ഭര്‍ത്താവിന്റെ മദ്യപാനശീലവും ബോധം കെട്ടുള്ള ഉറക്കവും ലൈംഗിക വൈകൃതങ്ങള്‍ ബാലന് മേല്‍ പ്രയോഗിക്കാന്‍ പ്രേരണയായി; നാലാം ക്ലാസുകാരനെ പീഡിപ്പിച്ച രാജിയുടെ വൈകൃതങ്ങള്‍ ഇങ്ങനെ

268

കൊച്ചി: ഒന്‍പതുകാരനെ കാമകേളിക്ക് തുടര്‍ച്ചയായി വിധേയമാക്കി ,മലയാളികളെ ഞെട്ടിച്ച ഇരുപത്തിയഞ്ചുകാരി രാജി ഇപ്പോള്‍ കാക്കനാട് സബ് ജയിലിലാണ്.

ഊരിപ്പോരാന്‍ പ്രയാസമായ പോക്സോ വകുപ്പാണ് കാലടി പൊലീസ് യുവതിക്ക് മേല്‍ ചുമത്തിയത്.

Advertisements

അടുത്തിടെ വിവാഹം കഴിഞ്ഞ ഭര്‍ത്താവിനൊപ്പം ശയിക്കുമ്പോള്‍ ഒന്‍പത് വയസുകാരനെ ഒപ്പം കിടത്തുക.

മദ്യപിച്ച് ബോധം കെട്ട് ഭര്‍ത്താവ് ഉറങ്ങുമ്പോള്‍ അതേ റൂമില്‍ തന്റെ കാമാസക്തിക്ക് ബാലനെ ഇരയാക്കുക. ഇതൊന്നും കേരളത്തില്‍ നടപ്പുള്ള കാര്യങ്ങളല്ല.

വിദേശങ്ങളില്‍ നടപ്പുള്ളതാണ്. മലയാളിയായ സാധാരണ വീട്ടമ്മയായി ജീവിച്ചിട്ടും വിദേശരീതിയിലുള്ള കുറ്റകൃത്യങ്ങളില്‍ മുഴുകുന്ന രാജി ആരാണ് എന്നറിയാനാണ് മറുനാടന്‍ നല്‍കിയ വാര്‍ത്ത കേരളം ശ്രദ്ധിച്ചത്.

തന്റെ ആസക്തികള്‍ക്ക് ബാലനെ ഉപയോഗിക്കുമ്പോള്‍ ലൈംഗിക അതിക്രമത്തിനു പോക്സോ പോലുള്ള വകുപ്പുണ്ടോ എന്നോ അകത്ത് പോകും എന്നൊന്നും രാജിക്ക് പിടിയുണ്ടായിരുന്നില്ല. പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ അകത്ത് പോവും.

പക്ഷെ ആണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ അകത്ത് പോവുമോ? ഇതൊന്നും രാജി കരുതിയില്ല. ഒരു രസത്തിനു തുടങ്ങി അതിനു അടിമയായി പോയ യുവതിയാണ് രാജി.

ഭര്‍ത്താവിന്റെ മദ്യപാനശീലവും ബോധം കെട്ടുള്ള ഉറക്കവും ലൈംഗിക വൈകൃതങ്ങള്‍ ബാലന് മേല്‍ പ്രയോഗിക്കാന്‍ രാജിക്ക് പ്രേരണയാവുകയും ചെയ്തു.

നാട്ടിലെങ്ങും രാജിക്ക് അപഖ്യാതിയില്ല. പക്ഷെ കുട്ടിയെ ഒപ്പം നിര്‍ത്തി കുട്ടിയുടെ രോഗകാരണം ചൂണ്ടിക്കാട്ടി പിരിവ് നടത്തി ആര്‍ഭാട ജീവിതം നയിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഇത് നാട്ടുകാരില്‍ പ്രതിഷേധത്തിനു വകവയ്ക്കുകയും ചെയ്തിരുന്നു. മറുനാടന് ലഭിച്ച വിവരങ്ങള്‍ പ്രകാരം നാട്ടുകാര്‍ ഇത് രാജിയെ പറഞ്ഞു മനസിലാക്കാനും ശ്രമിച്ചിരുന്നു.

