ഏതൊരു സ്ത്രീക്കും മനസ്സും ശരീരവും ശുദ്ധമാണെന്ന് ഉണ്ടെങ്കിൽ ഇടാവുന്നതാണ് പൊങ്കാല, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഞാനും ദൈവവും തമ്മിൽ ആയിക്കോട്ടെ; പൊങ്കാലയിട്ട തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി റെനീഷ റഹ്‌മാൻ

3

താൻ ആറ്റുങ്കാൽ പൊങ്കാല ഇട്ടതിന്റെ പേരിലുള്ള വിദ്വേഷ കമന്റുകളോട് പ്രതികരിച്ച് നടി റെനീഷ റഹ്‌മാൻ. പൊങ്കാലയിടുന്നതിന്റെ വിഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസം റെനീഷ പങ്കുവച്ചിരുന്നു. പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്നും കടുത്ത ആക്രമണം തന്നെ താരത്തിന് നേരിടേണ്ടി വന്നു.

നടിയുടെ മതവിശ്വാസത്തെപ്പോലും ചോദ്യം ചെയ്യുന്നതായിരുന്നു കമന്റുകൾ. ഇതോടെയാണ് റെനീഷ മറുപടിയുമായെത്തിയത്.നടിയും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ റെനീഷ റഹ്‌മാൻ ഇത്തവണ ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായിരുന്നു. ജീവിതത്തിൽ ആദ്യമായാണ് ആറ്റുകാൽ പൊങ്കാല ഇടാൻ സാധിച്ചതെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു വ്‌ലോഗും ചിത്രങ്ങളും റെനീഷ പങ്കുവച്ചിരുന്നു.

Advertisements

എന്നാൽ നിരവധി വിമർശനങ്ങളാണ് റെനീഷയ്ക്ക് നേരിടേണ്ടിവന്നത്. റംസാൻ മാസത്തിൽ പൊങ്കാലയിട്ടത് ശരിയായില്ലെന്നായിരുന്നു നിരവധി കമന്റുകൾ, വിശ്വാസമില്ലാതെ, ശ്രദ്ധ കിട്ടാൻ വേണ്ടി ചെയ്തതാണെന്നും കമൻറുകൾ വന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റെനീഷ.

ഇന്നലെ ഞാനൊരു പൊങ്കാലയിട്ടു. നമ്മുടെ ആറ്റുകാൽ ദേവീക്ഷേത്രത്തിലെ അമ്മയ്ക്ക് വേണ്ടി ഒരു പൊങ്കാലയിട്ടു. പൊങ്കാലയ്ക്ക് ഇഷ്ടംപോലെ ആൾക്കാർ ഉണ്ടായിരുന്നു. ഭയങ്കര തിരക്കായിരുന്നു. പക്ഷെ അതിനേക്കാൾ തിരക്കാണ് എൻറെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് കമൻറ്‌സ് സെക്ഷനിൽ നെഗറ്റീവ് പറയാൻ വേണ്ടി ആൾക്കാർ നിൽക്കുന്ന ക്യു. വിട്ടേക്കാം എന്നാണ് ആദ്യം വിചാരിച്ചത്.

ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. കമന്റുകൾ നിൽക്കാത്തതുകൊണ്ട് ഒരു മറുപടി കൊടുക്കണം എന്ന് കരുതി. രണ്ട് തരം കമൻറുകളാണ് വന്നത്. ഒരു കൂട്ടർ പറയുന്നത് എനിക്ക് ജോലി ഇല്ല, അവസരത്തിന് വേണ്ടിയുള്ള ശ്രദ്ധ കിട്ടാൻ വേണ്ടി ചെയ്ത ഒരു പ്രഹസനം ആയിരുന്നു പൊങ്കാലയിടൽ എന്നാണ്. മറ്റൊരു വിഭാഗം പറയുന്നത് വിശ്വാസത്തോടെയോ ബഹുമാനത്തോടെയോ ചെയ്തതല്ല എന്നാണ്.

ആദ്യ വിഭാഗത്തിൽ പെട്ടവരോട് പറയാനുള്ളത് എല്ലാ മാസവും ഒന്ന് മുതൽ 15 വരെ ഫ്‌ലവേഴ്‌സ് ചാനലിലെ സുഖമോ ദേവി എന്നുള്ള ഒരു സീരിയൽ ഞാൻ ചെയ്യുന്നുണ്ട്. 16 മുതൽ 30 വരെ സീ കേരളത്തിലെ ചെമ്പരത്തി എന്ന പരമ്പരയും ചെയ്യുന്നുണ്ട്. ഒരു മാസത്തിൽ 30 ദിവസവും എനിക്ക് വർക്കുണ്ട്. എനിക്ക് ജോലിയും കൂലിയും സമ്പാദ്യവുമുണ്ട്. ഞാൻ നല്ല രീതിയിൽ ഒരു കുടുംബം നടത്തുന്നുണ്ട്.

