സേതുമാധവന് എല്ലാം നഷ്ടമായ ആ സ്ഥലം: ഇപ്പോഴും തല ഉയർത്തി കിരീടത്തിലെ ആൽമരം

58

സിബി മലയിൽ ലോഹിതദാസിന്റെ തിരക്കഥയിൽ സംവിധാനം ചെയ്ത കിരീടം തീയേറ്ററുകളിലെത്തിയത് 1989 ജൂലൈ ഏഴിനായിരുന്നു. മോഹൻലാൽ നായകനായ കിരീടം പ്രദർശനത്തിന് എത്തിയിട്ട് 31 വർഷം പിന്നിട്ട് കഴിഞ്ഞു.

കിരീടത്തിലെ ഹെഡ് കോൺസ്റ്റബിൾ അച്യുതൻ നായരും മകൻ സേതുമാധവനും ഇന്നും മലയാളിയുടെ പ്രിയപെട്ടവരാണ്. സിനിമയിലെ കിരീടം പാലവും ആൽമരവുമൊക്കെ പ്രേക്ഷകർക്ക് ഇന്നും സുപരിചിതമാണ്.

Advertisements

ലാലേട്ടനും അനശ്വരനായ തിലകനും മത്സരിച്ചഭിനയിച്ച കിരീടത്തിലെ ക്ലൈമാക്‌സ് രംഗം ചിത്രീകരിച്ചത് ആര്യനാട് കാഞ്ഞിരമൂട്ടിലാണ്. ആ ആൽമരം തന്റെ മണ്ഡലത്തിൽ ഉൾപ്പെട്ട ആര്യനാട്ടെ കാഞ്ഞിരമൂട്ടിലാണെന്ന് ഓർമ്മിപ്പിച്ചിരിക്കുന്ന യുവ എംഎൽഎ കെഎസ് ശബരീനാഥൻ ആണ്

ശബരീനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ലാലേട്ടനും അനശ്വരനായ തിലകനും മത്സരിച്ചഭിനയിച്ച കിരീടത്തിലെ ക്ലൈമാക്‌സ് രംഗം ചിത്രീകരിച്ചത് ആര്യനാട് കാഞ്ഞിരമൂട്ടിലാണ്. എല്ലാം നഷ്ടപ്പെട്ട് ആൽമരത്തിൻ ചുവട്ടിൽ നിശബ്ദനായി ഇരിക്കുന്ന സേതുമാധവൻ ഇന്നും മലയാളികൾക്ക് ഒരു നൊമ്ബരമാണ്. മുപ്പത് വർഷങ്ങൾക്കിപ്പുറം നമ്മുടെ കാഞ്ഞിരംമൂട് ജംഗ്ഷൻ അടിമുടി മാറിയിരിക്കുന്നു.

പുതിയ റോഡുകളുടെ സംഗമവും സർക്കാർ സ്ഥാപനങ്ങളും എൻറെ ഓഫീസും മറ്റും ഇവിടെയാണ്. പക്ഷേ ഈ മാറ്റങ്ങൾക്ക് നടുവിലും എല്ലാവർക്കും തണലേകികൊണ്ട് ജംഗ്ഷനിൽ ആ ആൽമരം ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു.

Advertisement