പ്രണയം നടിച്ചു നിരന്തരം ശരീരികമായി ഉപയോഗിച്ച ശേഷം മുങ്ങിയ യുവാവിന് നാലുവര്‍ഷത്തിനു ശേഷം പെണ്‍കുട്ടി ഒരുക്കി വെച്ചത് എട്ടിന്റെ പണി

27

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് നാലു വര്‍ഷത്തിനു ശേഷം പോലീസ് പിടിയിലായി. തിരുവനന്തപുരം മേനംകുളം തുമ്പ കിന്‍ഫ്ര അപ്പാരന്‍ പാര്‍ക്കിനു സമീപം കരോളിന്‍ ഹൗസില്‍ കിരണ്‍ ഫ്രക്ലിന്‍ (26) ആണ് പിടിയിലായത്. 2014 ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അയല്‍വാസിയായ പെണ്‍കുട്ടിയെ സൗഹൃദത്തിലൂടെ പ്രണയം നടിച്ചു വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുമായി പ്രണയത്തിലായതിനു പിന്നാലെ നിരന്തരമായി ശരീരികമായി ഉപയോഗിക്കുകയും ചെയ്തു.

പെണ്‍കുട്ടിക്കു വിവാഹാലോചനകള്‍ സജീവമായപ്പോള്‍ പെണ്‍കുട്ടി വിവരം യുവാവിനോടു പറഞ്ഞു. എന്നാല്‍ തനിക്കിപ്പോള്‍ വിവാഹം കഴിക്കാന്‍ താല്‍പ്പര്യം ഇല്ല എന്നും നീ വീട്ടുകാരുടെ ഇഷ്ടത്തിനു നിന്നു കൊടുക്കണം എന്നുമായിരുന്നു യുവാവിന്റെ മറുപടി. ഇതോടെ താന്‍ ചതിക്കപ്പെടുകയാണ് എന്നു പെണ്‍കുട്ടിക്കു മനസിലായി. ഇതിനോടകം തന്നെ ഇയാള്‍ നാടുവിട്ടിരുന്നു. അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ സേഫ്റ്റി ഓഫീസറായി ഇയാള്‍ ജോലിക്കു കയറുകയും ചെയ്തു.

Advertisements

വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണത്തിലും ഇയാള്‍ നാടു വിട്ടുതായി കണ്ടെത്തി. പ്രതി വിദേശത്തു കടന്നു എന്ന് തിരിച്ചറിഞ്ഞ പോലീസ് ഇയാള്‍ക്ക് എതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചു. ഈ നോട്ടിസ് പുറപ്പെടുവിച്ചാല്‍ എയര്‍പോര്‍ട്ടില്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ സമയത്തു തന്നെ ആളെ പിടികിട്ടും. ഇതോടെ നാട്ടില്‍കാലു കുത്തിയ ഉടനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചു തന്നെ പ്രതിയെ പോലീസ് പിടികൂടി

Advertisement