യുവതിയെ മ രി ച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിലാണ് യുവതിയെ മ രി ച്ച നിലയിൽ കണ്ടെത്തിയത്. യുവതിക്ക് ഒപ്പം മുറിയെടുത്ത യുവാവ് മുങ്ങിയിരിക്കുകയാണ്.
കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മ രി ച്ചത്. കൊ ല പാ ത ക മാ ണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീൺ സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരുന്നു. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
അതേസമയം ഗായത്രിയും പ്രവീണും വിവാഹിതരായിരുന്നു എന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തെത്തി യിരിക്കുകയാണ്. പള്ളിയില്‍ വെച്ച് പ്രവീണ് ഗായത്രിക്ക് മിന്നു കെട്ടുന്നതിന്റെ ചിത്രങ്ങളാണ് പുറത്തെത്തിയത്.
പ്രവീൺ ഗായത്രിയെ താലി കെട്ടി വിവാഹം ചെയ്തിരുന്നു എന്നാണ് വിവരം. ഗായത്രിയുടെ കഴുത്തിൽ പ്രവീൺ താലി കെട്ടുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇയാൾ നേരത്തെ വിവാഹിതൻ ആണെന്നും പോലീസ് വ്യക്തമാക്കി.
ഹോട്ടൽ മുറി പൂട്ടി പുറത്തുപോയ പ്രവീണാണ് മുറിക്കുള്ളിൽ മൃ ത ദേ ഹം ഉള്ള വിവരം ഹോട്ടൽ റിസപ്ഷനിൽ വിളിച്ചു പറഞ്ഞത്. മരിച്ച പെൺകുട്ടിയും പ്രവീണും നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു.
ഗായത്രി 8 മാസം മുമ്പ് വരെ ഇവിടെ ജീവനക്കാരിയായിരുന്നു. പ്രവീൺ കഴിഞ്ഞ ദിവസമാണ് നഗരത്തിലെ ഷോ റൂമിൽ നിന്ന് ട്രാൻസ്ഫർ ആയത്. ഗായത്രിയുമായുള്ള ബന്ധം പ്രവീണിന്റെ ഭാര്യ അറിയുകയും കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. പ്രവീണിന്റെ ഭാര്യ ജ്വല്ലറിയിൽ എത്തി ഇക്കാര്യം അധികാരപ്പെട്ടവരോട് ധരിപ്പിക്കുകയും ചെയ്തിരുന്നു എന്നാണ് വിവരം.
ഇതിനിടെ പ്രവീണിനെ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും തമിഴ്‌നാട് ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി.ഇതു ഭാര്യ കാരണമാണ് എന്നു പറഞ്ഞു ഇയാള്‍ കഴിഞ്ഞ രണ്ടു മാസമായി കൊല്ലത്തെ വീട്ടില്‍ പോയിരുന്നില്ല. ഇതിനിടെ യാണ് ഇപ്പോള്‍ യുവതി മ രി ച്ച ത്.
ജോലി നഷ്ടപ്പെട്ടതോടെ യുവതി നാട്ടില്‍ ജിമ്മില്‍ ട്രെയിനര്‍ ആയി ജോലി നോക്കുകയായിരുന്നു. അച്ഛന്‍ മാരിയപ്പ 11 വര്‍ഷം മുന്‍പ് മരിച്ചു. അമ്മ സുജാത ഹോട്ടല്‍ തൊഴിലാളിയാണ്. ഒരു സഹോദരിയുണ്ട്.