വിവാദ പരാമർശങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ പോലും നടപടുയെടുത്ത നടിയാണ് കങ്കണ റാണാവത്. ഓൺ സ്‌ക്രീനിൽ മാത്രമല്ല ഓഫ് സ്‌ക്രീനിലും കങ്കണ വിവാദങ്ങളുടെ കളി തോഴിയാണ്. ഏത് സമയത്ത് ആർക്കെതിരെയാണ് വിവാദവുമായി കങ്കണ വരിക എന്ന് പറയാൻ കഴിയില്ല.
ഈയടുത്താണ് ബോളിവുഡിലെ ഒരു താരവും താരത്തിന്റെ പത്നിയായ നടിയും ചേർന്ന് തന്നെ പിന്തുടരുന്നതായി കങ്കണ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഈ സംഭവുമായി ബന്ധപ്പെട്ട് പുതിയൊരു പ്രതികരണവുമായി എത്തിയിരിക്കുകയാണ് കങ്കണ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം. താരം പറഞ്ഞതിങ്ങനെ;
Also Read
ഞങ്ങൾ മൂന്ന് പേരും മൂന്ന് സ്ഥലത്തി; കടന്ന് പോയത് വിഷാദത്തിലൂടെ, തുറന്ന് പറഞ്ഞ് അഞ്ജലി റാവു
‘എന്നെക്കുറിച്ച് ആശങ്കപ്പെടുന്നവർ അറിയുവാൻ വേണ്ടി പറയുകയാണ്, ഇന്നലെ മുതൽ സംശയാസ്പദമായതൊന്നും കാണുന്നില്ല. ക്യാമറയോ ക്യാമറയില്ലാതയോ ആരും എന്നെ പിന്തുടരുന്നില്ല. ചിലർക്ക് അടി കിട്ടിയാലേ പഠിക്കുകയുള്ളൂ. ഇതിനൊക്കെ പിന്നിലുള്ളവർക്കും എനിക്ക് ഭ്രാന്താണെന്ന് കരുതുന്നവർക്കും എനിക്കൊരു സന്ദേശം നൽകാനുണ്ട്. നന്നായിക്കോളൂ, ഇല്ലെങ്കിൽ വീട്ടിൽ കയറി അടിക്കും. നിങ്ങൾ എനിക്ക് ഭ്രാന്താണെന്നല്ലേ പറയുന്നത്, പക്ഷെ എനിക്ക് എത്രത്തോളം ഭ്രാന്തിയാകാൻ ആകുമെന്ന് അറിയില്ല”
താൻ എവിടെ പോയാലും ഒരാൾ തന്നെ പിന്തുടർന്ന് ചാരപ്രവർത്തി നടത്തുകയാണ്. റോഡിൽ മാത്രമല്ല, താമസിക്കുന്ന സ്ഥലത്തിന്റെ പാർക്കിങ് ഏരിയയിലും വീടിന്റെ ടെറസിലും വരെ ക്യാമറ പിടിപ്പിച്ച് തന്റെ നീക്കങ്ങൾ പകർത്തുകയാണ്. ബോളിവുഡിലെ ഒരു കാസനോവയാണ് അത്. അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നതാകട്ടെ നടിയായ ഭാര്യയും. എന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാം തന്നെ ചോർന്നിട്ടുണ്ട്. അത് മാത്രമല്ല പ്രൊഫഷണൽ ജീവിതത്തിന്റെയും.
ഒരിക്കൽ ക്ഷണിക്കപ്പെടാതെ എന്റെ വീട്ടുവാതിൽക്കൽ വന്ന് എന്നെ ശാരീരികബന്ധത്തിന് നിർബന്ധിച്ചു എന്നും കങ്കണ ആരോപിക്കുന്നുണ്ട്. സിനിമാ മേഖലയിൽ നിന്നുള്ള അറിയപ്പെടുന്ന സ്ത്രീലമ്പടനും കാസനോവയുമാണ് അദ്ദേഹമെന്നും കങ്കണ പറയുന്നുണ്ട്.
എന്റെ സഹോദരന്റെ വിവാഹസത്ക്കാരത്തിന് ഞാൻ ഉടുത്തിരുന്ന അതേ സാരിയാണ് അവൾ സ്വന്തം വിവാഹത്തിന് പോലും ധരിച്ചിരുന്നത്. ഈയ്യടുത്ത് അമ്മയായ നടിയാണെന്നും താരം പറയുന്നുണ്ട്.
കങ്കണ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ റൺബീറിനെയും, ആലിയ ഭട്ടിനെയും കുറിച്ചാണെന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സംസാരം. പക്ഷേ കങ്കണ ആളാരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കങ്കണയുടെ ആരോപണത്തിൽ കഴമ്പുണ്ടോ എന്നും അറിയില്ലെന്നാണ് സോഷ്യൽ മീഡിയയിൽ പാപ്പരാസികൾ പറയുന്നത്.