എന്റെ ഹൃദയം കീറിമുറിച്ചാൽ പകുതി ഭാഗത്ത് അവനെ കാണാം; ഞാൻ വിഷാദത്തിൽ ആയിരുന്നുവെന്ന് ആർക്കും അറിയില്ലായിരുന്നു; ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് മംമ്ത; സെലിബ്രിറ്റി ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ

554

മലയാളികൾക്ക് ആരാധനയോടെ നോക്കി കാണുന്ന ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. തന്റെ ജീവിത കഥ പറഞ്ഞ് എത്തുമ്പോഴൊക്കെയും നിരവധി പേരാണ് അവർക്ക് സപ്പോർട്ടുമായി എത്താറുള്ളത്. ട്രാൻസ്‌ജെൻഡറായ ഒരാളെ മേക്കപ്പ് ആർട്ടിസ്റ്റ് മേഖലയിൽ സജീവമായി കാണുന്നുണ്ടെങ്കിൽ അതിലൊന്ന് രഞ്ജുവായിരിക്കു. ഇപ്പോഴിതാ ക്ലാപ്പ് ബോർഡ് യൂട്യൂബ് ചാനലിന് രഞ്ജുവിന്റെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തന്റെ പ്രണയബന്ധത്തെ കുറിച്ചാണ് താരം മനസ്സ് തുറന്നിരിക്കുന്നത്. എന്നാൽ ആ ബന്ധം മിസ് കമ്മ്യൂണിക്കേഷനിലൂടെ നഷ്ടമായെന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. രഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ; ‘എനിക്കൊരു ആൺസുഹൃത്തുണ്ടായിരുന്നു. എല്ലാം തുറന്ന് പറയാൻ പറ്റുന്നൊരാൾ. 12 വർഷം മുൻപുള്ള ബന്ധമായിരുന്നു അത്. എന്റെ സുഹൃത്താണെന്ന് പറയുമ്പോൾ അതിന്റേതായ ക്വാളിറ്റി നിലനിർത്തണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ഒരു കുഞ്ഞിനെപ്പോലെയാണ് ഞാൻ സ്‌നേഹിച്ചത്.

Advertisements

Also Read
ഷെയ്ൻ നിഗം തന്നത് എട്ടിന്റെ പണി; സിനിമ എടുക്കാതെ തന്നെ ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി; ഷെയിനിന്റെ അമ്മ പറഞ്ഞത് വണ്ടിചെക്ക് തന്നെന്ന്;ഞെട്ടിയെന്ന് സജി നന്ത്യാട്ട്

ആ ബന്ധത്തിൽ ഞാൻ 100 ശതമാനവും കൊടുത്തു. ഇപ്പോഴും എന്റെ ഹൃദയം കീറിമുറിച്ചാൽ പകുതി ഭാഗത്ത് അവനെ കാണാം. ഫൈറ്റ് ചെയ്ത് വന്ന ആളാണ് ഞാൻ. അത്രയും ബോൾഡായ ഞാൻ എങ്ങനെയാണ് ഒരാൾക്കും കയറി ഇരിക്കാൻ പറ്റാത്തൊരു സ്ഥലം അയാൾക്ക് കൊടുത്തതെന്ന് മനസിലാവുന്നില്ല എന്നാണ് താരം പറയുന്നത്. അതേസമയം രഞ്ജു ഇപ്പോൾ ഹാപ്പിയല്ലേ എന്ന ചോദ്യത്തിന് അല്ലെന്നാണ് താരം മറുപടി പറയുന്നത്.

നടിയെ ആക്രമിച്ച സമയത്തെ എന്റെ പ്രതികരണം ഇഷ്ടപ്പെടാത്തവരുണ്ട്. ചിലർക്ക് ഞാൻ ശത്രുവായി മാറി. ആ വലയത്തിൽ പെട്ടവരാരും എന്നെ വിളിക്കാതെയായി. എന്റെ മേക്കപ്പ് സാധനങ്ങളിൽ പൂപ്പൽ പിടിച്ച് തുടങ്ങി. ലൈഫ് അവസാനിപ്പിക്കണം എന്നുവരെ ചിന്തിച്ചിരുന്നു. ഞാൻ അത്രമാത്രം വിഷാദത്തിലായിരുന്നു എന്ന് പലർക്കും അന്ന് അറിയില്ല. പക്ഷെ എന്നെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത് മംമ്തയാണ്.

Also Read
മമ്മൂട്ടിക്ക് വേണ്ടി ഒരിക്കലും കഥ എഴുതില്ലെന്ന് തീരുമാനിച്ചു; ബിരിയാണി കാരണം ആ തീരുമാനം മാറ്റി; തന്റെ കടു കട്ടി ഡയലോഗുകൾ പറയാൻ മോഹൻലാലിനാകില്ല: രഞ്ജി പണിക്കർ

ഞാൻ പിന്നെയും എന്റെ കരിയർ ആരംഭിച്ചത് മംമ്തയുടെ കൂടെയാണ്. മംമ്തയെ കഴിഞ്ഞാൽ എനിക്ക് ഏത് പാതിരാത്രിക്കും വിളിക്കാൻ കഴിയുന്നത് ഭാവനയെ ആണ്. എന്ച് പ്രശ്‌നമുണ്ടെങ്കിലും പരിഹാരം നല്കുന്ന ആളാണ് ഭാവന. രമ്യാ നമ്പീശന് എന്നെ ചീത്ത പറയാനുള്ള അവകാശമുണ്ട്. എന്റെ ജീവിതത്തിലെ വലിയൊരു ടേർണിങ്ങ് പോയിന്റ് രവി പിളളയുടെ മകൾ ആരതിയുടെ കല്യാണമാണ്. 7 ദിവസം നീണ്ട് നില്ക്കുന്ന ചടങ്ങിൽ ആരതിയെ മേക്കപ്പ് ചെയ്തത് രഞ്ജുവായിരുന്നു

Advertisement