ഇനി രണ്ടാമത്ത വിമർശനം. ഞാൻ പന്ത്രണ്ട് വർഷത്തോളം പഠിച്ചത് ചിന്മയ വിദ്യാലയയിലാണ്. അവിടുത്തെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഗായത്രി മന്ത്രവും സരസ്വതി സ്‌തോത്രവും ഭഗവദ് ഗീതയും ചനുമാൻ ചാലിസയും ഒക്കെ വച്ചിട്ടാണ്. അങ്ങനെയൊരു പശ്ചാത്തലം ഉള്ളതിനാൽ ഒരു പള്ളിയിൽ പോയാൽ കിട്ടുന്ന പോസിറ്റിവിറ്റിയും സമാധാനവും എനിക്ക് ഒരു അമ്പലത്തിൽ പോയി പ്രാർഥിച്ചാലും കിട്ടാറുണ്ട്. 100 ശതമാനം വിശ്വാസത്തോടും പ്രാർഥനയോടും തന്നെയാണ് ഞാൻ ആ പൊങ്കാലയിട്ടത്.

പൊങ്കാല ഇടാൻ പോകുന്നതിനു മുൻപ് ഞാൻ പലരോടും ചോദിച്ചിരുന്നു എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന്. അവർ പറഞ്ഞത് ജാതി, മത, വർണ്ണ ഭേദം ഒന്നുമില്ലാതെ വിശ്വാസത്തോടെ ഏതൊരു സ്ത്രീക്കും മനസ്സും ശരീരവും ശുദ്ധമാണെന്ന് ഉണ്ടെങ്കിൽ ഇടാവുന്നതാണ് പൊങ്കാല എന്നാണ്. സീരിയലിനായി ഏഴെട്ട് വർഷമായി ഞാൻ തിരുവനന്തപുരത്ത് വരുന്നു.

ഓഫ് ഡേയിൽ ഒപ്പമുള്ള ആർട്ടിസ്റ്റുകൾ അമ്പലത്തിൽ പോവുമ്പോൾ ആഗ്രഹമുണ്ടെങ്കിലും ഞാൻ പോവാറില്ല. കാരണം അവരുടെ വിശ്വാസം അന്യ മതത്തിൽ ഉള്ളവർക്ക് പ്രവേശനം ഇല്ല എന്നുള്ളതാണ്. അതിനെ നമ്മൾ റെസ്‌പെക്റ്റ് ചെയ്യുന്നു.

തിരുവനന്തപുരത്തേക്ക് എഴെട്ട് വർഷമായി സീരിയലിന് വേണ്ടി ഞാൻ വരാൻ തുടങ്ങിയിട്ട്. ഫ്രീ ടൈം കിട്ടുമ്പോൾ ഞങ്ങൾ ആർട്ടിസ്റ്റുകളെല്ലാം അമ്പലത്തിൽ തൊഴാൻ പോകാറുണ്ട്. ഞാൻ പോകാറില്ലായിരുന്നു. എനിക്ക് വിശ്വാസമുണ്ട്, തൊഴണമെന്ന ആഗ്രഹവുമുണ്ട്. എന്നിട്ടും പോകാത്തത് അവരുടെ വിശ്വാസം അന്യമതത്തിലുള്ളവർക്ക് പ്രവേശനം ഇല്ല എന്നതാണ്. അതിനെ ബഹുമാനിക്കുന്നു. ഞാൻ പുറത്തു നിന്നും അതിലൂടെ പാസ് ചെയ്തു പോകുമ്പോഴും പ്രാർത്ഥിക്കാറുണ്ട്. ഞാൻ പള്ളി കണ്ടാലും അമ്പലം കണ്ടാലും, ഒരു ആംബുലൻസ് പാസ് ചെയ്താലും പ്രാർത്ഥിക്കാറുണ്ട്. അതൊരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല. നേരിട്ട് ആരും എന്നോട് പറഞ്ഞിട്ടുമില്ല.

മനുഷ്യനെ ബഹുമാനിക്കണമെന്നും, നല്ലകാര്യം ചെയ്താൽ അതിനെ ബഹുമാനിക്കണമെന്നുമാണ് ഞാൻ കേട്ട് വളർന്നത്. എന്തിനാണ് ഇത്രയും നെഗറ്റിവിറ്റി? എല്ലാ മതങ്ങളും മതഗ്രന്ഥങ്ങളും പറയുന്നത് ഒരേ കാര്യങ്ങൾ തന്നെയല്ലേ. മനുഷ്യൻ നന്നായി ജീവിക്കാനും സഹജീവികളോട് സ്നേഹവും ആദരവും കാണിച്ച് മുന്നോട്ട് പോകാനല്ലേ എല്ലാ മതവും പറയുന്നത്. എന്തിനാണ് ഇതിനിടയ്ക്ക് ഇത്രമാത്രം നെഗറ്റിവിറ്റി. പ്രത്യേകിച്ച് ഫെയ്സ്ബുക്കിൽ. തുറക്കാൻ പറ്റില്ല.

