‘നിത്യ എന്നെ മനസിലാക്കിയില്ല; വികെപി ഒന്നും നടക്കില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു; ഭ്രാന്താശുപത്രിയിൽ പോവാൻ പറഞ്ഞ് അമൽ നീരദ് തെറിവിളിച്ചു; അന്ന് നടന്നതിനെക്കുറിച്ച് സന്തോഷ് വർക്കി

108

‘ആറാട്ട്’ സിനിമയുടെ റിവ്ൂ പറഞ്ഞ് താരമായ സന്തോഷ് വർക്കി പിന്നീട് സോഷ്യൽമീഡിയയിലും താരമായിരുന്നു. സന്തോഷിന്റെ ഓരോ അഭിമുഖവും ഏറെ പ്രാധാന്യത്തോടെയാണ് സോഷ്യൽമീഡിയ ആഘോഷിച്ചത്. പിന്നീട് ഒരിക്കൽ നടി നിത്യ മേനനെ പ്രണയിച്ച് പുറകെ നടന്നതിനെ കുറിച്ചും അവർ അവഗണിച്ചതിനെ കുറിച്ചും സന്തോഷ് വർക്കി വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തോടെയാണ് സന്തോഷിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിക്കാൻ സോഷ്യൽമീഡിയ തുടങ്ങിയത്.

എന്നാൽ, നാല് വർഷത്തോളം തന്നെ പിറകെ നടന്ന് ശല്യം ചെയ്തയാളാണ് സന്തോഷ് വർക്കിയെന്നും ഒരു കീടമാണ് അയാളെന്നുമാണ് നിത്യ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ഇതോടെ വിഷയം വലിയ തോതിൽ വാർത്തയായി.

Advertisements

വീട്ടുകാരെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തുമായിരുന്നെന്നും സഹികെട്ട് ഇയാളുടെ മുപ്പതോളം നമ്പറുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും നിത്യ മേനെൻ പറഞ്ഞു. പിന്നാലെ നടിയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുയാണ് സന്തോഷ് വർക്കി. ആറ് മാസം മുമ്പ് കഴിഞ്ഞ സംഭവങ്ങളാണ് ഇതെന്നും വീണ്ടും വിഷയമാക്കേണ്ടിയിരുന്നില്ലെന്നും സന്തോഷ് വർക്കി പറയുന്നു. ആറ് മാസം മുമ്പ് ഇനി വിളിച്ചാൽ പോലീസിൽ പരാതി കൊടുക്കുമെന്ന് മെസേജ് അയച്ചതാണ്. പിന്നെ വിളിച്ചിട്ടില്ല എന്നാണ് സന്തോഷ് വർക്കി പറയുന്നത്.

ALSO READ- ഗർഭിണിക്ക് അസ്വസ്ഥതകളൊന്നുമില്ലേയെന്ന് ചോദ്യം; മഷൂറ മൂത്തമകളെ പോലെന്ന് സുഹാന; സോനുവിന്റെ വിശാല മനസെന്ന് മഷൂറയും; വീട്ടിലൊരു സന്തോഷം കൂടി! വിശേഷം പങ്കുവെച്ച് ബഷീർ ബഷി

‘നിത്യയെന്നെ മനസ്സിലാക്കിയിട്ടില്ല. പൂർണമായും തെറ്റിദ്ധരിച്ചു. അവരുമായി ആകെ രണ്ട് തവണ മാത്രമേ സംസാരിച്ചിട്ടുള്ളൂ. അവരുടെ ചുറ്റുമുള്ള ആൾക്കാർ പറഞ്ഞ അഭിപ്രായമാണ് അവർക്കും ഉള്ളത്. ഇവർ നല്ല ആളാണെന്നാണ് ഇന്റർവ്യൂ കണ്ടപ്പോൾ വിചാരിച്ചത്. ഇനി അവരുമായിട്ട് ഒരു ബന്ധത്തിനും ഞാനില്ല. എനിക്ക് മതിയായി’

‘അനുഭവിക്കാനുള്ള മാക്‌സിമം ഞാൻ അനുഭവിച്ചു. അടുത്തിടെ മരിച്ച എൺപത് വയസുകാരനായ എന്റെ അച്ഛനെ കുറിച്ച് അവരുടെ അമ്മ മോശമായി സംസാരിച്ചു. 72 വയസ്സുള്ള അമ്മയ്ക്ക് വേണ്ടിയാണ് ഇനി ഞാൻ ജീവിക്കുന്നത്,’ സന്തോഷ് വർക്കി പറഞ്ഞു.

