കല്ലട ജീവനക്കാർ സരിതയ്ക്കും പണികൊടുത്തു: തനിക്ക് ബസിൽ നിന്നുമുണ്ടായ ദുരനുഭവം വെളിപ്പെടുത്തി സോളാർ നായിക സരിത എസ് നായർ

32

കൊച്ചി: ജീവനക്കാർ അതിക്രൂരമായി യാത്രികരെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം നേരിടുന്ന കല്ലട ട്രാവൽസിനെതിരേ നിരവധി ആളുകളാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇതോടെ ട്രാവൽസിനെതിരേയുള്ള പ്രതിഷേധം കനക്കുകയാണ്. ഇപ്പോഴിതാ സോളാർ നായിക സരിത എസ് നായരും കല്ലടയ്ക്കെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

Advertisements

ബുക്ക് ചെയ്ത ടിക്കറ്റിൽ യാത്ര ചെയ്യാൻ അനുവദിച്ചില്ലെന്നും ഇതിനെ ചോദ്യം ചെയ്ത സരിതയോട് ബസ് ഡ്രൈവർ അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.

സംഭവം ഇങ്ങനെ

പതിനെട്ടാം തീയ്യതി അഞ്ച് പേർക്കുളള ടിക്കറ്റാണ് ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് വരുന്ന കല്ലട ട്രാവൽസിൽ സരിത ബുക്ക് ചെയ്തത്.

ബസ് ബോർഡിംഗ് ടൈമിന് 10 മിനിറ്റ് മുമ്പ് ബസ് കയറാൻ എത്തിയെങ്കിലും ബസ് പുറപ്പെട്ടുവെന്നും ഉടൻ അടുത്ത സ്റ്റോപ്പിലെത്തണമെന്ന മറുപടിയാണ് ലഭിച്ചത്.

ബസ് ജീവനക്കാരുടെ നിർദ്ദേശ പ്രകാരം അടുത്ത സ്റ്റോപ്പായ ഇലട്രോണിക് സിറ്റിയിലെത്തിയെങ്കിലും അവിടെ നിന്നും ബസ് പുറപ്പെട്ടുവെന്നായിരുന്നു മറുപടി.

ഇതിനെ ചോദ്യം ചെയ്ത സരിതയ്ക്ക് നേരെ ബസ് ഡ്രൈവർ ഫോണിൽ അസഭ്യം പറയുകയും ചെയ്യിതുവെന്നാണ് സരിതയുടെ പരാതി.

ടിക്കറ്റ് ബുക്കിംഗിനായി നൽകിയ പണം തിരികെ തരാൻ കല്ലട ട്രാവൽസ് തയ്യാറായില്ലെന്നും സരിത പറഞ്ഞു.

ബുക്ക് ചെയ്ത സീറ്റ് മറ്റാർക്കോ മറിച്ച് വിറ്റതിനാലാണ് തങ്ങളെ ബസ്സിൽ കയറാൻ അനുവദിക്കാതെ ഇരുന്നതെന്ന് സരിത ഒരു ഓൺലൈൻ ന്യൂസിനോട് വ്യക്തമാക്കി.

കല്ലട ട്രാവൽസിനെതിരേ സരിത കേരള സംസ്ഥാന ഗതാഗത കമ്മീഷന് പരാതി നൽകുകയും ചെയ്തു. ദിനംപ്രതി നിരവധി പേരാണ് കല്ലട ട്രാവൽസിനെതിരേ ആരോപണവുമായി രംഗത്തെത്തുന്നത്.

Advertisement