അമ്മയെ അടിച്ചു വീഴ്ത്തി വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന 4 മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, സംഭവം കൊല്ലത്ത്

18

കൊല്ലം : വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ അമ്മയെ ആക്രമിച്ചശേഷം തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കണ്ണനല്ലൂര്‍ വടക്കേമുക്കിനടുത്ത് ചേരീക്കോണം കനാല്‍ റോഡിനു സമീപം വാടകയ്ക്ക് താമസിക്കുന്ന സക്കീറിന്റെയും സുമയ്യയുടെയും നാലുമാസം പ്രായമുള്ള സിനാന്‍ എന്ന കുഞ്ഞിനെയാണ് പകല്‍ അഞ്ജാതസ്ത്രീ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു നാട്ടീല്‍ ഭീതിപരത്തിയ സംഭവം.

കനാലിനടുത്ത് ഒറ്റപ്പെട്ട വീടിന്റെ പിന്‍ഭാഗത്തെ തുറന്നുകിടന്ന വാതിലില്‍വഴിയാണ് സ്ത്രീ വീട്ടിനുള്ളില്‍ കടന്നത്. അടുക്കളയില്‍ തറയില്‍ പായവിരിച്ച് കുഞ്ഞിനെ അതില്‍ കിടത്തിയിരിക്കുകയായിരുന്നു. അമ്മ സുമയ്യ സമീപത്തുതന്നെ അരി ഊറ്റിക്കൊണ്ടുനില്‍ക്കവെയാണ് സ്ത്രീ അടുക്കളയിലെത്തിയത്. തറയില്‍ കിടന്ന കുഞ്ഞിനെ കോരിയെടുത്ത് പുറത്തേക്കോടിയ സ്ത്രീയെ അമ്മ കടന്നുപിടിച്ചു. പിടിവലിക്കിടെ അമ്മ സുമയ്യയെയും കുഞ്ഞിനെയും തള്ളിയിട്ടശേഷം സ്ത്രീ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സംഭവസമയം അമ്മയും കുഞ്ഞും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.

Advertisements

സുമയ്യയുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും സ്ത്രീ കനാല്‍ റോഡിലൂടെ രക്ഷപ്പെട്ടു. ബോധരഹിതയായി നിലത്തുവീണ സുമയ്യയെ നാട്ടുകാര്‍ കണ്ണനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. സംഭവമറിഞ്ഞ് കൊട്ടിയം പോലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. വെള്ളയില്‍ പുള്ളിയുള്ള സാരിയുടുത്ത് മൂക്കുകുത്തി ധരിച്ച് അല്‍പ്പം തടിച്ച ശരീരമുള്ള സ്ത്രീയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

Advertisement