എന്നെ ഞെട്ടിക്കുന്നൊരു കാര്യം, നോമ്പിന്റെ തുടക്കസമയത്ത് ഹിന്ദു കുടുംബത്തിൽ നിന്നുള്ളൊരു ചേച്ചി ഒരു വിഡിയോ ചെയ്തു. ജീവിതത്തിൽ ആദ്യത്തെ നോമ്പിനെക്കുറിച്ച്. ഭയങ്കര പോസിറ്റീവ് വൈബുള്ളൊരു വിഡിയോയാണ്. അതിന്റെ കമന്റ്സ് നോക്കുമ്പോൾ ഇതായിരിക്കണം നമ്മുടെ കേരളം എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള പോസിറ്റീവ് കമന്റുകളാണ്. ഒരു നെഗറ്റീവ് കമന്റു പോലും ഞാൻ കണ്ടില്ല. പക്ഷെ പത്ത് ദിവസത്തിന് ഇപ്പുറം ഞാനൊരു പൊങ്കാലയിട്ടപ്പോൾ എന്തിനാണ് ഇത്ര നെഗറ്റിവിറ്റി?

ഒരാളെ കുത്തിനോവിക്കാനോ മോഷ്ടിക്കാനോ കുത്തിപ്പറിക്കാനോ ഒന്നും ഞാൻ നിന്നിട്ടില്ല. 2026 ആയില്ലേ? ആളുകൾക്ക് പലതരത്തിലുള്ള വിശ്വാസവും കാഴ്ചപ്പാടും കാണും. മറ്റുളളവരുടെ സംസ്‌കാരങ്ങളെ അംഗീകരിക്കുന്നത് തെറ്റാണെന്ന് ഞാനിതുവരെ കേട്ടിട്ടില്ല. എന്റെ വീട്ടുകാർ അങ്ങനെ പറഞ്ഞിട്ടില്ല. എല്ലാവരേയും ബഹുമാനിക്കണം സ്നേഹിക്കണം. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഞാനും ദൈവവും തമ്മിൽ ആയിക്കോട്ടെ. ഞങ്ങൾ തമ്മിലുള്ള കോൺട്രാക്ട് അല്ലേ ഇത്? നിങ്ങളെന്തിനാണ് ഇത്ര വിഷമിക്കുന്നതും കരയുന്നതും. തെറ്റ് ചെയ്താലും നല്ലത് ചെയ്താലും ബൂമറാംഗ് പോലെ തിരിച്ചുവരുന്നത് നമുക്കല്ലേ. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നത് നിർത്തൂ. ആളുകളെ ജീവിക്കാൻ അനുവദിക്കൂ. നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കൂ. ഒരൊറ്റ ജീവിതമേയുള്ളൂ.

കേരളം എന്തിനൊയൊക്കെ അഭിമുഖീകരിച്ചു. മഹാമാരി, പ്രളയം, മണ്ണിടിച്ചിൽ, എന്തോരം ദുരന്തങ്ങൾ നേരിട്ടു. അപ്പോഴൊക്കെ മനുഷ്യർ ഒറ്റക്കെട്ടായല്ലേ നിന്നിട്ടുള്ളത്. രക്ഷിച്ചതും സഹായിച്ചതും ജാതിയും മതവും നോക്കിയിട്ടാണോ? പിന്നെ എന്തിനാണ് ഒരു പൊങ്കാലയിടുമ്പോൾ ഇത്രയും ഭൂകമ്പം? ഇതൊക്കെ കേട്ടിട്ടും നെഗറ്റീവ് പറയണമെന്നുണ്ടെങ്കിൽ ഞാനാളല്ലപ്പാ, നിങ്ങൾ എന്താണെന്ന് വച്ചാൽ ചെയ്തോ! അതും നിങ്ങളും നിങ്ങളുടെ കർമയും ആയിക്കോട്ടെ. ബൂമറാംഗ് പോലെ നിങ്ങൾക്ക് തന്നെ വരും.

ഞാൻ ഒരു പള്ളി കണ്ടാലും അമ്പലം കണ്ടാലും ഒരു ആംബുലൻസ് പോകുന്നത് കണ്ടാലും പ്രാർഥിക്കാറുണ്ട്. എന്തിനാണ് ഇത്രയും നെഗറ്റിവിറ്റി. എല്ലാ മതഗ്രന്ഥങ്ങളും പറയുന്നത് ഒരേ കാര്യം തന്നെയല്ലേ, സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ റെനീഷ പറഞ്ഞു.

Advertisement