ആണാണോ പെണ്ണാണോ എന്നറിയാൻ അടുത്ത ബന്ധു തന്റെ വസ്ത്രങ്ങൾ വലിച്ചു മാറ്റിയിട്ടുണ്ട്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹെയ്ദി സാദിയ

146

കേരളത്തിലെ പ്രത്യേകിച്ച് മലയാളത്തിലെ ആദ്യ ട്രാൻസ് വുമൺ ജേണലിസ്റ്റാണ് ഹെയ്ദി സാദിയ. കഴിഞ്ഞ വർഷമാണ് ഹെയ്ദി വിവാഹിതയായത്. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാറാണ് ഹെയ്ദിയുടെ വളർത്തമ്മ.

അഥർവാണ് ഹെയ്ദിയുടെ ഭർത്താവ്. ട്രാൻസ് ദമ്പതിമാരായ ഇഷാൻ കെ ഷാൻ, സൂര്യ ഷാൻ എന്നിവരുടെതായിരുന്നു കേരളത്തിലെ ആദ്യ ട്രാൻസ് വിവാഹം. 2018ലാണ് ഇഷാനും സൂര്യയും വിവാഹിതരായത്.

Advertisements

ഇവരുടെ വളർത്തുമകൻ കൂടിയാണ് അഥർവ്. ഇപ്പോളിതാ തന്റെ ജീവിതത്തിലെ കൈപ്പേറിയ അനുഭവത്തെപറ്റി തുറന്നുപറയകുകയാണ് ഹെയ്ദി. നാല് വർഷം മുൻപ് താൻ ട്രാൻസ്‌ജെൻഡറാണെന്ന് ഹെയ്ദി സാദിയ തുറന്നു പറഞ്ഞതോടെ നാട്ടിലും കുടുംബത്തിലും കോലാഹലമായി.

തുടർന്ന് തന്റെ വ്യക്തിത്വം ആരും അംഗീകരിക്കില്ലെന്ന തിരിച്ചറിവുണ്ടായി. സ്‌കൂളിൽ പഠിക്കുമ്പോാൾ ആരും കൂട്ടു കൂടിയിരുന്നില്ല. എന്നാൽ ഇതേ ആൾക്കാർ തന്നെ കമ്പയിൻ സ്റ്റഡി എന്ന് പറഞ്ഞു വിളിച്ചു വരുത്തി നേരം വെളുക്കും വരെ ലൈഗികമായി ഉപദ്രവിച്ചു.

അടുത്ത ബന്ധു ആയ ഒരാൾ ആണാണോ പെണ്ണാണോ എന്നറിയാൻ തന്റെ വസ്ത്രങ്ങൾ വലിച്ചു മാറ്റിയ അനുഭവം ഉണ്ടായിട്ടുണ്ട്. കോളേജിലും ഈ സ്ഥിതി തുടർന്നപ്പോൾ പാതി വെച്ച് പഠിത്തം നിർത്തേണ്ടി വന്നു. തന്റെ ആൺ ശരീരത്തിനുള്ളിൽ ഉള്ള പെൺ സത്വത്തെ വീട്ടുകാരും നാട്ടുകാരും അംഗീകരിക്കില്ല എന്ന് മനസിലാക്കിയപ്പോൾ ആണ് മലപ്പുറത്ത് നിന്നും ബാംഗ്ലൂരിലേക്ക് വണ്ടി കയറുന്നത്.

അവിടെ വെച്ചാണ് ഭിക്ഷ എടുക്കേണ്ടി വന്നത്. ശാസ്ത്രക്രിയക്കുള്ള പണം വാഗ്ദാനം ചെയ്ത് അവർ തന്നെ ഉപയോഗിക്കുക ആയിരുന്നു. അങ്ങനെയാണ് അവിടെ നിന്നും ഡൽഹിലേക്ക് യാത്ര തിരിക്കുന്നത്. അവിടെ സ്ഥിതി തികച്ചും വ്യത്യസ്തം ആയിരുന്നു.

അവിടെ ജോലി ചെയ്താണ് പിന്നീട് ശാസ്ത്രക്രിയക്കുള്ള പണം കണ്ടെത്തുന്നത്.അങ്ങനെ ബാംഗ്ലൂരിൽ എത്തി സർജറി ചെയ്തു. അതിനു ശേഷം ഒരു പെണ്ണായി ജീവിക്കാൻ തുടങ്ങി. കുറച്ചു നാൾ അവിടെ പല പല ജോലി ചെയ്തു ജീവിച്ചു. പിന്നീട് പഠിക്കാൻ ആഗ്രഹം തോന്നി അങ്ങനെ നാട്ടിലെത്തിയെന്നും ഹെയ്ദി വെളിപ്പെടുത്തുന്നു.

Advertisement