സ്‌കൂളിൽ പോകുമ്പോൾ ചേട്ടനും കൂടെയുണ്ടെങ്കിൽ തോന്നുന്നൊരു ധൈര്യമുണ്ടല്ലോ, അതാണെനിക്ക് ഇച്ചാക്ക: മമ്മൂക്കയെ കുറിച്ച് കണ്ണുനിറഞ്ഞ് ലാലേട്ടൻ

85

മലയാള സിനിമയിലെ പകരംവെക്കാനില്ലാത്ത താരരാജാക്കൻമാരാണ് മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും. ഇരുവരും തമ്മിലുള്ള സഹോദരതുല്യ സ്‌നേഹവും സൗഹൃദവും ഏറെ പ്രശസ്തവുമാണ്. ഇരുവരും ഇവരുടെ വിശേഷങ്ങളും സന്തോഷങ്ങളും പരസ്പരം പങ്കുവെയ്ക്കുകയും എല്ലായ്‌പ്പോഴും സ്‌നേഹബന്ധം നിലനിർത്തിപോരുകയും ചെയ്യുന്നവരാണ്.

അടുത്തിടെ 50 വർഷം പിന്നിട്ട മമ്മൂട്ടിയ്ക്ക് ആശംസകൾ അറിയിച്ച് മോഹൻലാൽ രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിന് മുന്നോടിയായി മലയാള മനോരമയിൽ എഴുതിയ ലേഖനത്തിൽ മമ്മൂട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ച് തുറന്നു പറയുകയാണ് മോഹൻലാൽ.

Advertisements

വളരെ വൈകാരികമായി പ്രതികരിക്കുന്ന ആളാണ് മമ്മൂട്ടിയെന്നാണ് മോഹൻലാൽ പറയുന്നത്. പണ്ടു മുതലെ താൻ ആദ്ദേഹത്തെ ഇച്ചാക്കയെന്നാണ് വിളിക്കുന്നതെന്നും അദ്ദേഹത്തിൻ സഹോദരങ്ങളും അങ്ങനെ തന്നെയാണ് അദ്ദേഹത്തെ വിളിക്കുന്നതെന്നും മോഹൻലാൽ പറയുന്നു.

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
എന്റെ മകളുടെ അമ്മയാണ് മഞ്ജു, ആ ബഹുമാനവും മാന്യതയും ഞാൻ കൊടുക്കണം: വീണ്ടും വൈറലായി ദീലീപിന്റെ പഴയ അഭിമുഖം

ഇത്രയേറെ വൈകാരികമായി പ്രതികരിക്കുന്ന ആളെയും ഞാൻ കണ്ടിട്ടില്ല. പെട്ടെന്നു സങ്കടം വരും, ചിലപ്പോൾ കരയും. എന്തെങ്കിലും ദേഷ്യം മനസ്സിൽ വച്ചുകൊണ്ടിരുന്നതായി അറിയില്ല. ഉടൻ പൊട്ടിത്തെറിച്ചു തീരുന്ന വളരെ സാധാരണ മനസാണ് അദ്ദേഹത്തിന്റേത്.

പണ്ടുമുതലേ എത്ര സ്വാദിഷ്ടമായ ഭക്ഷണമായാലും ആവശ്യത്തിനു മാത്രമേ ഇച്ചാക്ക കഴിക്കൂ. ഒരിക്കൽപ്പോലും എന്നെ ഉപദേശിച്ചിട്ടില്ല. പലപ്പോഴും ഞാൻ ജീവിതം കണ്ടത് ഈ ഇച്ചാക്കയിലൂടെയാണ്. ഒരുപാട് അച്ചടക്കവും ചിട്ടയുമുള്ള ഒരു ജ്യേഷ്ഠനും അതൊന്നുമില്ലാത്ത അനിയനുമാണ് ഞങ്ങളെന്ന് പറയാം.

