്ലാതെ പറ്റില്ല, ബോറടിക്കുന്നത് പോലെ തോന്നും, വിവാഹം കഴിച്ചാല്‍ ലൈഫ് ബോറാകുമെന്ന് പറഞ്ഞവരോട് ശ്രീജിത്ത് വിജയ് പറയുന്നു

‘ചെറുപ്പം മുതലേ ഒരു മോഡല്‍ ആകാനാണ് ഞാന്‍ ആഗ്രഹിച്ചത്. ഞാന്‍ ബ്യൂട്ടി പേജെന്റുകള്‍ ശ്രദ്ധിച്ചു തുടങ്ങിയത് പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് ആയ സമയം മുതലാണ്. ഞാന്‍ ഇഷ്ടപ്പെട്ട മേഖലയില്‍ തന്നെ എത്തി. 2015 ലെ മിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ ടോപ് സിക്‌സില്‍ എത്തി, മിസ് പഴ്‌സനാലിറ്റി എന്ന ടൈറ്റിലും ലഭിച്ചു’. എന്ന് താരം പറയുന്നു.

Advertisement