നാളെ നമുക്ക് രണ്ടു സൂപ്പർ സ്റ്റാറുകൾ വേണ്ടേ ആശാനേ; പൃഥിരാജിനേയും ഇന്ദ്രജിത്തിനേയും കുട്ടിക്കാലത്ത് ‘അമ്മ’യുടെ മീറ്റിങ്ങിന് കൊണ്ടുവന്ന് സുകുമാരൻ പറഞ്ഞ ആ വാക്കുകൾ പൊന്നായി

37

ഒരുകാലത്ത് മലയാളത്തിലെ സൂപ്പർസ്റ്റാർ ആയിരുന്നു നടൻ സുകുമാരൻ. തന്റേടിയായ നിഷേധിയായ നായക കഥാപാത്രങ്ങളെ തന്മയത്തോടെ അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ കഴിവ് ഒന്നു വേറെ തന്നെയാണ്. അദ്ദേഹത്തിന്റെ രണ്ടു മക്കളും ഇന്ന് മലയാളത്തിലെ യുവ നായകൻമാരാണ്.

ഒരിക്കൽ തന്റെ മക്കൾ മലയാള സിനിമയെ അടക്കി ഭരിക്കുമെന്ന് പറഞ്ഞ സുകുമാരന്റെ വാക്കുകൾ സത്യമാക്കിയാണ് അദ്ദേഹത്തിന്റെ മക്കൾ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയിൽ എത്തുന്നത് കാണുംമുമ്പ് അദ്ദേഹം വിടപറഞ്ഞു.

Advertisements

സംവിധാനമെന്ന മോഹം ബാക്കിവെച്ചായിരുന്നു അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. അത് മകൻ പൃഥിരാജ് ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്ററിലൂടെ സഫലമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഓർമ്മ പങ്കുവച്ച് പല താരങ്ങളും എത്താറുണ്ട്. ഇപ്പോൾ ബാലചന്ദ്രമേനോൻ ഫിൽമി ഫ്രൈഡേയിലെ പുതിയ ലക്കത്തിൽ സുകുമാരനെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ്.

അമ്മയുടെ ജനറൽ ബോഡി നടക്കുന്ന സമയം, സുകുമാരൻ വരുന്നു. മിക്കവാറും മുണ്ടും ഷർട്ടും ഉടുത്താണ് അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറൊള്ളൂ. ഇത്തവണ രണ്ട് ആൺ മക്കളും അദ്ദേഹത്തിന്റെ കൂടെ ഉണ്ട്. ഇവര് പിള്ളേരല്ലേ സുകുമാരാ, ഇവരെ എന്തിനാ അമ്മയുടെ മീറ്റിങിൽ കൊണ്ടുവന്നതെന്ന് ഞാൻ ചുമ്മാ ചോദിച്ചു.

നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പർ സ്റ്റാറുകൾ വേണ്ടേ ആശാനേ നിങ്ങൾക്ക് അതുകൊണ്ട് നേരത്തെ കൊണ്ടുവന്നതാ’സുകുമാരൻ പറഞ്ഞു. എന്തുപറഞ്ഞാലും ആ നാക്ക് പൊന്നായി. അദ്ദേഹത്തിന് എല്ലാക്കാര്യങ്ങളിലും വ്യക്തമായ പദ്ധതികളുണ്ടായിരുന്നു.

മല്ലികയും കൃത്യമായ സമയത്തു തന്നെ അവരെ ലോഞ്ച് ചെയ്തു. ഇവർ രണ്ട് പേരും മലയാളത്തിൽ അംഗീകാരമുള്ള താരങ്ങളായി മാറി. സൈനിക് സ്‌കൂളിൽ ഞാൻ ചീഫ് ഗസ്റ്റ് ആയി വന്ന സമയത്ത് മിലിറ്ററി യൂണിഫോമിൽ പൃഥ്വി എത്തിയത് ഇപ്പോഴും ഓർക്കുന്നു.

സുകുമാരന്റെ ഗുണങ്ങൾ ഒരുപാട് കിട്ടിയിരിക്കുന്നത് പൃഥ്വിരാജിനാണ്. സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹമായിരുന്നു സംവിധാനം. പുറമെ പരുക്കനായിരുന്നെങ്കിലും ഉള്ളിൽ വെറും പാവമായിരുന്നു സുകുമാരൻ എന്നും ബാലചന്ദ്രമേനോൻ വ്യക്തമാക്കുന്നു.

Advertisement