‘മനസാവാചാ അറിയാത്ത കാര്യത്തിന് കഴിഞ്ഞ ഒന്നരക്കൊല്ലമായി വേട്ടയാടപ്പെടുന്നു, പൊട്ടിത്തെറിച്ച് ദിലീപ്‌

32

കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ സമര്‍പ്പിച്ച രാജിക്കത്ത് അമ്മയിലെ അംഗങ്ങളും പൊതുജനങ്ങളും അറിയുന്നതിനായി പങ്കുവെച്ച്‌ നടന്‍ ദിലീപ്. ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് ദിലീപ് ഇക്കാര്യം പങ്കിട്ടിരിക്കുന്നത്. ഞാന്‍ കാരണം അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായ്‌ വിശദമായ ചര്‍ച്ചകള്‍ക്ക്‌ ശേഷമാണു രാജികത്ത്‌ നല്‍കിയതെന്ന് ദിലീപ് വ്യക്തമാക്കുന്നു.

Advertisements

‘”അമ്മ ” എന്നസംഘടനയില്‍ നിന്നുള്ള എന്റെ രാജികത്ത്‌ അമ്മയിലെ അംഗങ്ങള്‍ക്കും,പൊതുജനങ്ങള്‍ക്കും,എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും, എല്ലാവര്‍ക്കുമായ്‌ഞാന്‍ പങ്കുവയ്ക്കുകയാണ്‌,

അമ്മയുടെ എക്സിക്യൂട്ടിവിനു ശേഷവും ഈ കത്ത്‌ പുറത്ത്‌ വിടാത്തതുകൊണ്ടാണു ഇപ്പോള്‍ കത്ത്‌ പുറത്തുവിടുന്നത്‌. അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്‌,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായ്‌ വിശദമായ ചര്‍ച്ചകള്‍ക്ക്‌ ശേഷമാണു രാജികത്ത്‌ നല്‍കിയത്‌. രാജികത്ത്‌ സ്വീകരിച്ചാല്‍ അത്‌ രാജിയാണ്‌,പുറത്താക്കലല്ല’ ദിലീപ് ഫേസ്‌ബുക്ക് പോസ്‌റ്റില്‍ വ്യക്തമാക്കുന്നു.

ദിലിപിനെ സംരക്ഷിക്കുന്ന താരസംഘടനക്കെതിരെ വനിതാ സിനിമാ കൂട്ടായ്‌മയായ ഡബ്ലിയുസിസി പരസ്യമായി പ്രതികരിച്ചതിനെ തുടർന്നാണ്‌ ദിലീപിന്റെ രാജി ആവശ്യപ്പെടേണ്ടിവന്നത്‌. എന്നാൽ സംഘടനക്കുള്ളിൽതന്നെ ചേരിതിരിവ്‌ വ്യക്‌തമാക്കുന്നതായിരുന്നു എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ ജഗദീഷിന്റെയും സിദ്ദിഖിന്റെയും പ്രസ്‌താവനകൾ. തുടർന്നാണ്‌ എക്‌സിക്യൂട്ടീവ്‌ യോഗം ചേർന്നതും ദിലിപിന്റെ രാജി ചോദിച്ചുവാങ്ങിയ കാര്യം അറിയിച്ചതും.

‘അമ്മയുടെ ബൈലോപ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്‌,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി ഞാൻ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹൻലാലുമായ്‌ വിശദമായ ചർച്ചകൾക്ക്‌ ശേഷമാണു രാജികത്ത്‌ നൽകിയത്‌. രാജികത്ത്‌ സ്വീകരിച്ചാൽ അത്‌ രാജിയാണ്‌,പുറത്താക്കലല്ല’ എന്നായിരുന്നു ദിലീപിന്റെ വാക്കുകള്‍.

കോടതി തീർപ്പുണ്ടാകും വരെ സംഘടനയിലേക്ക് ഇല്ലെന്ന് നേരത്തെ കത്തു നൽകിയിരുന്നതായും ദിലീപ് വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. തന്റെ പേരിൽ അമ്മയെ ആക്രമിക്കാൻ ശ്രമിച്ചെന്നും അമ്മ സംഘടനയെ ഇല്ലാതാക്കാൻ ശ്രമം ഉണ്ടായെന്നും ദിലീപ് പറയുന്നു. അമ്മയെ തകർക്കാൻ ശ്രമിക്കുന്നവരുടെ ഉപജാപങ്ങളിൽ സംഘടന തകരരുതെന്നും കറുിപ്പിലുണ്ട്‌. മോഹൻലാലിനയച്ച കത്തും പോസ്‌റ്റിൽ നൽകിയിട്ടുണ്ട്‌.

Advertisement