അനിയത്തിപ്രാവിലെ ആ ബൈക്ക് സ്വന്തമാക്കാൻ ബോണി ആവശ്യപ്പെട്ടത് കൊടുത്ത് ചാക്കോച്ചൻ !

87

അനിയത്തിപ്രാവ് എന്ന സിനിമയ്ക്ക് 25 വയസ്സാകുമ്പോൾ ഒരു ബൈക്കും ശ്രദ്ധാകേന്ദ്രമാകുകയാണ്. നായകനായ കുഞ്ചാക്കോ ബോബൻ സിനിമയിൽ ഉപയോഗിച്ച ചുവന്ന സ്‌പ്ലെൻഡർ ബൈക്ക് ആലപ്പുഴയിലെ സ്വകാര്യ വാഹനഷോറൂമിലെ ജീവനക്കാരനായ ബോണിയാണ് പിന്നീട് സ്വന്തമാക്കിയത്.

ചിത്രം റിലീസായി കാൽ നൂറ്റാണ്ട് തികയുമ്പോൾ ആ ബൈക്ക് ബോണിയിൽനിന്ന് കുഞ്ചാക്കോ ബോബൻ വിലകൊടുത്ത് തിരികെ വാങ്ങി. ആ അനുഭവം ബോണി മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു.

Advertisements

ALSO READ

അതിപ്പോഴും ഭയങ്കര ഭാരമായി തുടരുകയാണ്, ജീവിതത്തിൽ താൻ ചെയ്ത ഏറ്റവും വലിയ തെറ്റ് വെളിപ്പെടുത്തി ലാൽ

”ഞാൻ ജോലി ചെയ്യുന്ന ഷോപ്പിലെ എംഡിയുെട പേരിലായിരുന്നു ഈ ബൈക്ക്. 2006 ലാണ് വണ്ടി കാണുന്നത്. സാറിനോട് ഈ വണ്ടി കൊടുക്കുന്നുണ്ടോ എന്നു ചോദിച്ചു. ചുവപ്പു നിറമായതിനാൽ പലർക്കും ഈ വണ്ടിയോട് വലിയ താൽപര്യമില്ലായിരുന്നു. ഞാൻ വാങ്ങിയ ശേഷമാണ് അനിയത്തിപ്രാവിലെ വണ്ടിയാണെന്ന് പലരും അറിയുന്നത്. കുറേ യുട്യൂബ് ചാനലുകൾ വന്ന് ഇത് ഷൂട്ട് ചെയ്തിരുന്നു. അങ്ങിനെയാണ് ഇതിന് പബ്ലിസിറ്റി കിട്ടിയത്.

ഒരു ദിവസം കുഞ്ചാക്കോ ബോബൻ എന്നെ ഫോണിൽ വിളിച്ചു, ഹലോ ബോണിയാണോ, എനിക്ക് നിങ്ങളുടെ വണ്ടി കിട്ടിയാൽ കൊള്ളാം എന്നു പറഞ്ഞു. ഇതാരാ എന്നു ചോദിച്ചപ്പോൾ ചാക്കോച്ചനാണെന്ന് മറുപടി. ആരെങ്കിലും പറ്റിക്കുന്നതായിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്. പറ്റിക്കുന്നതല്ല, ഞാൻ നേരിട്ട് വിളിച്ചതാണെന്ന് അദ്ദേഹവും പറഞ്ഞു. മറുപടി പെട്ടെന്ന് പറഞ്ഞാൽ നന്നായിരുന്നുവെന്നും വണ്ടി എത്രയും പെട്ടെന്നു വേണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ

രഹസ്യങ്ങൾക്കെല്ലാം വിട, ഞങ്ങൾ ഒരുമിക്കുന്നു; നടി നിക്കി ഗൽറാണിയുടെയും നടൻ ആദിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു, നിശ്ചയം നടത്തിയത് വളരെ രഹസ്യമായി

എന്റെ ഒരാളെ അങ്ങോട്ടു വിട്ടാൽ വണ്ടി കൈമാറ്റം ചെയ്തു തരാമോ എന്നു ചോദിച്ചു. രണ്ടു ദിവസത്തെ സമയം ഞാനും ചോദിച്ചു. പക്ഷേ അദ്ദേഹത്തിന് ഈ ബൈക്ക് എത്രയും പെട്ടെന്നു തന്നെ വേണമായിരുന്നു. ഒരുദിവസം മുഴുവൻ ആലോചിച്ചു. അദ്ദേഹം പിറ്റേദിവസം എന്നെ വിളിച്ചു, ആളെ വിട്ടിട്ടുണ്ടെന്നു പറഞ്ഞു. അങ്ങനെ ആള് ഇവിടെ വന്നു. എന്നെ കണ്ടു സംസാരിച്ചു. എന്താ ഡിമാൻഡ്, ക്യാഷ് വേണോ എന്ന് ചോദിച്ചു.

ക്യാഷ് അല്ല, എനിക്കൊരു പുതിയ വണ്ടി കിട്ടിയാൽ നന്നായിരിക്കും എന്നു പറഞ്ഞു. ഈ ബൈക്കിലാണ് ഞാൻ ജോലിക്കു പോകുന്നത്. പകരം പുതിയൊരു ബൈക്ക് കിട്ടിയാൽ ജോലി തടസ്സമില്ലാതെ പോകും. വീണ്ടും ചാക്കോച്ചൻ വിളിച്ചു, ബോണിക്ക് ഇഷ്ടമുള്ള വണ്ടി എടുത്തുകൊള്ളാൻ പറഞ്ഞു.

ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നു തന്നെ വണ്ടി വാങ്ങാനായിരുന്നു എനിക്ക് ആഗ്രഹം. അങ്ങനെ സ്‌പ്ലെൻഡറിന്റെ പുതിയ മോഡൽ തന്നെ തിരഞ്ഞെടുത്തു. ക്യാഷ് എല്ലാം അപ്പോൾത്തന്നെ അവർ അയച്ചുകൊടുത്തു.’ എന്നും ബോണി പറഞ്ഞു.

Advertisement