‘ബാംഗ്ലൂർ വരെ ഒറ്റയ്ക്കാണ് പോയത്. എത്രമാത്രം ഞാൻ കഷ്ടപ്പെട്ടെന്ന് അറിയുമോ. അവിടെ ലൊക്കേഷനിൽ എത്തിയപ്പോൾ വികെപി ചോദിച്ചു എങ്ങനെ ഇവിടെയെത്തിയെന്ന്. അത്രയ്ക്ക് റിമോട്ട് ഏരിയയിലാണ് പോയത്. കോളാമ്പി ലൊക്കേഷനിൽ വെച്ചാണ് നിങ്ങൾ സമയം പാഴാക്കുകയാണ്. ഇത് ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞത്. നാല് വർഷം വെറുതെ ആയിപ്പോയി. എത്ര ടെൻഷൻ ഞാനനുഭവിച്ചു’

ALSO READ- ‘ഹൃദയം അവളാണെങ്കിൽ എങ്ങനെ മറക്കും’; ഇന്ദ്രജിത്തിന്റെ പഴയ പോസ്റ്റ് ‘കുത്തിപ്പൊക്കി’ സോഷ്യൽമീഡിയയിൽ

‘അമൽ നീരദ് പോലും എന്നെ തെറി വിളിച്ചിട്ടുണ്ട്. ബാംഗ്ലൂരിൽ പോയപ്പോൾ അമൽ നീരദ് ഭ്രാ ന്താ ശുപത്രിയിൽ പോകാനാണ് പറഞ്ഞത്. കൊണ്ടുപോവാൻ ആരുമില്ലെങ്കിൽ സ്വന്തമായിട്ട് പോയി മെ ന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റാവണമെന്ന് പറഞ്ഞു. കൊമ്രേഡ് ഇൻ അമേരിക്കയിൽ ദുൽഖർ സൽമാൻ പെണ്ണിനെ തേടി അമേരിക്കയിൽ വരെ പോയിട്ടുണ്ട്. ഞാൻ ബാംഗ്ലൂരിൽ അല്ലെ പോയിട്ടുള്ളൂ എന്ന് ഞാൻ പറഞ്ഞു. ഇവരൊക്ക സിനിമയിൽ ചെയ്യുന്നുണ്ടല്ലോ,’ – എന്നാണ് സന്തോഷ് വർക്കി ചോദിക്കുന്നത്.

‘നോ പറഞ്ഞാൽ പ്രശ്‌നം അതോടെ അവസാനിക്കുമായിരുന്നു. പണ്ടൊരു അഭിമുഖത്തിലും മെന്റലി ഞാൻ ഓഫ് ആണെന്നാണ് പറഞ്ഞത്. ഇവരുമായിട്ട് ആകെ രണ്ട് തവണയേ ഞാൻ സംസാരിച്ചിട്ടുള്ളൂ. ഒരിക്കൽ പ്രാണയുടെ ലൊക്കേഷനിലും പിന്നെ കോളാമ്പി സിനിമയുടെ ലൊക്കേഷനിലും’- സന്തോഷ് വർക്കി വ്യക്തമാക്കി.

‘ഇക്കാലത്ത് ആണുങ്ങളെല്ലാം വളരെ പ്രാക്ടിക്കൽ ആണ്. ഞാനെല്ലാം പഴയ ജനറേഷനാണെന്ന് തോന്നുന്നു. ഞാൻ പഴയ കാലത്ത് ജനിക്കേണ്ട ആളാണ്. ഇക്കാലത്ത് ഇത്രയും ആത്മാർത്ഥതയൊന്നും ആരും കാണിക്കില്ല. ഞാൻ ഈ ന്യൂസ് കണ്ടപ്പോൾ വളരെ ഇമോഷണലായി. അവരിങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല. ഇത്രയും നാൾ വിചാരിച്ചത് അവർക്ക് നല്ലൊരു മനസുണ്ടെന്നാണ്. അവരുടെ പിതാവ് പാവം മനുഷ്യനാണ്. എന്റെ പിതാവുമായി സംസാരിക്കുമ്പോൾ ഇമോഷണലായതാണ്. പുള്ളി നല്ലൊരു മനുഷ്യനാണ്. അവരുടെ അമ്മയാണ് പ്രശ്‌നമുണ്ടാക്കിയത്’- എന്നും സന്തോഷ് പറയുന്നു.

Advertisement