അന്ന് തനിക്ക് പകരക്കാരിയായി ചാനൽ കണ്ടെത്തിയ പുതുമുഖമാണ് ഇന്നത്തെ കേന്ദ്രി മന്ത്രി ; സ്മൃതി ഇറാനിയെക്കുറിച്ചുളള ശ്വേത മേനോന്റെ വാക്കുകൾ ഇങ്ങനെ!

74

മോഡലിംഗും സൗന്ദര്യ മത്സരവുമൊക്കെയാണ് ശ്വേത മേനോനെ താരമാക്കി മാറ്റുന്നത്. മലയാളത്തിലും ഹിന്ദിയയിലുമെല്ലാം അഭിനയിച്ചിട്ടുള്ള താരമാണ് ശ്വേത മേനോൻ. എന്നാൽ രണ്ടാം വരവിൽ മലയാള സിനിമയിൽ ശ്വേത മേനോൻ സൃഷ്ടിച്ചത് മാറ്റത്തിന്റെ കൊടുങ്കാറ്റ് തന്നെയായിരുന്നു. പുരുഷകേന്ദ്രീകൃതമായ സിനിമാ ലോകത്ത് നായിക പ്രാധാന്യമുള്ള സിനിമകളിലൂടേയും വേറിട്ട കഥാപാത്രങ്ങൽലൂടേയും കയ്യടി നേടുകയായിരുന്നു. മലയാള സിനിമയിൽ ഇന്ന് മുൻനിര നായികയാണ് ശ്വേത മേനോൻ.

ഇപ്പോഴിതാ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെക്കുറിച്ചുളള ശ്വേത മേനോന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഒരിക്കൽ താൻ അഭിനയിക്കേണ്ടിയിരുന്ന ഷോയിൽ നിന്നും പിന്മാറിയപ്പോൾ തനിക്ക് പകരക്കാരിയായി ചാനൽ കണ്ടെത്തിയ പുതുമുഖമാണ് ഇന്നത്തെ മന്ത്രിയെന്നാണ് ശ്വേത മേനോൻ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. മുംബൈയിൽ വച്ച് അപ്രതീക്ഷിതമായ സ്മൃതി ഇറാനിയെ കണ്ടുമുട്ടിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശ്വേത മേനോൻ. താരത്തിന്റെ വാക്കുകളിലേക്ക്.

Advertisements

ALSO READ

വൈൽഡ് കാർഡ് എൻട്രിയിലൂടെ ഇവരെത്തിയാൽ പിന്നെ ബിഗ്‌ബോസിൽ പൊടിപൂരമായിരിയ്ക്കും ; ചർച്ച ചെയ്ത് സോഷ്യൽമീഡിയ

‘മുംബൈയിൽനിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ഫ്ളൈറ്റ് വൈകിട്ട് അഞ്ചരയ്ക്കായിരുന്നു. എയർപോർട്ടിൽ പതിവിലും നേരത്തെയെത്തി. ലോഞ്ചിൽവച്ചാണ് അടുത്ത ബുക്ക്സ്റ്റാളിൽ പുസ്തകങ്ങൾ തിരയുകയായിരുന്ന ആ സ്ത്രീയെ കണ്ടത്. നല്ല പരിചയമുള്ള മുഖം. പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞു. പരിസരംപോലും മറന്ന് ഞാൻ നീട്ടിവിളിച്ചു. ഹായ് സ്മൃതി. പെട്ടെന്ന് അവർക്ക് ചുറ്റുമുണ്ടായിരുന്ന ചിലർ എന്നെ തുറിച്ചുനോക്കി. അബദ്ധം പറ്റിയെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. അവരിന്ന് എന്റെ പഴയ സഹപ്രവർത്തകയല്ല, കേന്ദ്രമന്ത്രിയാണ്- സ്മൃതി ഇറാനി” എന്നാണ് തന്റെ പഴയ കൂട്ടുകാരിയെ കണ്ടുമുട്ടിയതിനെക്കുറിച്ച് ശ്വേത മേനോൻ പറയുന്നത്.

ഇപ്പോഴിതാ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെക്കുറിച്ചുളള ശ്വേത മേനോന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഒരിക്കൽ താൻ അഭിനയിക്കേണ്ടിയിരുന്ന ഷോയിൽ നിന്നും പിന്മാറിയപ്പോൾ തനിക്ക് പകരക്കാരിയായി ചാനൽ കണ്ടെത്തിയ പുതുമുഖമാണ് ഇന്നത്തെ മന്ത്രിയെന്നാണ് ശ്വേത മേനോൻ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. മുംബൈയിൽ വച്ച് അപ്രതീക്ഷിതമായ സ്മൃതി ഇറാനിയെ കണ്ടുമുട്ടിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശ്വേത മേനോൻ. താരത്തിന്റെ വാക്കുകളിലേക്ക്.

