ആ ഒരു ആഗ്രഹം മാത്രം ബാക്കിയായി’- ബാലഭാസ്‌കറിന്റെ നടക്കാതെ പോയ ആഗ്രഹം

46

കൊച്ചി ; കാറപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ബന്ധുക്കളും ആരാധകരും സഹപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിത ബാലഭാസ്‌കറുമായുളള ഓര്‍മ്മകള്‍ പങ്കുവച്ച് സംവിധായകന്‍ വി എ ശ്രീകുമാര്‍.

Advertisements

ഫേസ്ബുക്കിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.അമിതാഭ് ബച്ചനെ പോലും അസൂയപ്പെടുത്തിയ നിന്റെ സംഗീതം ഇനിയില്ല. ബാലഭാസ്‌കറിനെ കൂടി ഉള്‍പ്പെടുത്തി ഒരു സംഗീത നിശ മുംബൈയില്‍ നടത്തണം എന്ന ആഗ്രഹം ഇനി വെറും ആഗ്രഹം മാത്രമായി നിലനില്‍ക്കുമെന്ന് ബച്ചന്‍ സാറിനോട് പറയാന്‍ എനിക്ക് വയ്യ” – ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വി എ ശ്രീകുമാര്‍ മേനോന്റെ വാക്കുകള്‍:

എനിക്ക് വാക്കുകളില്ല ബാലു. ഉറക്കമുണര്‍ന്നത് മുതല്‍ നിന്റെ മരണവാര്‍ത്ത കണ്ട് തരിച്ചിരിക്കാനേ എനിക്കായുള്ളൂ.

വര്‍ഷങ്ങളായി ഞാന്‍ നിന്നെ കാണുമ്പോഴെല്ലാമുള്ള ആ നിറഞ്ഞ ചിരി ഇനിയില്ല. അമിതാഭ് ബച്ചനെ പോലും അസൂയപ്പെടുത്തിയ നിന്റെ സംഗീതം ഇനിയില്ല. ബാലഭാസ്‌കറിനെ കൂടി ഉള്‍പ്പെടുത്തി ഒരു സംഗീത നിശ മുംബൈയില്‍ നടത്തണം എന്ന ആഗ്രഹം ഇനി വെറും ആഗ്രഹമായി മാത്രം നിലനില്‍ക്കുമെന്ന് ബച്ചന്‍ സാറിനോട് പറയാന്‍ എനിക്ക് വയ്യ.

ജാനിയെ തനിച്ചാക്കാന്‍ വയ്യാതെ നീയും പോകുമ്പോള്‍ ലക്ഷ്മിക്കായാണ് എന്റെ പ്രാര്‍ത്ഥനകള്‍ മുഴുവന്‍. ഈ ലോകത്തിലെ സകല ദൈവങ്ങളും അവര്‍ക്ക് ശക്തി പകരട്ടെ.

പുത്തൂര്‍ നൃത്ത സംഗീതോത്സവ വേദിയില്‍ നീ പൊഴിച്ച മാസ്മര സംഗീതം ഇന്നും ഞങ്ങള്‍ക്കുള്ളില്‍ പൊഴിയാതെയുണ്ട്. നീ മീട്ടി നിര്‍ത്തിയ ആ വയലിന്‍ ഈണങ്ങള്‍ മാത്രമാണ് മാറോടണയ്ക്കാന്‍ ഉള്ളത്.

Advertisement