ഇപ്പോഴും ബാലഭാസ്‌കര്‍ അബോധാവസ്ഥയില്‍ തന്നെ; കുഞ്ഞിനെ അന്വേഷിച്ചു കരഞ്ഞ് ഭാര്യ ലക്ഷ്മി

27

കൊച്ചി: കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പരുക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ നില ഗുരുതരമായി തുടരുന്നു. നട്ടെല്ലിന് പരുക്കേറ്റ ബാലഭാസ്കർ ശസ്ത്രക്രിയയ്ക്കു ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി വെന്റിലേറ്ററിലാണ്.

Advertisements

ഭാര്യ ലക്ഷ്മിയുടേയും സുഹൃത്ത് അർജുന്റെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ലക്ഷ്മിയെ ഇന്ന് വെൻറിലേറ്ററ്റിൽ നിന്ന് മാറ്റിയേക്കും. അപകടത്തിൽ മരിച്ച മകൾ തേജസ്വിനി ബാലയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം മോർച്ചയിൽ സൂക്ഷിച്ചിരിക്കുകയാണ്. തൃശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങവെ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.

ഇന്നലെ ബാലഭാസ്കറിന്റെ പിതാവ് അടുത്തെത്തി വിളിച്ചപ്പോൾ അദ്ദേഹം ചെറുതായി കണ്ണു തുറന്നു. എന്നാൽ രക്തസമ്മർദ്ദത്തിലെ അസന്തുലിതാവസ്ഥ ചികിത്സയെ ചെറിയ തോതിൽ ബാധിക്കുന്നുണ്ട്. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ഇടയ്ക്ക് ബോധം വന്നപ്പോൾ ലക്ഷ്മി കുഞ്ഞിനെ അന്വേഷിച്ചിരുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ലക്ഷ്മി അപകടാവസ്ഥ തരണംചെയ്തു.

അപകടത്തിൽ മരിച്ച മകൾ തേജസ്വിനി ബാലയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം എംബാം ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. അച്ഛനെയും അമ്മയെയും കാണിച്ചതിനു ശേഷം മാത്രം കുഞ്ഞിന്റെ സംസ്കാരം നടത്താനാണു ബന്ധുക്കളുടെ തീരുമാനം.

തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ബാലഭാസ്കറിനു നട്ടെല്ലിലെ ഗുരുതര പരുക്കിനു ശസ്ത്രക്രിയ നടത്തി. പക്ഷേ, രക്തസമ്മർദം സാധാരണനിലയിലാകുന്നില്ല.

ശ്വാസകോശത്തിന്റെ പ്രവർത്തനം ഇടയ്ക്കിടെ തടസ്സപ്പെടുന്നു. അതിനാൽ വെന്റിലേറ്ററിൽ തന്നെ കഴിയുകയാണു ബാലഭാസ്കർ. രക്തസമ്മർദവും ശ്വാസഗതിയും നേരെയാകുന്നതിനുവേണ്ടി കാത്തിരിക്കുകയാണെന്നു ഡോ.എ.മാർത്താണ്ഡപിള്ള പറഞ്ഞു. ഡ്രൈവർ അർജുന്‍ സുഖപ്രാപിച്ചു വരികയാണ്.

Advertisement