ഞാൻ ഒന്നു പാളിയാൽ എല്ലാം തീരും, ആ ബോധ്യമുണ്ടായിരുന്നു! ശ്രദ്ധ നേടി കുഞ്ഞെൽദോയുടെ നിവേദിതയുടെ വാക്കുകൾ

75

ആർ.ജെ മാത്തുകുട്ടി സംവിധാനം ചെയ്ത് ആസിഫ് അലി കുഞ്ഞെൽദോയായി എത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് തീയ്യേറ്ററുകളിലെത്തിയത്. മാത്തുകുട്ടിയുടെ കോളേജ് കാലത്ത് നടന്ന യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ കുഞ്ഞെൽദോയുടെ നിവേദിതയായി എത്തിയ ഗോപിക ഉദയൻ കഥാപാത്രക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സത്യം പറഞ്ഞാൽ എനിക്കൊന്നും ചിന്തിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലൂടെയാണ് നിവേദിത കടന്നു പോയത്. ഈ ഒരു അവസ്ഥ എങ്ങനെ അഭിനയിച്ചു ഫലിപ്പിക്കുമെന്നതിനെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. നിവേദിത കടന്നു പോയൊരു അവസ്ഥയിൽ കുടുംബം, സമൂഹം എന്നിങ്ങനെ രണ്ടു ഘടകങ്ങളാണല്ലോ മുമ്പിൽ വരിക.

Advertisements

ALSO READ

ആർപ്പുവിളികളോടെ ടൊവിനോയെ വരവേറ്റ് ആരാധകർ ; സംസാരിയ്ക്കാനാകാതെ താരം

അത് മനസ്സിലാക്കിയാണ് പെരുമാറിയത്. ഒരു പുതുമുഖത്തിന് ലഭിക്കാവുന്ന ഏറ്റവും നല്ല കഥാപാത്രം തന്നെയായിരുന്നു നിവേദിത. സിനിമയുടെ രണ്ടാം പകുതി ഫുൾ കുഞ്ഞെൽദോ, നിവേദിതയാണ്. ഞാൻ ഒന്നു പാളിയാൽ എല്ലാം തീരും. ആ ബോധ്യമുണ്ടായിരുന്നു. എത്ര ടേക്ക് പോയാലും സാരമില്ലെന്നാണ് ആസിഫിക്ക പറഞ്ഞത്. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് ഗോപിക വിശേഷങ്ങൾ പങ്കു വച്ചത്.

ഡിസംബർ 24നാണ് ചിത്രം തിയ്യേറ്ററുകളിൽ റിലീസ് ചെയ്തത്. ഗോപികാ ഉദയനാണ് ചിത്രത്തിലെ നായിക. സിദ്ദീഖ്, രൂപേഷ് പീതാംബരൻ, രേഖ, അർജുൻ ഗോപാൽ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ALSO READ

ശരീരത്തിലേക്ക് ദിവസവും ചിക്കൻ ബിരിയാണി ചെന്ന് തുടങ്ങിയപ്പോൾ വയറിനു അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായി ; ജോജു ചേട്ടൻ എന്നെ വളരെ കംഫോർട്ടബിൾ ആയി അഭിനയിക്കാൻ ഒരുപാട് സഹായിച്ചു:വിശേഷങ്ങൾ പങ്കു വച്ച് മധുരത്തിലെ ചിത്ര

വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ. ഷാൻ റഹ്മാന്റേതാണ് സംഗീതം. സുവിൻ. കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് കുഞ്ഞെൽദോ നിർമിച്ചിരിക്കുന്നത്. ക്യാമറ സ്വരൂപ് ഫിലിപ്പ്, എഡിറ്റർ രഞ്ജൻ എബ്രഹാം തുടങ്ങിയവരാണ്.

 

Advertisement