ഈ ലോകത്തിലേക്ക് എത്താൻ വലിയൊരു പോരാട്ടം തന്നെ അവൾ നടത്തി; മകളുടെ പിറന്നാൾ ദിവസം ഹൃദയസ്പർശിയായ കുറിപ്പുമായി വിനീത് ശ്രീനിവാസൻ

20

നടൻ ശ്രീനിവാസന്റെ മകൻ എന്നതിലുപരി മലയാള സിനിമ പ്രേമികളുടെ പ്രിയ ഗായകനും നടനും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. ഗായകനായി തുടക്കം കുറിച്ച് പിന്നീട് അഭിനയിത്തിലേക്കും തിരക്കഥാ രചനയിലേക്കും സംവിധാനത്തിലേക്കും എത്തിയ വിനീത് കൈവെച്ച മേഖലയിലെല്ലാം വിജയഭേരി മുഴക്കി.

താരത്തിന്റെ ഇളയ മകൾ ഷനായയുടെ ഒന്നാം ജൻമദിനമാണ് ഒക്ടോബർ 3 ശനിയാഴ്ച. ഈ അവസരത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

Advertisements

മകൾ ജനിച്ചത് വലിയ പോരാട്ടം നടത്തിയാണ്, അതിനാൽ തന്നെ ജൻമനാ തന്നെ യോദ്ധാവാണ് അവൾ എന്നാണ് വിനീത് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ കുറിപ്പിന്റെ പൂർണരൂപം ചുവടെ:

ഒരു വർഷം മുമ്പ് ഒരു ബുധനാഴ്ച രാത്രി ഹൃദയം എന്ന ചിത്രത്തിനായി ഒരു ഗാനം ചിട്ടപ്പെടുത്തിയ ശേഷം ഞാൻ വൈറ്റിലയിലെ വാടക അപ്പാർട്മെന്റിലെത്തി. പ്രസവത്തീയ്യതി ഒരു ദിവസം വൈകിയിരുന്നതിനാൽ പ്രതീക്ഷിച്ചത് പോലെ തന്നെ ചില അസ്വസ്ഥകൾ ഉണ്ടന്ന് ദിവ്യ പറഞ്ഞിരുന്നു.

കനത്ത മഴയുള്ള രാത്രിയായിരുന്നു, പുലർച്ചെ മൂന്ന് മണിയോടെ ദിവ്യ റെസ്റ്റ് റൂമിലേക്ക് പോകുന്നത് കണ്ടു. പാതിമയക്കത്തിൽ ആയിരുന്നതിനാൽ എന്താണെന്ന് വ്യക്തതയുണ്ടായില്ല. മൂന്നരയോടെ ദിവ്യ തോളിൽ തട്ടി കുഞ്ഞ് വരാറായെന്ന് തോന്നുന്നു എന്ന് പറഞ്ഞു.

പിന്നീട് പതിനാലര മണിക്കൂർ നീണ്ട പ്രസവവേദന. ഈ സമയം മുഴുവൻ ഞാൻ അവൾക്കൊപ്പമായിരുന്നു. ഞാനിതുവരെ കണ്ടതിൽ വച്ചേറ്റവും വലിയ പോരാട്ടം പോലെയാണ് അനുഭവപ്പെട്ടത്. വൈകിട്ട് അഞ്ചരയോടെ പ്രിയങ്കയുടെയും ബർത്ത് വില്ലേജിലെ വയറ്റാട്ടികളുടെയും സഹായത്തോടെ ഞങ്ങളുടെ കുഞ്ഞു മകൾ പുറത്തെത്തി. ഈ ലോകത്തിലേക്കെത്താൻ വലിയൊരു പോരാട്ടം തന്നെ അവൾ നടത്തിയെന്ന് വീനീത് കുറിക്കുന്നു.

Advertisement