അച്ഛനും അമ്മയും ചേട്ടനും എല്ലാവരും പോയി, ഇനി ഞാൻ മാത്രമേ ഇന്ന് ശേഷിക്കുന്നുള്ളൂ; സങ്കടത്തോടെ തുറന്ന് പറഞ്ഞ് മോഹൻലാൽ

2

മലയാളികൾ ഒന്നടങ്കം ആരാധിക്കുന്ന മലയാള സിനിമയിലെ താരരാജാവ് ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. ഇന്ത്യ മുഴുവനും ആരാധകർ ഉള്ള മോഹൻലാൽ മലയാളത്തിന് പുറമേ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.അതേ സമയം വളരെ അധികം ഇമോഷണലായ വ്യക്തി കൂടിയാണ് മോഹൻലാൽ. താൻ പിന്നിട്ട വഴികളെ, തന്നെ താനാക്കിയ ആളുകളെയും എന്നും ചേർത്തു പിടിക്കാൻ ശ്രമിക്കുന്നതും അതുകൊണ്ടാണ്.

പഴയ കാര്യങ്ങളെ കുറിച്ച് പറയുമ്പോൾ മോഹൻലാൽ ഒരു ദീർഘനിശ്വാസത്തോടെ പറയുന്നതാണ്, അവരാരും ഇന്ന് തനിക്കൊപ്പം ഇല്ല എന്നത്. ജിഡിപി പോട്കാസ്റ്റിൽ അത്തരത്തിൽ ചില കാര്യങ്ങൾ മോഹൻലാൽ സംസാരിച്ചു. എങ്ങനെയുള്ള ഒരു കുട്ടിയായിരുന്നു, കുട്ടിക്കാലമായിരുന്നു മോഹൻലാലിന്റേത് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മഹാനടൻ.

Advertisements

ഒരു സാധാരണ ബാലൻ, അച്ഛൻ ഗവൺമെന്റ് ഉദ്യോഗസ്ഥൻ. എല്ലാവരെയും പോലെ കളിച്ച് ചിരിച്ച് നടന്ന മനോഹരമായ കുട്ടിക്കാലം. അച്ഛൻ അറിയപ്പെടുന്ന ആളായിരുന്നു, വളരെ മികച്ചൊരു കരിയർ അദ്ദേഹത്തിനുണ്ട്. എനിക്കൊരു ചേട്ടനാണ്.

അച്ഛൻ, അമ്മ, ചേട്ടൻ അവരാരും ഇന്ന് എനിക്കൊപ്പമില്ല. ഞാൻ മാത്രമേയുള്ളൂ എന്ന് പറയുമ്പോൾ മോഹൻലാലിന്റെ ശബ്ദത്തിൽ നേർത്തൊരു നിരാശയുണ്ടായിരുന്നു. മുൻപ് തനിക്കൊപ്പം അഭിനയിച്ച പലരും ഇന്നില്ല എന്ന് പറയുമ്പോൾ ഉണ്ടായിരുന്ന അതേ ഒരു നിരാശ.

ചന്ദ്രലേഖ എന്ന ചിത്രത്തിലെ ഒരു രംഗം അടുത്തിടെ കാണുമ്പോൾ എനിക്ക് വളരെ അധികം വിഷമം തോന്നി. ഒരു സീനിൽ എനിക്കൊപ്പം ചുറ്റും നിന്ന് അഭിനയിച്ച ആരും ഇന്നില്ല. ഞാൻ ഒഴികെ മറ്റെല്ലാവരും പോയി എന്നത് വലിയൊരു വേദനയാണ്. അതുകൊണ്ട് തന്നെ പഴയ സിനിമകൾ ഒന്നും ഇപ്പോൾ കാണാൻ സാധിക്കാറില്ല, വിഷമം തോന്നും എന്നാണ് അന്ന് മോഹൻലാൽ പറഞ്ഞത്.

വളരെ സാധാരണമായ ഒരു ബാല്യം തന്നെയായിരുന്നു എന്റേത്. അതിലൊരു മാറ്റം വന്നത് ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ്. അന്ന് ദ കമ്പ്യൂട്ടർ മാൻ എന്ന നാടകത്തിൽ അഭിനയിച്ചതിന് എനിക്ക് മികച്ച നടനുള്ള പുരസ്‌കാരം കിട്ടി. അതുവരെ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രം കിട്ടിയ പുരസ്‌കാരം, ആ സ്‌കൂൾ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ആറാം ക്ലാസുകാരന് കിട്ടിയത്. അത് വലിയൊരു മാറ്റവും സംസാരവുമായിരുന്നു.

പിന്നീട് കോളേജ് പഠിക്കുമ്പോഴും മികച്ച നടനായി. അത് കണ്ട് സുഹൃത്തുക്കളാണ് സിനിമയിലേക്ക് എന്റെ ബയോഡാറ്റ അയച്ചുകൊടുത്തതും, ഇന്ന് നിങ്ങൾക്ക് മുന്നിലിരിക്കുന്ന ആളായി ഞാൻ മാറിയതും. പഠിക്കാൻ അത്ര മിടുക്കനൊന്നും ആയിരുന്നില്ല, ഇന്റലിജന്റ് സ്റ്റുഡന്റും ആയിരുന്നില്ല. പക്ഷേ അഭിനയത്തോട് താത്പര്യമുണ്ടായിരുന്നു
എനിക്ക് കിട്ടിയ നല്ല ഗുണങ്ങൾ എല്ലാം അച്ഛനിൽ നിന്നും അമ്മയിൽ നിന്നും ഗ്രാന്റ് പേരന്റ്സിൽ നിന്നുമാണ്.

അമ്മ അത്രയേറെ സ്നേഹനിധിയായിരുന്നു. തമാശക്കാരിയായിരുന്നു. അമ്മയുടെ സ്വഭാവമാണ് എനിക്ക് എന്ന് എല്ലാവരും പറയും. ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന ആളാണ് എന്റെ അമ്മ, പിന്നീട് തിരുവനന്തപുരം പോലൊരു നഗരത്തിലേക്ക് വന്നു. അച്ഛനും ക്ലർക്കായി ജോലി ആരംഭിച്ച്, പിന്നീട് നിയമോപദശേകനായി റിട്ടയർ ചെയ്തു. അത് കണ്ടാണ് ഞാൻ വളർന്നത് എന്നും മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ പറയുന്നു.

Advertisement