കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി നേതാവ് വിവി രാജേഷും നിരീക്ഷണത്തിൽ; സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു

14

കൊറോണ മുൻകരുതലിന്റെ ഭാഗമായി കേന്ദ്ര മന്ത്രി വി മുരളീധരൻ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചതിന് പിന്നാലെ ബിജെപി നേതാവ് വിവി രാജേഷും ക്വാറന്റൈനിൽ പ്രവേശിച്ചു. ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ വിവി രാജേഷ് വി മുരളീധരനൊപ്പം ശ്രീചിത്രയിൽ സന്ദർശനം നടത്തിയിരുന്നു.

ഇതേ തുടർന്നാണ് അദ്ദേഹം സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചത്. അതേ സമയം വി.മുരളീധരന്റെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവാണ്. കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടർ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയിൽ സന്ദർശനം നടത്തിയ സാഹചര്യത്തിലാണ് മന്ത്രി വി.മുരളീധരൻ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചത്.

Advertisements

കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടർ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയിൽ സന്ദർശനം നടത്തിയ സാഹചര്യത്തിലാണ് മന്ത്രി സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചത്. അതേ സമയം മന്ത്രിക്ക് രോഗലക്ഷണങ്ങളൊന്നുമില്ല. വിദേശത്ത് നിന്നെത്തിയ ശ്രീചിത്രയിലെ ഒരു ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാൾ വിദേശത്ത് നിന്നെത്തിയ ശേഷം മൂന്ന് ദിവസം ആശുപത്രിയിൽ ജോലി ചെയ്യുകയുമുണ്ടായി.

ഇതിനിടെ ശനിയാഴ്ച ശ്രീചിത്രയിൽ നടന്ന അവലോകന യോഗത്തിൽ വി.മുരളീധരൻ പങ്കെടുക്കുകയും ചെയ്തു. രോഗം ബാധിച്ച ഡോക്ടറുമായി സമ്പർക്കത്തിലേർപ്പെട്ട മറ്റു ഡോക്ടർമാർ മുരളീധരന്റെ യോഗത്തിൽ പങ്കെടുത്തതായി സംശയമുണ്ടായിരുന്നു.

ഈ സാഹചര്യങ്ങൾ വിലയിരുത്തിയാണ് മന്ത്രി സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചത്. ഡൽഹി ഔദ്യോഗിക വസതിയിലാണ് അദ്ദേഹം ക്വാറന്റൈനിൽ കഴിയുന്നത്. ശ്രീചിത്രയിലെ മുപ്പതോളം ഡോക്ടർമാരേയും ജീവനക്കാരേയും കഴിഞ്ഞ ദിവസം നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ച ഡോക്ടർ ജോലി ചെയ്തിരുന്ന റേഡിയോളജി ലാബ് അടച്ചുപൂട്ടുകയുമുണ്ടായി.

Advertisement