നല്ല ജീവിതത്തിന് ഇടയ്ക്ക് ഒന്ന് കാലിടറി, മുട്ടാത്ത വാതിലുകളില്ല, പക്ഷെ സഹായം മാത്രം ലഭിച്ചല്ല, ഒടുവില്‍ തട്ടുകട നടത്തി നടി കവിത ലക്ഷ്മി, ഒടുവില്‍ സന്തോഷം വന്നെത്തി

383

മലയാളി പ്രേക്ഷകര്‍ മറക്കാത്ത സീരിയലാണ് സ്ത്രീധനം. ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായിരുന്നു. സീരിയിലെ മത്തി സുകുവിന്റെ ഭാര്യ ശാന്തയായി എത്തിയ കവിത ലക്ഷ്മി എന്ന നടിയും ആരാധകരുടെ മനം കവര്‍ന്നിരുന്നു.

എന്നാല്‍ അധിക കാലം കഴിയുന്നതിന് മുന്‍പ് താരത്തെ ആളുകള്‍ കണ്ടത് കൊച്ചിയിലെ വഴിയോരത്ത് തട്ടുകട നടത്തുന്ന നിലയിലാണ്. വിദേശത്ത് പഠിക്കുന്ന മകന് ഫീസ് കണ്ടെത്താന്‍ കഴിയാതായതോടെയാണ് അവര്‍ അഭിനയത്തിന്റെ ഗ്ലാമര്‍ ലോകത്തില്‍ നിന്നും ഇടവേള എടുത്ത് തട്ടുകട നടത്തുന്നത്. ഒരു ട്രാവല്‍ ഏജന്‍സിക്കാരുടെ വാക്ക് വിശ്വസിച്ചാണ് കൈയിലെ കാശ് മുഴുവനെടുത്ത് മകനെ വിദേശത്ത് പഠിപ്പിക്കാന്‍ വിട്ടത്. ഇപ്പോള്‍ അവിടെ അവന്‍ ഫീസ് കണ്ടെത്താന്‍ കഴിയാതെ കുടങ്ങുകയാണ്. പറ്റിയ ചതിയില്‍ നിന്ന് കരകയറാന്‍ ഇപ്പോള്‍ പഠനത്തിനുള്ള പണം സമ്പാദിച്ചേ പറ്റൂ. സീരിയല്‍ അഭിനേതാക്കളുടെ സംഘടനയുടേതടക്കം പല വാതിലുകളിലും മുട്ടി. എവിടെ നിന്നും കാര്യമായ സഹായം കിട്ടാതായതോടെയാണ് തട്ടുകടയുമായി ഇറങ്ങിയത്.

Advertisements

‘എനിക്കു ഭര്‍ത്താവില്ല, അത്യാവശ്യം സന്തോഷമായി ജീവിച്ച് വരികയായിരുന്നു ഞങ്ങള്‍. എല്ലാം മാറി മറിഞ്ഞതു പെട്ടെന്നാണ്. ഒരു മോനും മോളുമാണ് ഉള്ളത്. പത്തു വര്‍ഷത്തോളമായി നെയ്യാറ്റിന്‍കരയിലാണ് താമസം. ഒരു സുഹൃത്തിന്റെ മകള്‍ക്ക് യു കെയില്‍ എംഡിക്ക് അഡ്മിഷനു വേണ്ടിയാണ് ഒരു ട്രാവല്‍ ഏജന്‍സിയില്‍ പോയത്. ആ കുട്ടിക്കു പകരം ഹോട്ടല്‍ മാനേജ്മെന്റ്റ് ഡിപ്ലോമ കഴിഞ്ഞ എന്റെ മകനുള്ള ഒരു അവസരത്തെക്കുറിച്ചാണ് അവര്‍ അന്നു പറഞ്ഞത്. ആ സ്ഥാപനത്തിന്റെ ഉടമയ്ക്ക് യു കെയില്‍ മൂന്നു ഹോട്ടലുകള്‍ ഉണ്ടെന്നും അവിടെ സ്റ്റഡി ആന്‍ഡ് വര്‍ക്ക് ചെയ്യാം എന്നുമായിരുന്നു ഓഫര്‍. നാലുവര്‍ഷത്തെ കോഴ്സിനു സീറ്റ് ശരിയാക്കിത്തന്നു. അന്നു പറഞ്ഞത് പത്തു പൗണ്ട് മണിക്കൂര്‍ ശമ്പളത്തില്‍ അവനവിടെ ജോലി ചെയ്യാം എന്നായിരുന്നു.

