പണിയില്ലാതെ ഇരുന്നിട്ടും സർക്കാർ പട്ടിണിക്കിട്ടില്ലല്ലോ സാറേ, സാധാരണക്കാരന്റെ ശബ്ദമാണിത്, ഇതുകൂടി മാധ്യമങ്ങൾ കേൾക്കണം: ഇടതുസർക്കാരിനെ കുറിച്ച് സംവിധായകൻ രഞ്ജിത്ത്

67

മലയാള സിനിമയിലെ സൂപ്പർ സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് രഞ്ജിത്. ഇപ്പോഴിതാ
വയനാട്ടിൽ വെച്ചുണ്ടായ ഒരു അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകൻ രഞ്ജിത്ത്. എൽഡിഎഫ് സർക്കാരിനെക്കുറിച്ച് ഒരു സാധാരണക്കാരൻ തന്നോട് പറഞ്ഞ കാര്യങ്ങൾ തുറന്നു പറഞ്ഞ് സംവിധായകൻ രഞ്ജിത്ത്.

ലോക്ഡൗൺ കാലത്ത് പണിയില്ലാതെ വീട്ടിലിരുന്നപ്പോഴും സർക്കാർ പട്ടിണിക്കിട്ടില്ലെന്നായിരുന്നു വയനാട്ടിലെ ഉൾനാട്ടിലെ ഒരു ചായക്കടക്കാരൻ അഭിപ്രായപ്രായപ്പെട്ടത്. കോഴിക്കോട് കോർപ്പറേഷനിലെ എൽഡിഎഫ് പ്രകടന പത്രിക പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

വയനാട്ടിലെ ഒരു ഉൾനാട്ടിൽ ചായ കുടിക്കാൻ കേറിയപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിനെ കുറിച്ച് ചായക്കടക്കാരനോട് കുശലാന്വേഷണം നടത്തിയതും അയാളുടെ മറുപടിയെ കുറിച്ചുമാണ് സംവിധാകൻ പറയുന്നത്. സർക്കാരിന്റെ കോവിഡ് കാലത്തെ ഇടപെടലിനെ കുറിച്ചും, റേഷൻ കടകളിലൂടെ ഭക്ഷണമെത്തിച്ചു നൽകിയതിനെ കുറിച്ചും, പെൻഷൻ ലഭിച്ചതിനെ കുറിച്ചുമായിരുന്നു ചായക്കടക്കാരന്റെ മറുപടി എന്നാണ് സംവിധായകന്റെ വാക്കുകൾ.

വയനാട്ടിലെ എതോ ഉൾനാട്ടിൽ പോയപ്പോൾ രഞ്ജിത്ത് ചായ കുടിക്കാൻ ഒരു കടയിൽ കയറി. അവിടെവച്ച് തെരഞ്ഞെടുപ്പിനെക്കുറിച്ച് ചായക്കടക്കാരനോട് സംസാരിച്ചപ്പോഴാണ് സർക്കാറിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചത്. വർഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്താണിതെന്നും, എൽഡിഎഫ് തന്നെ ഭരണത്തിൽ വരുമെന്നും ചായക്കടക്കാരൻ പറഞ്ഞു.

അസംബ്ലി ഇലക്ഷന്റെ കാര്യമാണ് ചോദിച്ചത് എന്നു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു- പട്ടിണിക്കിട്ടിലല്ലോ സാറേ, ഈ കൊവിഡ് കാലത്ത് പണിയില്ലാതിരുന്ന ഞങ്ങളെ റേഷൻകടകളിലൂടെ ഭക്ഷണമെത്തിച്ചു തന്നു സംരക്ഷിച്ചില്ലേ. പെൻഷൻ അവസ്ഥ അറിയാമോ സാറിന്.

1400 രൂപയാണ്. ഇപ്പോൾ കുടിശ്ശികയില്ല സാറെ. എല്ലാം സമയത്ത് തന്നെ’. അസംബ്ലി ഇലക്ഷനെക്കുറിച്ച് ഒരു സാധാരണക്കാരന്റെ മറുപടിയാണിതെന്നും ഇതും കൂടി മാധ്യമങ്ങൾ കേൾപ്പിക്കണമെന്ന് രഞ്ജിത്ത് പറഞ്ഞു.

Advertisement