സ്ത്രീ ലം‌ബടന്‍, അന്യസ്ത്രീകളെ വീട്ടിലേക്ക് വിളിച്ച്‌ കൊണ്ട് വരുമായിരുന്നു: മുകേഷിനെ വെട്ടിലാക്കി മുന്‍ഭാര്യ സരിത

65

കൊച്ചി: മുകേഷിനെതിരെ മീടൂ ക്യാമ്ബയിനില്‍ നടി ടെസ് ജോസഫ് നടത്തിയ ആരോപണങ്ങള്‍ക്ക് പുറകെ മുകേഷിന്റെ ആദ്യ ഭാര്യ സരിത ഉയര്‍ത്തിയ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.

Advertisements

മുകേഷ് കടുത്ത മദ്യപാനി ആണെന്നും അന്യസ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിരുന്നുവെന്നുമുള്ള ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

സ്വന്തം കുടുംബത്തെ തിരിഞ്ഞുനോക്കാത്ത പണത്തോട് ആര്‍ത്തിയുമുള്ള ആളാണ് മുകേഷ് എന്നും ഇങ്ങനെയുള്ള ആള്‍ എങ്ങനെ ജനങ്ങളെ സംരക്ഷിക്കും എന്നുമായിരുന്നു കൊല്ലത്തെ തെരഞ്ഞെടുപ്പ് സമയത്ത് സരിത ചോദിച്ചത്. മുകേഷിനെതിരെ മീ ടു വെളിപ്പെടുത്തല്‍ ഉയരുമ്ബോള്‍ സരിതയുടെ പഴയ വാക്കുകളില്‍ സത്യമുണ്ടെന്ന് തിരിച്ചറിയുകയാണ് സോഷ്യല്‍ മീഡിയ.

ക്രൂരനായ ഒരു ഭര്‍ത്താവാണ് മുകേഷ്, ആര്‍ക്കും ദഹിക്കാത്ത യാഥാര്‍ത്ഥ്യങ്ങള്‍ നിറഞ്ഞതായിരുന്നു തങ്ങളുടെ ജീവിതമെന്നും സരിത ആരോപിച്ചിരുന്നു. ഗര്‍ഭിണിയായ ഭാര്യയെപ്പോലും ദേഹോപദ്രവമേല്‍പ്പിച്ച ഒരു ഭര്‍ത്താവാണോ സാമൂഹ്യസേവനം ചെയ്യാന്‍ പോകുന്നതെന്നും സരിത ചോദിച്ചിരുന്നു.

അതേ സമയം, ബോളിവുഡിലെ സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫിന്റെ ആരോപണം നിഷേധിച്ച് നടനും എംഎല്‍എയുമായ മുകേഷ്. പെണ്‍കുട്ടിയെ ഫോണില്‍ ശല്യം ചെയ്തിട്ടില്ലെന്ന് മുകേഷ് പറഞ്ഞു. ഫോണ്‍ ചെയ്തത് മറ്റാരെങ്കിലുമാകാം. ടെസ് ജോസഫ് തന്നെ തെറ്റിദ്ധരിച്ചതാകാം. ആരോപണം ഉന്നയിച്ച യുവതിയെ കണ്ടതായി ഓര്‍മ്മയില്ലെന്നും മുകേഷ് പറഞ്ഞു.

ടെസ് എന്ന യുവതിയെ താന്‍ ഓര്‍ക്കുന്നില്ലെന്നും ടെസിനെ പിന്തുണച്ചുവെന്ന് പറയുന്ന ഡെറിക് ഒബ്രിയാന്‍ ഇപ്പോഴും തന്റെ സുഹൃത്താണെന്നും മുകേഷ് പറഞ്ഞു. ദുരനുഭവങ്ങളുണ്ടായാല്‍ യുവതികള്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം. കലാരംഗത്തേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ വരണമെന്നാണ് ആഗ്രഹം. മീ ടൂ ക്യാംപെയിനെ പിന്തുണക്കുന്നതായും മുകേഷ് പറഞ്ഞു.