ALSO READ- നഴ്‌സായി ദുബായില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി; വിവാഹത്തോടെ വീട്ടമ്മയായി ഒതുങ്ങിക്കൂടി; ഒടുവില്‍ ആഗ്രഹിച്ച സിനിമാലോകത്തും; പടവെട്ടിലെ പുഷ്പയായി ഞെട്ടിച്ച രമ്യയുടെ ജീവിതം

അമ്പതു ലക്ഷം ചിലവു വരുന്ന കോഴ്സിന് ഒരുവര്‍ഷം പന്ത്രണ്ടുലക്ഷം വച്ച് മുപ്പത്തിയാറു ലക്ഷം അടച്ചാല്‍ മതിയെന്നും പറഞ്ഞു. ഒരു മാസം ഏകദേശം ഒരുലക്ഷം രൂപ അന്നൊരു കൂടുതലായി തോന്നിയില്ല, എനിക്കു വര്‍ക്ക് ഉണ്ടായിരുന്നു. ഞങ്ങളുടേത് ആര്‍ഭാട ജീവിതമൊന്നും അല്ലാത്തതിനാല്‍ മിച്ചം പിടിക്കാവുന്നതെയുള്ളൂ. പിന്നെ മോന്റെ പാര്‍ട്ട് ടൈം ജോലിയുമുണ്ടല്ലോ. അങ്ങനെ ഒരുപാടു പേരുടെ സഹായം കൊണ്ട് അവനെ യു കെയ്ക്ക് അയച്ചു. പക്ഷെ അവിടെ ചെന്നപ്പോള്‍ എല്ലാം മാറി മറിഞ്ഞു. പറഞ്ഞ ശമ്പളത്തിന്റെ പകുതി പോലും കിട്ടിയില്ല. അവിടെ ഒരുവര്‍ഷം കോഴ്സ് എന്നു പറഞ്ഞാല്‍ മഞ്ഞുവീഴ്ചയുടെ മാസങ്ങള്‍ ഒഴിവാക്കി ആറുമാസമേ ക്ലാസ് ഉള്ളൂ. ഇതൊന്നും ഞങ്ങളോടു വ്യക്തമായി പറഞ്ഞിരുന്നില്ല.

അതായത് ആറുമാസം കൊണ്ട് പന്ത്രണ്ടു ലക്ഷം രൂപ. അതോടെ ഞങ്ങള്‍ പെട്ടു എന്നു മനസ്സിലായി. ഇതു നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങളുടെ കൊക്കില്‍ ഒതുങ്ങില്ല എന്നു മനസ്സിലാക്കി നേരത്തെ പിന്മാറിയേനെ. യൂണിവേഴ്സിറ്റിയില്‍ നിന്ന് മെയിലുകള്‍ വന്നു തുടങ്ങിയപ്പോഴാണ് വിവരങ്ങള്‍ അറിയുന്നത്. കോഴ്സ് മുടങ്ങാതിരിക്കുവാന്‍ ആദ്യവര്‍ഷത്തെ ഫീസ് ഒരു വിധത്തില്‍ അടച്ചു. ആ പരീക്ഷ അവന്‍ പാസാകുകയും ചെയ്തു. ഈ വര്‍ഷം ഫീസ് അടയ്ക്കാനുള്ള തീയതി കഴിഞ്ഞു ആകെ വല്ലാത്ത അവസ്ഥയിലാണ്. എന്തെങ്കിലും വരുമാനം എന്ന നിലയിലാണ് തട്ടുകട തുടങ്ങിയത്, പക്ഷെ അതുകൊണ്ട് ഒന്നുമാകുന്നില്ല.

ALSO READ-ജയ ജയ ജയ ജയഹേയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണം; നഷ്ടപരിഹാരം ആരു തരുമെന്ന് ബെന്യാമിന്‍; കമന്റുമായി ബേസില്‍ ജോസഫ്

കടയിലെത്തിയ രാജ് കിരണ്‍ എന്നയാള്‍ സീരിയല്‍ താരം വഴിയിരികില്‍ ദോശ ചുടുന്നതിന്റെ ദൃശ്യം പകര്‍ത്തി യൂട്യൂബിലിട്ടതോടെയാണ് കാര്യം നാട്ടുകാര്‍ അറിഞ്ഞത്. ഈ വീഡിയോ വന്‍ വൈറലാണിപ്പോള്‍. ഇതില്‍ തന്റെ ദുരവസ്ഥ വിവരിക്കുന്നുമുണ്ട് കവിത. തന്നെ ബാങ്ക് ചതിച്ചെന്നാണ് കവിത പറയുന്നത്. എല്ലാ ബാങ്കുകളിലും പോയെങ്കിലും സ്വന്തം പേരില്‍ സ്ഥലമില്ലാത്തതിനാല്‍ ആരും ലോണ്‍ തന്നില്ലെന്നും കവിത പറയുന്നു. കെകെ രാജീവിന്റെ അയലത്തെ സുന്ദരി എന്ന സീരിയലിന്റെ ചിത്രീകരണത്തിടയിലുള്ള സമയമാണ് കവിത തട്ടുകടയിലെ ജോലികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്.