കുട്ടിയെ കൂടെ നിര്‍ത്തിയത് വഴി രണ്ടു കാര്യങ്ങളില്‍ ആണ് യുവതി ഊന്നിയത്. ഒന്ന് പിരിവ്,ആര്‍ഭാട ജീവിതം, യാത്ര,

രണ്ട്: ലൈംഗിക വൈകൃതങ്ങള്‍ക്ക് കുട്ടിയെ ഉപയോഗിക്കുക. ഇത് രണ്ടും രാജി വിജയകരമായി നടപ്പിലാക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ ‘അമ്മ ഒരിക്കലും തനിക്കെതിരെ തിരിയുമെന്നു രാജി കരുതിയില്ല.

അഥവാ ഈ കാര്യങ്ങള്‍ അറിഞ്ഞാലും ഒരു ചുക്കും സംഭവിക്കില്ലെന്നും രാജി കരുതി. അതുകൊണ്ടുതന്നെ ലക്ഷ്യം വെച്ച കാര്യങ്ങള്‍ അതുപോലെ തന്നെ യുവതി മുന്നോട്ടു കൊണ്ടുപോയി.

ബാലന്‍ അവശനാണെന്നു കണ്ടപ്പോള്‍ മാത്രമാണ് ബാലനെ പരിശോധിച്ച ഡോക്ടര്‍ ബാലനോട് വിവരങ്ങള്‍ ആരായുകയും വിശദ കൗണ്സിലിംഗിന് ബാലനെ വിധേയമാക്കുകയും ചെയ്തത്.

ഇതോടെയാണ് ഞെട്ടിക്കുന്ന ലൈംഗിക വൈകൃതങ്ങളുടെ കഥകള്‍ അത് ലൈംഗിക വൈകൃതം ആണെന്ന് തിരിച്ചറിയാത്ത ബാലന്‍ ഏറ്റുപറഞ്ഞത്.

നടുങ്ങിപ്പോയ ഡോക്ടറും കുട്ടിയുടെ അമ്മയും പൊലിസിനെ വിവരം ധരിപ്പിക്കുകയും കുറ്റകൃത്യം നടന്ന കാലടി പൊലീസ് പരിധിയില്‍ പരാതി നല്‍കുകയും ചെയ്തത്.

ബാലന്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നിന്നതോടെ രാജി അറസ്റ്റിലാകാന്‍ വഴിയൊരുങ്ങുകയും ചെയ്തു.

സാമ്ബത്തിക ഇടപാടുകളാണ് രാജിയുടെ അറസ്റ്റിനു പിന്നിലെന്ന് രാജിയുടെ ഭര്‍ത്താവ് ആരോപിച്ചെങ്കിലും അറസ്റ്റ് നടക്കുകതെന്നെ ചെയ്തു.

ഒന്‍പതുകാരന്റെ അമ്മയുമായി യുവതിക്ക് ഉണ്ടായിരുന്ന അടുപ്പമാണ് നാലാം ക്ലാസുകാരനായ ബാലനെ യുവതിയുടെ അടുക്കല്‍ എത്തിച്ചത്.

ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയമാകാനിരിക്കുകയാണ് ബാലന്‍. അതിനായി ആര്‍സിസിയില്‍ 13 ലക്ഷത്തോളം രൂപ ഒന്‍പതുകാരന്റെ ‘അമ്മ കെട്ടിവെച്ചിട്ടുമുണ്ട്.

സോഷ്യല്‍ മീഡിയകളില്‍ കുട്ടിയുടെ അവസ്ഥ വിവരിച്ചാണ് നിര്‍ദ്ധനയായ ‘അമ്മ കുട്ടിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് പണം സ്വരൂപിച്ചത്.

തിരുവനന്തപുരം സ്വദേശികള്‍ ആണ് ബാലന്റെ മാതാപിതാക്കള്‍. കുട്ടിയുടെ സന്തോഷത്തിനു വേണ്ടി എന്ന രീതിയിലാണ് യുവതി കുട്ടിയെ ഒപ്പം കൂട്ടി കൊച്ചി കാക്കനാട്ടേയ്ക്ക് മാറിയത്.

