അന്ന് ഞാൻ വലിച്ചെറിയപ്പെടുക ആയിരുന്നു, പിന്നെ മാസങ്ങളോളം കണ്ണാടിയിൽ പോലും ഞാൻ എന്നെ നോക്കിയിരുന്നില്ല: ദുരനുഭവം വെളിപ്പെടുത്തി വിദ്യാ ബാലൻ

600

മികച്ച ഒരുപിടി ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായൊരു ഇടം ഉണ്ടാക്കിയെടുത്ത താരമാണ് പകുതി മലയാളി കൂടിയായ വിദ്യാ ബാലൻ. ഇപ്പോൾ ഇന്ത്യ മുഴുവൻ ആരാധകരുള്ള നടി കൂടിയാണ് വിദ്യാബാലൻ. മോഹൻലാലിന് ഒപ്പം ചക്രം എന്ന മലയാള സിനിമയിലൂടെ ആണ് വിദ്യ ബാലൻ അഭിനയം തുടങ്ങിയത് എങ്കിലും ഈ സിനിമ പകുതി വഴിക്ക് മുടങ്ങുക ആയിരുന്നു.

പിന്നീട് വിദ്യാ ബാലൻ ബോളിവുഡിൽ സൂപ്പർ നായിയായി മാറുകയായിരുന്നു. എന്നാൽ ഈ താര സിംഹാസനത്തിലേക്ക് ഉളള വിദ്യാ ബാലന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല.ഒരു വ്യത്യസ്ത നടി എന്നതിലുപരി എന്തും തുറന്നടിക്കുന്ന സ്വഭാവക്കാരി കൂടിയാണ്.

Advertisements

നേരത്തെ വിനോദ വെബ്‌സൈറ്റായ പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ വിദ്യാ ബാലൻ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞിരുന്നു. ഒരു ടെലിവിഷൻ സീരിയലിനു വേണ്ടി ആയിരുന്നു എന്റെ ആദ്യ ഓഡിഷൻ. അന്ന് കേളേജിൽ പഠിക്കുകയായിരുന്നു ഞാൻ. സഹോദരിയാണ് എനിക്കു വേണ്ടി അപേക്ഷ അയച്ചത്.

Also Read
ആളുകളുടെ മുന്നില്‍ വെച്ച് യൂണിഫോം മാറ്റി ടി ഷര്‍ട്ട് ഇടേണ്ടി വന്നിട്ടുണ്ട്, ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും സംവിധായകന്‍ തന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, നടി ശാരി പറയുന്നു

മേക്കപ്പിട്ടതും എങ്ങനെ പോസ് ചെയ്യണമെന്നുമെല്ലാം പറഞ്ഞത് അവൾ തന്നെ. എന്നിട്ട് ഞങ്ങൾ അവിടുത്തെ ഒരു സ്റ്റുഡിയോയിൽ പോയി പടമെടുത്തു. ആ ചിത്രങ്ങൾ അയച്ചുകൊടുത്തു. എനിക്ക് ഓഡിഷനുള്ള കത്ത് ലഭിക്കുകയും ചെയ്തു. ഏതാണ്ട് എഴുപത്, എൺപത് പേരെങ്കിലും ഉണ്ടായിരുന്നു അന്നവിടെ.

കാലത്ത് പതിനൊന്ന് മണിക്ക് അവിടെ എത്തിയിട്ട് എനിക്ക് അവസരം ലഭിച്ചത് വൈകീട്ട് ഏഴ് മണിക്കാണ്. ശരിക്കും വട്ട് ആയിരുന്നു. എന്റെ അമ്മ ചോദിച്ചു നിനക്ക് ശരിക്കും ഇത് വേണോ. ഒരുപാട് കാത്തിരിക്കേണ്ടി എല്ലാം വരില്ലേ എന്നൊക്കെ ചോദിച്ചു. പക്ഷേ ആ ഓഡിഷനിൽ ഞാൻ തിരിഞ്ഞെടുക്കപ്പെട്ടില്ല.

എട്ട് മാസം ഷൂട്ടിങ്ങ് ഉണ്ടായിരുന്നു എന്നിട്ട് അത് നിർത്തി. ആ ചാനൽ വെളിച്ചം കണ്ടതുമില്ല. തുടക്കം മുതൽ തന്നെ ഹൃദയം തകരുന്ന അനുഭവമായിരുന്നു. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടിട്ടും ഞാൻ പോയില്ല എന്ന് ആയിരുന്നു എന്റെ വീട്ടുകാർ വിചാരിച്ചിരുന്നത്. പിന്നെ ഞാൻ ഓഡിഷനൊന്നും പോയില്ല.പടങ്ങൾ അയച്ചു കൊടുത്തതുമില്ല.