മോന്റെ യാത്രയുമായി ബന്ധപ്പെട്ട് കുറച്ച് നാള്‍ സീരിയലില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നു. അവസരങ്ങള്‍ കുറഞ്ഞതോടെ വരുമാനം നിലച്ച പോലെയായി. മോന്‍ അയച്ചു തരുന്നത് കൊണ്ട് കുടുംബം കഴിഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം ഒഴികെ സിനിമാസീരിയല്‍ മേഖലയില്‍ നിന്ന് ആരും സഹായിച്ചിട്ടില്ല. ആര്‍ട്ടിസ്റ്റുകളുടെ സംഘടനയും ഒരു സഹായവും ചെയ്തില്ല. മോന്റെ പഠനം മുടങ്ങാതിരിക്കാനായിരുന്നു സഹായം വേണ്ടിയിരുന്നത്, അല്ലാതെ നല്ല അവസ്ഥയില്‍ ജീവിയ്ക്കുമ്പോള്‍ ഫ്ലാറ്റിനും കാറിനും സഹായം കിട്ടിയിട്ടു കാര്യമുണ്ടോ? ഒരു ആവശ്യത്തിനു ചോദിച്ചപ്പോള്‍ നോ മാത്രമായിരുന്നു മറുപടി. ദിനേശ് പണിക്കര്‍ വ്യക്തിപരമായി സഹായിച്ചിട്ടുണ്ട് എന്നതിനപ്പുറം ഒരു സംഘടനയും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും കവിത ലക്ഷ്മി പറയുന്നു.

എന്തു ജോലിയും ചെയ്യുന്നതില്‍ എനിക്ക് അഭിമാനക്കുറവ് തോന്നിയിട്ടില്ല. തട്ടുകട നടത്താന്‍ മാത്രമല്ല, ഹോട്ടലില്‍ പണിയെടുക്കാനും ഒരു മടിയുമില്ല, ഇന്ന് ഡബ്ബിങ് ഉള്ളതാണ്. രാത്രി തട്ടുകടയിലേക്കു വേണ്ട ചമ്മന്തി അരച്ചു വച്ചിട്ടു വേണം പോകാന്‍. വീട്ടുടമസ്ഥന്‍ ഒരു അനുഗ്രഹമാണ്, പത്തുവര്‍ഷമായി ഇവിടെ താമസിയ്ക്കുന്നു. വാടക പലപ്പോഴും മുടങ്ങും, പക്ഷെ അവര്‍ മുഖം കറുപ്പിച്ചിട്ടില്ല ഇതുവരെ.ആര്‍്രൈതറ്റിസ് ഉണ്ട്. തളര്‍വാതത്തിന്റെ വക്കില്‍ എത്തിയ സമയത്ത് വനിത അന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹാര്‍ട്ടിന് ചെറിയ പ്രശ്നമുണ്ട്, എനിക്ക് എന്തെങ്കിലും പറ്റിയാല്‍ മോളുടെ കാര്യം എന്താവും എന്നോര്‍ത്ത് ഭയമുണ്ട്. ഒരുപാടു സുഹൃത്തുക്കള്‍ ഒന്നുമില്ല എനിക്ക്. എന്റെ ഫെയ്സ്ബുക്ക് മോനാണ് മാനേജ് ചെയ്യുന്നത്.

ALSO READ- ഇംഗ്ലണ്ടിലെ ഡോക്ടറായ പിതാവ്, സിനിമ ഉപേക്ഷിച്ച് പഠിക്കാനായി പോയി, ഇന്ന് യുഎസിലെ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥ, രണ്ടാം വിവാഹത്തില്‍ സന്തുഷ്ട, അറിയാം മന്യയുടെ ജീവിതം

എന്നെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ സുഹൃത്തുക്കളില്‍ പലരും സഹായം ചെയ്തു. ജീവിതത്തില്‍ ഒപ്പമുണ്ടാകും എന്നു കരുതിയ പലരും മുഖം തിരിക്കുകയും ചെയ്തു. ഒരു ചേതവുമില്ലാത്ത ഒരുവാക്ക് കൊണ്ട് എന്റെ ജീവിതം മാറിയേക്കാം എന്ന അവസ്ഥയില്‍ അതു പോലും ചെയ്യാതിരുന്നവര്‍ ഉണ്ട്. ഒരു പ്രതിസന്ധിയിലാണ് യഥാര്‍ഥമിത്രങ്ങളെ തിരിച്ചറിയുന്നതെന്നും താരം പറയുന്നു.

ഇപ്പോഴിതാ താരത്തിന്റെ എല്ലാ പ്രതിസന്ധികള്‍ക്കും അല്‍പം ആശ്വാസം പകര്‍ന്ന് സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. ഹിറ്റ് സീരിയലായ സ്വന്തം സുജാത എന്ന പരമ്പരയില്‍ സാറാമ്മയായ് കവിത ലക്ഷ്മി എത്തുന്നു എന്നാണ് അറിയാന്‍ സാധിക്കുന്നത്, ഇതിനിടയില്‍ ചന്ദ്രലക്ഷ്മണെന്റെ ബേബി ഷവര്‍ ആഘോഷം സ്വന്തം സുജാത അണിയറ പ്രവര്‍ത്തകര്‍ നടത്തിയപ്പോള്‍ കവിതയും ഉണ്ടായിരുന്നു ഇതില്‍ നിന്നാണ് കവിത സീരിയലില്‍ എത്തിയെന്ന് പ്രേക്ഷകരും തിരിച്ചറിഞ്ഞത്.

Advertisement