ആ ചിത്രം ഞാൻ എന്തിന് കാണണം: ഷാഹിദ് കപൂറിന്റെ സിനിമ താൻ കാണില്ലെന്ന് വിജയ് ദേവരകൊണ്ട

92

സൂപ്പർ ഹിറ്റായ അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ പ്രേക്ഷകരെ സൃഷ്ടിച്ച താരമാണ് വിജയ് ദേവരകൊണ്ട. അദ്ദേഹത്തിന്റെ അർജുൻ റെഡ്ഢി ബോളിവുഡിലേക്കും റീമേക്ക് ചെയ്തിരുന്നു.

ഹിന്ദി പതിപ്പിൽ നായകനായെത്തിയത് ബോളിവുഡ് താരം ഷാഹിദ് കപൂറാണ്. എന്നാൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ‘കബീർ സിങ്’ കാണില്ലെന്നാണ് വിജയ് പറയുന്നത്. ‘ഷാഹിദ് ആ ചിത്രം ചെയ്തു. കഥാപാത്രത്തിലൂടെ അദ്ദേഹം സഞ്ചരിച്ചു. അതിന് ആ ചിത്രം ഞാൻ വീണ്ടും കാണേണ്ടതില്ല.

Advertisements

എനിക്ക് അതിന്റെ കഥ അറിയാം. ഞാൻ ആ ഫിലിം ചെയ്തതാണ്. പിന്നെ എന്തിന് ആ ചിത്രം ഞാൻ വീണ്ടും കാണണം? വിജയ് ചോദിച്ചു. തന്റെ പുതിയ ചിത്രമായ ഡിയർ കോമ്രേഡ് എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോക്സ്ഓഫീസിൽ നിറഞ്ഞ് നിൽക്കുന്ന കബീർ സിങ് ഈ വർഷത്തെ ഏറ്റവും കൂടുതൽ പണം വാരിയ ബോളിവുഡ് ചിത്രമായി. 260 കോടിയിലധികമാണ് ചിത്രം ഇതുവരെ നേടിയത്. ഷാഹിദ് കപൂറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായാണ് കബീർസിങിനെ കണക്കാക്കുന്നത്.

ചിത്രം ഇതിനകം തന്നെ 260 കോടി പിന്നിട്ടു. എന്നാൽ ചിത്രത്തിനെതിരെ വലിയ വിമർശഷനങ്ങളും ഉയർന്ന് വരുന്നുണ്ട്. ആണത്തത്തിന്റെ ആഘോഷവും സ്ത്രീ വിരുദ്ധതയുമാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്നാണ് വിമർശംന. കിയാര അദ്വാനിയാണ് സിനിമയിൽ നായിക.

എംബിബിഎസ് വിദ്യാർഥികളുടെ ജീവിതവും പ്രണയവും വേർപിരിയലുമെല്ലാം കബീർ സിങിൽ ദൃശ്യവത്ക്കരിക്കുന്നു. അർജുൻ റെഡ്ഡിയുടെ തമിഴ് പതിപ്പിൽ നടൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രമാണ് നായകനായി എത്തുന്നത്.

ധ്രുവിന്റെ അരങ്ങേറ്റ ചിത്രമാണിത്. വർമ്മ എന്ന പേരിലാണ് ചിത്രം തമിഴിൽ ഒരുങ്ങുന്നത്. ഒരിക്കൽ ചിത്രീകരണം പൂർത്തിയായെങ്കിലും നിർമ്മാതാക്കൾ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് ചിത്രം വീണ്ടും ചിത്രീകരിച്ചു.

Advertisement