എനിക്ക് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അതിന് പരിഹാരം കണ്ടെത്തി തന്നിട്ടുള്ളത് ‘അമ്മ’ യാണ്: ഡബ്ല്യുസിസിയിൽ അംഗമാവത്തതിനെ കുറിച്ച് നമിത പ്രമോദ്

25

സിനിമയിലെ നായികമാരോ അല്ലെങ്കിൽ വനിത ആർട്ടിസ്റ്റുകളോ വാ തുറക്കുമ്പോഴാണ് ഇവിടെ ഏറ്റവും കൂടുതൽ ട്രോൾ വരുന്നത്. എന്തും ട്രോളാക്കുന്ന കാലമാണ് ഇതെന്നും എന്നാൽ അത് അത്ര നല്ല പ്രവണതയല്ലെന്നും നടി നമിത പ്രമോദ്. പുതിയ സിനിമയായ മാർഗം കളിയുടെ വിശേഷങ്ങൾ പങ്കുവെച്ചുള്ള അഭിമുഖത്തിലാണ് നമിതയുടെ പ്രതികരണം.

സിനിമയിലും അഭിമുഖങ്ങളിലും ഞങ്ങൾ എപ്പോഴും ചിരിച്ചിരിക്കും. അതിനർത്ഥം ഞങ്ങൾ എപ്പോഴും സന്തോഷത്തോടെയാണെന്നല്ല’ നമിത വ്യക്തമാക്കി. അവർ ചിന്തിക്കേണ്ട കാര്യം അവരെപ്പോലെ തന്നെ നമ്മളും മനുഷ്യരാണെന്നാണ്. അവർക്ക് ഒരുപക്ഷെ അതിൽ നിന്നും സാമ്പത്തികം ലഭിച്ചേക്കാം. എന്നാലും ഒരാളുടെ വികാരങ്ങളെ ഒരിക്കലും വിൽക്കുന്നത് നല്ലതല്ല എന്നും നമിത പറഞ്ഞു. സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയിൽ അംഗമല്ലെന്നും നമിത പറഞ്ഞു.

Advertisements

എന്നെ ആരും അതിലേക്ക് ക്ഷണിച്ചിട്ടില്ല. പക്ഷേ അമ്മയിൽ അംഗമാണ്. യോഗങ്ങളിൽ പങ്കെടുക്കാറുണ്ട്. തനിക്ക് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അമ്മ അതിന് പരിഹാരം കണ്ടെത്തി തന്നിട്ടുണ്ടെന്നും നമിത പറയുന്നു. മലയാള സിനിമാ മേഖലയാണ് മറ്റു ഭാഷകളെക്കാൾ കൂടുതൽ സൗകര്യപ്രദമെന്നും നമിത പറഞ്ഞു. ആദ്യ തെലുങ്ക് സിനിമയിൽ ജോയിൻ ചെയ്യാൻ പോയ സമയത്ത് തലേദിവസം തന്നെ അടുത്ത ദിവസം ഷൂട്ട് ചെയ്യുന്ന സീനിന്റെ തിരക്കഥ തന്നിരുന്നു.

വായിക്കാൻ നോക്കിയിട്ട് ഒരക്ഷരം മനസ്സിലാകുന്നില്ല. ഇംഗ്ലീഷിലാണ് എഴുതി തന്നതെങ്കിലും ഉച്ചാരണം വേറെയായിരുന്നു. അതും രണ്ട് പേജ് ഡയലോഗ്. അന്ന് രാത്രി ഞാൻ അച്ഛന്റെ അടുത്ത് പറഞ്ഞു, അച്ഛാ നമുക്ക് നാടു വിട്ടാലോ എന്ന്. കാരണം വേറൊരു മാർഗവും ഇല്ലായിരുന്നു. നമിത പറഞ്ഞു.

സാമ്പത്തികമായി മലയാളത്തിനെക്കാളും മറ്റ് ഭാഷകളെക്കാളും തെലുങ്ക് സിനിമാ ലോകം മികച്ചതാണ്. വലിയ ലോകമാണ്. ലൊക്കേഷനിൽ കുറേ അംഗങ്ങൾ ഉണ്ടാകും. അവർ പ്രഫഷനലാണ്. ഇവിടെ പക്ഷേ ഒരു കുടുംബം പോലെയാണ് നമിത പറയുന്നു. തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജ് നായകനാകുന്ന ചിത്രമാണ് മാർഗം കളി. ചിത്രം ആഗസ്റ്റിൽ തിയറ്ററുകളിലെത്തും.

കുട്ടനാടൻ മാർപ്പാപ്പയുടെ സംവിധായാകൻ ശ്രീജിത് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം കോമഡി എന്റർടെയ്നറാണ്. നമിത പ്രമോദ്, 96 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷൻ, സൗമ്യ മേനോൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

കോമഡി സ്റ്റാർസ് എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ ശശാങ്കൻ മയ്യനാടാണ് തിരക്കഥ ഒരുക്കിയത്. ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, ശാന്തി കൃഷ്ണ, മല്ലിക സുകുമാരൻ, ഇന്നസെന്റ്, രമേഷ് പിഷാരടി, സലിംകുമാർ, സുനിൽ സുഖദ തുടങ്ങിയവരും അഭിനയിക്കുന്നു. ലിസ്റ്റിൻ സ്റ്റീഫനും ആൽവിൻ ആന്റണിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Advertisement