തന്റെ വിളി കേട്ടതോടെ മന്ത്രിയുടെ പേഴ്സണൽ സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ തുറിച്ച് നോക്കുകയായിരുന്നുവെന്നും ശ്വേത പറയുന്നത്. തന്റെ വിളി കേട്ട് സ്മൃതി ഇറാനി തിരിഞ്ഞു നോക്കി. താൻ മാസ്‌ക് മാറ്റിയപ്പോഴാണ് സ്മൃതിയ്ക്ക് ആളെ മനസിലായത്. ഇതോടെ ഹായ് ശ്വേത എന്ന് പറഞ്ഞ് അഭിസംബോധന ചെയ്തു. താൻ അവരുടെ അ്രികിലേക്ക് ചെയ്യുന്നുവെന്നും എന്നാൽ താൻ അവരോട് സംസാരിച്ചത് ഭയം കലർന്ന ബഹുമാനത്തോടെയായിരുന്നുവെന്നും ശ്വേത മേനോൻ ഓർക്കുന്നു.

മുമ്പ് ഫോട്ടോ എടുക്കുന്ന ശീലം എനിക്ക് ഉണ്ടായിരുന്നില്ല. കുശലം പറഞ്ഞ് നിൽക്കുന്നതിനിടെ സ്മൃതിയോട് ഒരു ഫോട്ടോ എടുക്കട്ടെയെന്ന് ചോദിച്ചു. അവർ സ്നേഹത്തോടെ എന്നെ ചേർത്തു നിർത്തിയെന്നും തുടർന്ന് ഞാൻ സെൽഫി എടുത്തുവെന്നും ശ്വേത പറയുന്നു. പെട്ടെന്നുതന്നെ യാത്ര പറഞ്ഞ് മടങ്ങുകയും ചെയ്തുവെന്നാണ് ശ്വേത പറയുന്നത്. പിന്നാലെയാണ് ശ്വേത മേനോൻ സ്മൃതി ഇറാനിയുടെ തുടക്കകാലത്തെക്കുറിച്ച് മനസ് തുറന്നത്. ”കുറേ വർഷങ്ങൾക്ക് മുമ്പാണ്. കൃത്യമായി ഓർമ്മയില്ല. ഞാനൊരു ടെലിവിഷൻ ഷോയുടെ അവതാരകയാകാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. ആ സമയത്താണ് ഒരു ഹിന്ദി സിനിമയിലേയ്ക്ക് കാസ്റ്റ് ചെയ്യപ്പെടുന്നത്. അതോടെ ഷോ ഉപേക്ഷിച്ചു. എനിക്ക് പകരക്കാരിയായി അവർ കണ്ടെത്തിയ പുതുമുഖമായിരുന്നു സ്മൃതി ഇറാനി” എന്നാണ് ശ്വേത മേനോൻ പറയുന്നത്. സ്മൃതിയുടെ വളർച്ചയിൽ തനിക്ക് അഭിമാനമുണ്ടെന്നും ശ്വേത മേനോൻ പറയുന്നു.

ALSO READ

ഫാൻസെല്ലാം വേറെ ലെവലാണ്, അവരെ ഉപദേശിക്കാൻ മാത്രം വലിയ ആളല്ല ഞാൻ എന്ന് പറഞ്ഞ് ഒഴിവാകുന്നില്ല ; ആരാധകർക്കായി ഇളയ ദളപതി വിജയുടെ ഉപദേശം

രണ്ട് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിയിട്ടുള്ള നടിയാണ് ശ്വേത മേനോൻ. 2009 ൽ പാലേരി മാണിക്യത്തിലൂടെയായിരുന്നു ആദ്യം പുരസ്‌കാരം നേടിയത്. പിന്നാലെ 2011 ൽ സാൾട്ട് ആന്റ് പെപ്പറിലൂടെ വീണ്ടും മികച്ച നടിയായി മാറി ശ്വേത മേനോൻ. മലയാളത്തിന്് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് ശ്വേത മേനോൻ. ബ്ലാക്ക് കോഫിയാണ് ശ്വേതയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ബാദൽ, പള്ളിമണി, മാദംഗി എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ശ്വേതയുടെ സിനിമകൾ. അഭിനയത്തിന് പുറമെ അവതാരകയായും കയ്യടി നേടിയിട്ടുണ്ട് ശ്വേത. കൂടാതെ ബിഗ് ബോസ് മലയാളം സീസൺ 1 ലെ മത്സരാർത്ഥിയുമായിരുന്നു നടി.

Advertisement