ആസമയത്താണ് ബാലാജി സ്റ്റുഡിയോയിൽ നിന്ന് വിളി വരുന്നത്. അപ്പോഴാണ് ഹം പാഞ്ച് സംഭവിക്കുന്നത്. ഒരു വീഡിയോ ശിൽപശാലയിൽ പങ്കെടുക്കുകയായിരുന്നു ഞാൻ. അതിന്റെ വിധികർത്താവ് ആണ് പരസ്യത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിക്കുന്നത്. അങ്ങനെ നാൽപത് പേർ പങ്കെടുത്ത ഒരു ഓഡിഷനിൽ ഞാനും പങ്കാളിയായി.

Also Read
ജീവിതത്തിൽ ഒരു പ്രണയം ഇനി ഉണ്ടാകില്ല, ഈ ആണുങ്ങളുടെ കമന്റ് കാണുമ്പോൾ എനിക്ക് ഒന്നും തോന്നാറില്ല, സ്ത്രീകളുടെ കമന്റുകൾ വേദനിപ്പിച്ചു: വേദനയോടെ രേഖാ രതീഷ്

അന്ന് മലയാളം ഉൾപ്പടെ വാക്കാൽ കരാർ ഉറപ്പിച്ച ഒരുപാട് സിനിമകൾ എനിക്ക് നഷ്ടമായി. മോഹൻലാലിന്റെ സിനിമ വരെയുണ്ട് അതിൽ. ഹൃദയഭേദകം ആയിരുന്നു ആ അനുഭവങ്ങൾ. ഒരു തമിഴ് ചിത്രത്തിൽ നിന്ന് വലിച്ചെറിയ പെപ്പടുകയായിരുന്നു ഞാൻ. അന്ന് എന്റെ വീട്ടുകാർ ഒപ്പം വന്നിരുന്നു. ഞാൻ ആകെ തകർന്ന അവസ്ഥയിലായിരുന്നു.

ഞങ്ങൾ നിർമ്മാതാവിന്റെ ഓഫീസിൽ എത്തി. അദ്ദേഹം സിനിമയിലെ നായികയുടെ ചില ക്ലിപ്പിങ്ങുകൾ ഞങ്ങളെ കാണിച്ചു. എന്നിട്ട് ചോദിച്ചു ഇവളെ ഒരു നായികയെ പോലെ തോന്നുന്നുണ്ടോ എന്ന്. സത്യസന്ധമായി പറഞ്ഞാൽ ഇവളെ നായികയാക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു

സംവിധായകൻ ആയിരുന്നു നിർബന്ധം എന്നും അദ്ദേഹം പറഞ്ഞു. ഞാൻ വിവരം അറിയുമ്പൊഴേയ്ക്കും അവർ എന്നെ ചിത്രത്തിൽ നിന്ന് മാറ്റിക്കഴിഞ്ഞിരുന്നു. എന്റെ വീട്ടുകാർക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. എന്തായിരുന്നു പ്രശ്‌നം എന്നറിയാൻ മാത്രമാണ് ഞങ്ങൾ നിർമ്മാതാവിനെ ചെന്നു കണ്ടത്.

മറ്റെന്തെങ്കിലും നോക്കിക്കൂടെ എന്നായിരുന്നു അവർ അന്ന് എന്നോട് ചോദിച്ചത്. ആത്മനിന്ദ ആയിരുന്നു എനിക്ക് അപ്പോൾ തോന്നിയത്. ഏതാണ്ട് ആറു മാസത്തോളം ഞാൻ കണ്ണാടിയിൽ പോലും എന്നെ നോക്കിയില്ല. ഒരു വൃത്തികെട്ട രൂപമായാണ് എനിക്ക് എന്നെ തന്നെ തോന്നിയിരുന്നത് എന്നായിരുന്നു വിദ്യാ ബാലൻ പറഞ്ഞത്.

Also Read
അവൾ എല്ലാകളിയും കളിക്കുന്നവളാണ്, അവളോട് കൂട്ടുകൂടാൻ മക്കളെ വിടരുത്: സ്‌കൂളിൽ തന്നെ കുറിച്ച് ടീച്ചർമാർ മറ്റ് രക്ഷിതാക്കളോട് പറയുന്നത് വെളിപ്പെടുത്തി പ്രിയാ വാര്യർ

Advertisement