ഷാജോണിന്റെ സഹദേവനെ ദൃശ്യം 2 ൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി ജീത്തു ജോസഫ്

146

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2 ആണ് കഴിഞ്ഞ 2 ആഴ്ചയിലേറെയായി ഇന്ത്യൻ സിനിമാലോകത്തെ ചർച്ചാ വിഷയം. ആമസോൺ പ്രൈമിൽ ഒടിടി റിലീസ് ആയെത്തി മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ദൃശ്യം 21.

ഇന്ത്യൻ സിനിമയുടെ തന്നെ ചർച്ചാ വിഷയമായി മാറിയി ഈ ചിത്രത്തെ ഇന്ത്യക്ക് പുറത്തു നിന്നുള്ള പ്രേക്ഷകർ പോലും പ്രശംസിക്കുകയാണ്. ദൃശ്യം 2 ലെ പ്രകടനത്തിന്, നായകൻ മോഹൻലാൽ, നായിക മീന, ആശാ ശരത്, മുരളി ഗോപി, അൻസിബ എന്നിവരൊക്കെ വലിയ കയ്യടിയാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളിൽ നിന്ന് നേടിയെടുക്കുന്നത്.

Advertisements

ഈ ചിത്രത്തിന്റെ ആദ്യ ഭാഗമായിരുന്ന ദൃശ്യം മലയാള സിനിമയിലെ ആദ്യ 50 കോടിക്ലബ്ബ് ചിത്രമെന്ന നാഴികക്കല്ലായി മാറിയ സിനിമയായിരുന്നു. എന്നാൽ ആ ചിത്രത്തിൽ മോഹൻലാലിന്റെ ജോർജുകുട്ടി എന്ന കഥാപാത്രത്തിന് എതിരെ നിന്ന് കയ്യടി നേടിയെടുത്ത സഹദേവൻ എന്ന കഥാപാത്രം ദൃശ്യം 2 ഇൽ ഉണ്ടായില്ല.

കലാഭവൻ ഷാജോൺ അവതരിപ്പിച്ച ആ കഥാപാത്രം എന്തുകൊണ്ട് ഈ രണ്ടാം ഭാഗത്തിൽ ഉണ്ടായില്ല എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ജീത്തു ജോസഫ് ഇപ്പോൾ. ജീത്തുവിന്റെ വാക്കുകൾ ഇങ്ങനെ:

സഹദേവനെ ഈ ചിത്രത്തിൽ രണ്ട് രീതിയിലേ കൊണ്ടുവരാൻ പറ്റൂ എന്നും, അതിലൊന്ന് പൊലീസ് കാരനായി ആണ്. പക്ഷെ സാമാന്യ യുക്തി വെച്ച് ചിന്തിക്കുമ്പോൾ, ആദ്യ ഭാഗത്തിൽ സഹദേവൻ ജോർജ്ജുകുട്ടിയുടെ ഇളയ മകളെ തല്ലിയിട്ട് അത് വലിയ ഇഷ്യു ആയപ്പോഴാണ് ആ കഥാപാത്രത്തിന് സസ്‌പെൻഷൻ ലഭിച്ചത്.

പിന്നീട് വീണ്ടും ഒരന്വേഷണം നടക്കുമ്പോൾ ആ പൊലീസുകാരനെ ഒരിക്കലും പൊലീസ് ടീമിലേക്ക് കൊണ്ടുവരില്ല എന്നതാണ് യുക്തി. കാരണം ജനങ്ങളും മാധ്യമങ്ങളുമടക്കം എല്ലാവരും അതിനെതിരെ ചോദ്യങ്ങൾ ചോദിക്കും. അതുകൊണ്ട് തന്നെ ആ രീതിയിൽ സഹദേവനെ കൊണ്ട് വരിക എന്നത് സാധ്യമല്ല. പിന്നെയുള്ളത്. സഹദേവൻ ജോർജുകുട്ടിയോടുള്ള വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ എത്തുക എന്നതാണ്.

പക്ഷെ അങ്ങനെ വന്നാൽ, ഇപ്പോൾ കഥ പറഞ്ഞ ട്രാക്കിലൂടെ കഥ പറയാൻ പറ്റാതെ വരികയും, ആ കഥാപാത്രത്തിന്റെ സാന്നിധ്യം മുഴച്ചു നിൽക്കുകയും ചെയ്യും. ജോലി പോയ ഒരു സാധാരണ പൊലീസുകാരനോട് ജോർജുകുട്ടി പോരടിക്കുന്നതിനേക്കാൾ എപ്പോഴും കൂടുതൽ പഞ്ച് കിട്ടുന്നത് ഇപ്പോൾ ഉള്ള ട്രാക്കിലേതു പോലെ പൊലീസ് ഡിപ്പാർട്ട്‌മെൻറിനും സിസ്റ്റത്തിനും എതിരെ അദ്ദേഹം ഫൈറ്റ് ചെയ്യുമ്പോൾ ആണെന്നും ജീത്തു ജോസഫ് പറയുന്നു.

Advertisement