കളികള്‍ മാറുന്നു, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു, എതിര്‍ഭാഗത്തെ ഞെട്ടിച്ച നീക്കം ഇങ്ങനെ

30

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. കേസിലെ ഒന്നാം പ്രതിയായ സുനി മൊബൈലില്‍ പകര്‍ത്തി എന്ന് പറയപ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് കൈമാറണം എന്ന് ആവശ്യപ്പെട്ടാണ് നടന്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Advertisements

തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ദിലീപ് കോടതിയില്‍ അറിയിച്ചു. ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോഹ്ത്തഗി ആണ് സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയിരുന്ന ഹരജികള്‍ നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായി കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ട് എന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ വാദം.

ഇതേ നിലപാട് തന്നെ സുപ്രീം കോടതിയിലും ദിലീപിന്റെ അഭിഭാഷകര്‍ സ്വീകരിക്കും എന്നാണ് സൂചന. എന്നാല്‍ ദൃശങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ഒരു കാരണവശാലും ദിലീപിന് കൈമാറാന്‍ കഴിയില്ല എന്ന നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥരുടേത്.

ദിലീപിന്റെ ഹരജി ക്രിസ്തുമസ് അവധിക്ക് പിരിയുന്നതിന് മുമ്പ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരും. മുകുള്‍ റോഹ്ത്തഗി ആണ് ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുക.

നേരത്തെ റോഹ്ത്തഗിയെ ഹൈക്കോടതിയില്‍ ഹാജരാക്കാനും ദിലീപ് ശ്രമിച്ചിരുന്നു. കേസില്‍ ജാമ്യത്തിലാണ് ദിലീപ്. 2017 ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

Advertisement