ആ അതിഥി വേഷത്തിൽ മമ്മൂക്കയെ വിളിക്കണം, ചീത്തപറയുമോ എന്ന് ലാലേട്ടന് പേടി; പക്ഷേ സംഭവിച്ചത് ഇങ്ങനെ

30

മലയാളത്തിലെ എവർഗ്രീൻ സൂപ്പർഹിറ്റ് ഡയറക്ടർ ജോഷിയുടെ സംവിധാനത്തിൽ താരരാജാവ് മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ. മികച്ച വിജയമായിരുന്നു ഈ ചിത്രം തിയ്യറ്ററുകളിൽ നേടിയിരുന്നത്.

ഇപ്പോഴം ചാനലുകളിൽ സൂപ്പർഹിറ്റാണ് നമ്പർ 20 മദ്രാസ് മെയിൽ. ആ സിനിമ ഇപ്പോഴും ഇങ്ങനെ ആഘോഷമാകുന്നതിന്റെ കാരണം മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ ചിത്രം എന്നകൊണ്ടുകൂടിയാണ്.

Advertisements

സൂപ്പർസ്റ്റാർ മമ്മൂട്ടിയായി തന്നെയാണ് നമ്പർ 20 മദ്രാസ് മെയിലിൽ മമ്മൂട്ടി എത്തിയത്. അതിഥിയായിട്ടാണ് എത്തിയതെങ്കിലും ചിത്രത്തിൽ വളരെ പ്രാധാന്യമേറിയ കഥാപാത്രമായിരുന്നു ഇത്. ഈ കഥാപാത്രമായി ആദ്യം ആലോചിച്ചിരുന്നത് ജഗതി ശ്രീകുമാറിനെ ആയിരുന്നു. പിന്നീട് മോഹൻലാലാണ് മമ്മൂക്കയെ വിളിക്കാൻ ആവശ്യപ്പെടുന്നത്.

ഈ സിനിമയിലെ സെലിബ്രിറ്റി റോളിലേക്ക് മമ്മൂട്ടി എത്തിയത് എങ്ങനെയെന്ന് തുറന്നു പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫ് ഇപ്പോൾ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ജഗതി ശ്രീകുമാറിനെ ആയിരുന്നു ആ കഥാപാത്രത്തിനായി ആദ്യം ഉദ്ദേശിച്ചിരുന്നത്. കഥയുടെ കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടയിൽ മോഹൻലാൽ ആണ് ഈ റോൾ മമ്മൂക്കയെക്കൊണ്ട് ചെയ്യിപ്പിക്കാമോ എന്ന് ചോദിക്കുന്നത്.

ലാൽ നായകനായ സിനിമയിൽ അദ്ദേഹം അഭിനയിക്കുമോ എന്നായി ഞാൻ. ഒന്നു സംസാരിച്ചുനോക്കാൻ ലാൽ പറഞ്ഞു. എന്നാൽ ലാലിനോട് തന്നെ നേരിട്ട് സംസാരിക്കാൻ ഞാൻ പറഞ്ഞു. മമ്മൂക്കയുടെ ചീത്തവിളി ഭയന്ന് പറയില്ലെന്ന് ലാൽ പറഞ്ഞു.

മോഹൻലാലിന്റെ അഭിപ്രായത്തെക്കുറിച്ച് സംവിധായകൻ ജോഷിയോട് സംസാരിച്ചു. അദ്ദേഹത്തിന് സമ്മതമായിരുന്നെങ്കിലും മമ്മൂട്ടിയെ വിളിക്കാൻ ബദ്ധിമുട്ടുണ്ടെന്ന് ജോഷിയും പറഞ്ഞു. ഒടുവിൽ ഡെന്നീസ് ജോസഫ് തന്നെയാണ് മമ്മൂട്ടിയെ വിളിച്ച് സംസാരിക്കുകയായിരുന്നു. അന്ന് മമ്മൂട്ടിയുടെ അയൽക്കാരനായിരുന്നു അദ്ദേഹം.

തന്റെ കൈയിലുള്ള കഥകൾ എല്ലാം മമ്മൂട്ടി കേട്ടിട്ടുണ്ട്. ജഗതിക്ക് കൊടുക്കാൻ ഇരുന്ന റോൾ ഒന്ന് ഡെവലെപ് ചെയ്യണമെന്നുണ്ട്. ആ വേഷത്തിൽ അഭിനയിക്കുമോ? എന്ന് മമ്മൂട്ടിയെ വിളിച്ച് ചോദിച്ചു.
അതിനെന്താ ചെയ്യാലോ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. ചീത്തവിളിയാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ അദ്ദേഹത്തിന്റെ ഉത്തരം കേട്ട് ഞെട്ടിപ്പോയെന്നുമാണ് ഡെന്നീസ് ജോസഫ് പറയുന്നത്.

Advertisement