ചെന്നൈയിൽ ജീവിച്ച കാലത്തു തങ്ങൾ പരസ്പരം മിക്ക ദിവസവും കാണുമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. അന്നു രണ്ടുപേരും തുടക്കക്കാരായ കുട്ടികളായിരുന്നു. പിന്നീടു വലിയ കുട്ടികളായതോടെ ഞങ്ങൾ വേർപിരിഞ്ഞു. ഇച്ചാക്ക കൊച്ചിയിലും ഞാൻ ചെന്നൈയിലും തിരുവനന്തപുരത്തുമായി. അതോടെ കാണുന്നതും കുറഞ്ഞു.

ഇത് അടുപ്പം കുറയാൻ ഇടയാക്കിയെന്നല്ല എന്നാലും ദിവസേനയുള്ള കാര്യങ്ങൾ അറിയാതായി. ഒരേ വീട്ടിൽ ജനിച്ച സഹോദരന്മാരായാൽപ്പോലും അങ്ങനെയാണല്ലോ. വിളിക്കുമ്പോൾ പുതിയ സിനിമകളെക്കുറിച്ചു പറയും. എന്നോടും ചോദിക്കും. പണ്ടുമുതലേ ഞാൻ അദ്ദേഹത്തെ ഇച്ചാക്കയെന്നാണ് വിളിക്കുന്നത്. അദ്ദേഹത്തിന്റെ സഹോദരങ്ങൾ വിളിക്കുന്ന പേര്. എനിക്കും അദ്ദേഹം മൂത്ത സഹോദരനാണ്.

ബാപ്പയുടെ അതേ വാത്സല്യം ജീവിതത്തിൽ പകർത്തിയ മകനാണു മമ്മൂക്ക. ഏതു തിരക്കിനിടയിലും അദ്ദേഹം കുടുംബവുമായി േചർന്നുനിന്നു. സിനിമയിൽ അദ്ദേഹം കോംപ്രമൈസ് ചെയ്തത് ഇതിനു വേണ്ടി മാത്രമാണ്. പലപ്പോഴും ഈ വാത്സല്യം അടുത്തുനിന്നു കണ്ട ആളാണു ഞാൻ.

Also Read
എല്ലാം കൊണ്ടും എന്റെ ഭാര്യ വളരെ സുന്ദരിയാണ്, വിവാഹ ശേഷം രണ്ടാം ഭാര്യയെ കുറിച്ചുള്ള ബാലയുടെ വാക്കുകൾ വൈറൽ

അതിൽ കുറച്ചു വാത്സല്യം എനിക്കും കുടുംബത്തിനും കിട്ടിയിട്ടുണ്ട്. എന്റെ മകളുടെ പുസ്തകം വായിച്ച ശേഷം ദുൽഖർ സൽമാൻ എഴുതിയ കുറിപ്പിന്റെ അവസാനം കുറിച്ചത് ‘സ്വന്തം ചാലു ചേട്ടൻ’ എന്നാണ്. എന്റെ മകളെ സ്വന്തം അനിയത്തിയായി ഇപ്പോഴും അവർക്കു തോന്നുന്നു എന്നതു മമ്മൂക്ക പകർന്നു നൽകിയ വാത്സല്യത്തിന്റെ തുടർച്ചയാണ്.

പ്രണവും ദുൽഖറുമെല്ലാം അടുത്തറിയുന്നു എന്നതിലും വലിയ സന്തോഷമുണ്ടോ ഞാൻ മമ്മൂക്കയെ പണ്ടേ വിളിക്കാറ് ‘ഇച്ചാക്ക’ എന്നാണ്. അദ്ദേഹത്തിന്റെ സഹോദരങ്ങൾ വിളിക്കുന്ന പേരുതന്നെ ഞാനും വിളിച്ചു. കല്യാണം കഴിഞ്ഞപ്പോൾ ചേച്ചിയെ ഭാഭി എന്നും.