‘ ഞാന്‍ ഒരു കലാകുടുംബത്തില്‍നിന്ന് വന്ന ഒരാളാണ്. എന്റെ ഭാര്യ, അമ്മ, സഹോദരി എല്ലാവരും കലാരംഗത്തും സജീവ പ്രവര്‍ത്തകരാണ്. അതുകൊണ്ടു തന്നെ മീ ടൂ ക്യാമ്പയിനിന് ഏറ്റവും പിന്തുണ നല്‍കുന്ന ഒരാളാണ് ഞാന്‍. എല്ലാ പെണ്‍കുട്ടികളും അതുമായി മുന്‍പോട്ട് പോകണം എന്നാണ് ആഗ്രഹം. പത്തൊന്‍പത് കൊല്ലം മുന്‍പ് കോടീശ്വരന്‍ എന്ന പരിപാടിക്കിടെ ഞാന്‍ ശല്യപ്പെടുത്തിയെന്നാണ് ആരോപണം. അങ്ങനെയൊരു സംഭവം എനിക്ക് ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ല. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ലേ മെറിഡിയന്‍ ഹോട്ടലില്‍ തന്നെയാണ് ഞാന്‍ താമസിച്ചത്. ഞാന്‍ ആദ്യമായിട്ടാണ് അവിടെ താമസിച്ചത്. ക്രൂവിന് റൂം എടുത്തു നല്‍കിയ കാര്യം പോലും എനിക്കറിയില്ല. അവരെ അവിടെ വച്ചു കണ്ടതായി പോലും എനിക്ക് ഓര്‍മയില്ല’, മുകേഷ് പറഞ്ഞു.

‘ഫോണില്‍ വിളിച്ചു ശല്യം ചെയ്തുവെന്നാണ് ആരോപണം. അത് ഞാന്‍ അല്ല. എന്തെങ്കിലും തെറ്റിദ്ധാരണ സംഭവിച്ചതായിരിക്കും. ഡെറിക് ഒബ്രിയാന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഗുരുവുമൊക്കെയാണ്. ഞാന്‍ ഒരു ടിവി പ്രോഗ്രാം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹമാണ് സംവിധാനം ചെയ്തത്. പത്ത് കൊല്ലം മുന്‍പും ഡെറിക് ഒബ്രിയാന്‍ എന്നെ വിളിച്ചിരുന്നു. കൊച്ചിയില്‍ വച്ച് ഡിസ്‌കവറിക്ക് വേണ്ടി ഒരു പ്രോഗ്രാം ചെയ്യുകയായിരുന്നു അദ്ദേഹമപ്പോള്‍. അന്ന് ഞാന്‍ അദ്ദേഹത്തെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തതാണ്. കേരളത്തില്‍ അദ്ദേഹത്തിന്റെ ഏക സുഹൃത്ത് ഞാനാണെന്ന് എന്നോട് പറയുകയും ചെയ്തു. ഞാന്‍ തെറ്റുകാരനാണെങ്കില്‍ അദ്ദേഹം എന്നെ പിന്നീട് വിളിക്കുമോ?’- മുകേഷ് ചോദിച്ചു.

പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ടെന്നും എല്ലാവരും അത് മുഖവിലക്കെടുക്കണമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

ഒരു പരിപാടിക്കിടെ മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിച്ചുവെന്നും മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ടെസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അന്നത്തെ തന്റെ മേധാവിയായ ആയ ഡെറിക് ഒബ്രിയാന്‍ ഒരു മണിക്കൂറോളം തന്നോട് സംസാരിച്ചുവെന്നും അടുത്ത വിമാനത്തിന് തന്നെ രക്ഷപ്പെടുത്തി പറഞ്ഞയച്ചു എന്നും ടെസ്സ് പറയുന്നു.

Advertisement