ഇവിടെ തന്നെയാണ് കുട്ടി പഠിക്കുന്നതും. അടുത്തിടെയാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്.

ഭര്‍ത്താവിന് മദ്യപിക്കുന്ന രീതിയുമുണ്ട്. പലപ്പോഴും മദ്യപിച്ചാണ് യുവതിക്കൊപ്പം ഭര്‍ത്താവ് കിടക്കാറ്. അപ്പോഴാണ് ഒരു പരീക്ഷണമെന്ന രീതിയില്‍ ബാലനെ യുവതി പരീക്ഷിക്കുന്നത്.

യുവതിയും ഭര്‍ത്താവും കിടക്കുന്ന റൂമില്‍ തന്നെയാണ് യുവതി ബാലനെയും കിടത്താറ്. മദ്യപിച്ച ഭര്‍ത്താവ് ഉറക്കമായാല്‍ നഗ്‌നയായശേഷം യുവതി ബാലനെ നഗ്‌നനാക്കി തന്റെ ശരീരത്തില്‍ കിടത്തും.

തന്റെ ശരീരഭാഗങ്ങള്‍ മുഴുവനായി തടവിക്കും. യുവതി തന്റെ ഇഷ്ടങ്ങള്‍ മുഴുവന്‍ ബാലനെക്കൊണ്ട് നടത്തിക്കും. യുവതി പറയുന്നത് ബാലന്‍ അതേപടി അനുസരിക്കുകയും ചെയ്യും.

മദ്യപിച്ച ഭര്‍ത്താവ് ഇതൊന്നും അറിയാറുമില്ല. മിക്ക രാത്രികളിലും യുവതി ബാലനെ ഉപയോഗപ്പെടുത്തുകയാണ് പതിവ്.

എന്താണ് താന്‍ ചെയ്യുന്നത് എന്നകാര്യത്തില്‍ ഒരറിവും ബാലന് ഉണ്ടായിരുന്നില്ല. കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ആണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

പറയുന്നത് അതേപടി ചെയ്തു എന്ന് മാത്രമേ ബാലന്‍ പറഞ്ഞിട്ടുള്ളൂ. അത് എന്തൊക്കെയാണ് എന്ന് ചോദിച്ചപ്പോള്‍ ബാലന്‍ പറഞ്ഞത് കേട്ടപ്പോള്‍ ഞെട്ടിപ്പോയത് ബാലനെ പരിശോധിച്ച ഡോക്ടര്‍ ആണ്.

ഒന്‍പത്കാരന് ലിവര്‍ കാന്‍സര്‍ ആണെന്ന് ഡോക്ടര്‍ക്ക് അറിയാം. ബാലന്റെ ദേഹത്ത് തടിപ്പുകളും വ്രണങ്ങളും തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നു.

ഇങ്ങിനെ വരാന്‍ വഴിയില്ല. എന്തോ വിപരീതമായി സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് ബാലന്റെ അടുക്കല്‍ നിന്ന് നെയ്യാറ്റിന്‍കരയിലെ ഡോക്ടര്‍ വിശദവിവരങ്ങള്‍ തേടിയത്.

ഡോക്ടര്‍ വിവരങ്ങള്‍ മാതാവിന് കൈമാറിയതോടെ യുവതിക്ക് എതിരെ ശക്തമായ നിയമനടപടിക്ക് ബാലന്റെ ‘അമ്മ തീരുമാനിക്കുകയായിരുന്നു.

പീഡനം നടന്നത് കാലടി പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാലാണ് ബാലന്റെ മാതാപിതാക്കള്‍ അവിടെ പരാതി നല്‍കിയത്.

മാതാവ് പരാതിയില്‍ ഉറച്ചു നിന്നതോടെ പോക്സോ പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് മടിച്ചു നിന്നതുമില്ല. . ഇപ്പോള്‍ യുവതി ജാമ്യമില്ലാ വകുപ്പ് പ്രകാരം കാക്കനാട് സബ് ജയിലിലാണ്.

കടപ്പാട്: മറുനാടന്‍ മലയാളി

Advertisement