പലപ്പോഴും ഞാൻ ജീവിതം കണ്ടത് ഈ ഇച്ചാക്കയിലൂടെയാണ്. ഒരുപാട് അച്ചടക്കവും ചിട്ടയുമുള്ള ഒരു ജ്യേഷ്ഠനും അതൊന്നുമില്ലാത്ത അനിയനുമാണ് ഞങ്ങളെന്നു പറയാം. ഇച്ചാക്ക കഠിനാധ്വാനത്തിലൂടെ നടനാകാൻ വേണ്ടി മാത്രം ജീവിച്ചയാളാണ്. ഓരോ നിമിഷവും കഠിനാധ്വാനം ചെയ്യുന്നു. എനിക്കിപ്പോഴും മമ്മൂട്ടിയെന്ന നടന്റെ ജീവിതവും അഭിനയവും അത്ഭുതമാണ്.

ഒരു കാര്യം എനിക്കുറപ്പാണ്. എല്ലാ മത്സരങ്ങൾക്കും ബഹളങ്ങൾക്കും അവസാനം കൂടെ നിൽക്കുന്ന മുതിർന്ന ഒരാളുണ്ടെന്നതു നൽകുന്ന സുരക്ഷിതത്വബോധം ചെറുതല്ല. എന്നെ ചേർത്തു നിർത്തിയ ഒരാളല്ല, അകലെനിന്ന് ഏട്ടനെന്ന മനസ്സോടെ എന്നെ നോക്കിനിന്ന ഒരാളാണ് ഇച്ചാക്ക.

സ്‌കൂളിൽ പോകുമ്പോൾ ചേട്ടനും കൂടെയുണ്ടെങ്കിൽ തോന്നുന്നൊരു ധൈര്യമുണ്ടല്ലോ അതുതന്നെയാണു പലപ്പോഴും തോന്നിയിട്ടുള്ളത്. ഇച്ചാക്കയുടെ ഏറ്റവും വലിയ ഹിറ്റ് സിനിമ കുടുംബമാണെന്നു പറയാറുണ്ട്. ഇന്നും കുറച്ചുമാറി ആ വാത്സല്യത്തിന്റെ തണലിൽ നിൽക്കാൻ ആഗ്രഹിക്കുന്നൊരു അനുജൻ മാത്രമാണു ഞാൻ.

നാളെ ഞാൻ എന്താകുമെന്നെനിക്കറിയില്ല. ഇതുതന്നെയാണോ എന്റെ നിയോഗം എന്നും എനിക്കറിയില്ല. പക്ഷേ ഇച്ചാക്കയുടെ നിയോഗം ഒന്നു മാത്രമാണ്. നടൻ, നടൻ, നടൻ. നാളെയും അതിനപ്പുറവും അതു മാത്രമാകും എന്റെ ഇച്ചാക്ക.

സിനിമകൾ കണ്ടും പഠിച്ചും ജീവിക്കുന്ന ഒരാൾ. 50 വർഷം മുൻപുള്ള അതേ മനസ്സോടെയാണു ഇച്ചാക്ക ഇന്നും ജീവിക്കുന്നത്. എന്നെ ചേർത്തു നിർത്തിയ ഒരാളല്ല, അകലെനിന്ന് ഏട്ടനെന്ന മനസ്സോടെ എന്നെ നോക്കിനിന്ന ഒരാളാണ് ഇച്ചാക്ക എന്നും മോഹൻലാൽ കുറക്കുന്നു.

Also Read
മകളെ എത്രമാത്രം ഞാൻ സ്നേഹിക്കുന്നുണ്ടെന്ന് അറിയാമോ, മകളെ മറന്നോയെന്ന് ചോദിക്കുന്നവർക്ക് രണ്ടാം ഭാര്യ എലിസബത്തിന്റെ മുന്നിൽ വെച്ച് മറുപടി കൊടുത്ത് ബാല

Advertisement