അവര്‍ വീട്ടില്‍ നിന്നുമിറങ്ങി, തിരികെ കിട്ടിയത് ജീവനില്ലാത്ത 4 ശരീരങ്ങള്‍, കാണാമറയത്ത് ഇനിയും 4 പേര്‍?

38

കൊച്ചി: 2015ല്‍ കേരളം ഏറെ ചര്‍ച്ച ചെയ്ത കേസായിരുന്നു കോന്നി പെണ്‍കുട്ടികളുടെ തിരോധാനവും ദുരൂഹ മരണവും. പത്തനംതിട്ട കോന്നിയിലായിരുന്നു സംഭവം. കേരളം ഇന്നും മറക്കാന്‍ ഇടയില്ലാത്ത ദുരൂഹ മരണമായിരുന്നു അത്. സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

Advertisements

സ്കൂളിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ആതിര, ആര്യ, രാജി എന്നീ വിദ്യാര്‍ത്ഥികളെ കാണാതാവുകയും 5 ദിവസം കഴിഞ്ഞ് ആത്മഹത്യ ചെയ്ത് നിലയില്‍ കണ്ടെത്തുകയുമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മരണാം ദുരൂഹമായി തന്നെ തുടര്‍ന്നു. മൂവരും ആത്മഹത്യ ചെയ്യാനുണ്ടായ കാരണം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല.

2017 ജൂണില്‍ കൊച്ചി കായലില്‍ ഒരു പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. മിഷേല്‍ ഷാജി വര്‍ഗീസ്. ഗോശ്രീ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തെന്നാണ് കേസന്വേഷിച്ച പൊലീസിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും നിഗമനം. എന്നാല്‍, ആത്മഹത്യയുടെ കാരണം കണ്ടെത്താന്‍ ഇപ്പോഴും പൊലീസിനായിട്ടില്ല.

ഈ വര്‍ഷം മാര്‍ച്ച്‌ 22ന് കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ ജെസ്നയെ കുറിച്ച്‌ ഇതുവരെ ഒരു വിവരവുമില്ല. പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കു പോയതാണ് ജെസ്ന്. വീട്ടില്‍ നിന്നു എരുമേലി വരെ ജെസ്ന എത്തിയതിന് തെളിവുകള്‍ ലഭിച്ചിരുന്നു. എന്നാല്‍, പിന്നീട് ജസ്ന് എവിടെപ്പോയെന്ന് ആര്‍ക്കും അറിയില്ല. ഇരുട്ടില്‍ത്തപ്പുകയാണ് പൊലീസ് ഇപ്പോഴും.

ജെസ്നയ്ക്ക് പിന്നാലെ കൊല്ലത്ത് നിന്നും മറ്റൊരു പെണ്‍കുട്ടിയേയും കാണാതായിരുന്നു. ജൂലൈ ഏഴിന് കൊല്ലാത്തായിരുന്നു സംഭവം. വീട്ടില്‍ നിന്ന് പോയ ഷബ്‌നയെക്കുറിച്ച്‌ ഇതുവരെ ഒരു വിവരവും ഇല്ല. പിഎസ് സി കോച്ചിംഗ് ക്ലാസിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ ഷബ്‌ന പിന്നെ തിരികെ വീട്ടില്‍ വന്നിട്ടില്ല. പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.

ഇക്കൂട്ടത്തില്‍ അവസാനത്തെ ആളാവുകയാണ് കണ്ണൂറ് സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥിനികള്‍. ദൃശ്യ(20), സയന(20) എന്നീ കുട്ടികളെ കാണാതായിട്ട് 5 ദിവസമാകുന്നു. രാവിലെ കോളേജിലേക്ക് പോയ സയന ദൃശ്യയ്‌ക്കൊപ്പം നിന്ന് സംസാരിക്കുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു. ഇരുവരും എവിടേക്കാണ് പോയതെന്ന അന്വേഷണത്തിലാണ് പൊലീസ്.

റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കേസുകള്‍ മാത്രമാണിത്. ഇതില്‍ ഒരാളെ പോലും തിരികെ ജീവനോടെ എത്തിക്കാന്‍ കഴിഞ്ഞില്ല. ആതിര, ആര്യ, രാജി, മിഷേല്‍ എന്നിവരെ ജീവനില്ലാതെയാണ് അവരുടെ കുടുംബത്തിന് ലഭിച്ചത്. ദുരൂഹമരണത്തിന്റെ കാരണം അറിയാതെയാണ് ഇപ്പോഴും അവരുടെ കുടുംബമുള്ളത്.
കാണാതായ ജെസ്ന, ഷബ്‌ന, ദൃശ്യ, സയന എന്നിവര്‍ക്കായി പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. ഇവര്‍ എവിടേക്കാണ് പോയതെന്ന് പൊലീസിന് ഒരു സൂചന പോലും ലഭിക്കുന്നില്ല

Advertisement