എറണാകുളത്ത് പാതിരാത്രി മുതൽ പുലർച്ചെ വരെ സ്കൂട്ടറിൽ നടന്ന് മാ ര ക ല ഹ രി വസ്തുക്കൾ വില്പന നടത്തിവന്ന 21കാരി അ റ സ്റ്റി ൽ ആയി. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ആവശ്യക്കാർ കൈമാറുന്ന ലോക്കേഷനിൽ മ യ ക്കു മ രു ന്ന് എത്തിച്ചു നൽകുന്ന യുവതി എക്സൈസിന്റെ വലയിൽ ആയത്.
കൊല്ലം സ്വദേശിനിയും എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയുമായ ബ്ലെയ്സി ആണ് അ റ സ്റ്റി ൽ ആയത്. ഇവർക്ക് വൻതോതിൽ എം ഡി എം എയടക്കം എത്തിച്ചു നൽകുന്നത് കോഴിക്കോട് സ്വദേശി ആണെന്നും ഇയാൾ ഉൾപ്പടെ ഏഴുപേരാണ് ല ഹ രി കച്ചവടത്തിന്റെ ബുദ്ധി കേന്ദ്രമെന്നും കണ്ടെത്തി.
ഇവർക്കായി അന്വേഷണം ഊർജിതമാക്കി. 21കാരി വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് 2.5 ഗ്രാമിലധികം എം ഡി എം. കണ്ടെടുത്തു. ഇവർക്കൊപ്പം താമസിച്ചിരുന്ന മൂന്ന് യുവതികൾക്കും ല ഹ രി കച്ചവടത്തിൽ പങ്കുള്ളതായാണ് സംശയം. മത്സ്യത്തൊഴിലാളിയുടെ മകളായ യുവതി ഏവിയേഷൻ കോഴ്സ് പഠിക്കാനാണ് കൊച്ചിയിൽ എത്തിയത്.
ക്ലാസിൽ പോകാതെ സ്പായിൽ ജോലിക്ക് കയറി. ജോലി നഷ്ടമായപ്പോഴാണ് ല ഹ രി ഇടപാടിലേക്ക് തിരിഞ്ഞതെന്നാണ് വിവരം. ചൊവ്വാഴ്ച എറണാകുളം നോർത്തിലെ ഫ്ലാറ്റിൽ എത്തി എക്സൈസ് യുവതിയെ പിടികൂടുക ആയിരുന്നു. കോഴിക്കോട് സ്വദേശി വാടകയ്ക്കെടുത്ത ഫ്ലാറ്റ് ആണിത്.
ഇതുകൂടാതെ രണ്ട് ഫ്ലാറ്റും ഇയാൾ വാടകയ്ക്ക് എടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് സംശയിക്കുന്നത്. പുലർച്ചെ രണ്ടരയോടെ തുടങ്ങുന്ന ല ഹ രി ഇടപാട് യുവതി ഏഴുമണിയോട് തീർക്കും. ഒരു ദിവസം ചുരുങ്ങിയത് ഏഴ് പോയിന്റ് ഇല്ലെങ്കിലും മ യ ക്കു മ രുന്ന് എത്തിക്കും.
പ്രതിദിനം 7000 രൂപയാണ് പെൺകുട്ടിക്ക് ലഭിച്ചിരുന്നത്. ആർഭാട ജീവിതം ആണ് നയിച്ചിരുന്നത്. കൊച്ചിയിൽ ജോലി ചെയ്യുകയാണ് എന്നാണ് വീട്ടുകാരോട് പറഞ്ഞത്. ജോലി കഴിഞ്ഞാൽ പിന്നെ രാത്രി വരെ ഉറക്കമാണ് രീതി. കലൂരിൽ എം ഡി എം എയുമായി പിടിയിലായ യുവാവിൽ നിന്നാണ് 21കാരിയെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചത്.
അന്വേഷണത്തിൽ ഇടപാടെല്ലാം ഇൻസ്റ്റാഗ്രാം വഴി ആണെന്നും ഇത് നിയന്ത്രിക്കുന്നത് മറ്റുചിലർ ആണെന്നും തിരിച്ചറിഞ്ഞു. ഇൻസ്റ്റാ വഴി മെസേജ് ചെയ്ത് ല ഹ രി കച്ചവടമുണ്ടെന്ന് ഉറപ്പുവരുത്തി. പെൺകുട്ടി താമസിക്കുന്ന സ്ഥലമടക്കം കണ്ടെത്തുക ആയിരുന്നു.
പിടിക്ക പെടാതിരിക്കാൻ സിം ഒഴിവാക്കി ഹോട്ട്സ്പോട്ട് ഉപയോഗിച്ചാണ് ഇവർ നെറ്റ് ഉപയോഗിക്കുന്നത്. അറസ്റ്റിലായ യുവതിയുടെ ഫോണടക്കം ഇനി കണ്ടത്തേണ്ടത് ഉണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.