അമേരിക്കയിൽ തന്നെ കാത്തിരുന്ന വലിയൊരു സർപ്രൈസ് ആയിരുന്നു ജാസ്മിൻ ഷാ: പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തലുമായി പത്മ പ്രിയ

97

മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകൻ ബ്ലസ്സി മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കാഴ്ച സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ താര സുന്ദരിയാണ് നടി പത്മ പ്രിയ. പിന്നീടങ്ങോട്ട് സാധാരക്കാരിയായ വീട്ടമ്മ മുതൽ ഗ്ലാമർ വേഷത്തിൽ വരെ അഭിനയിച്ചു കൊണ്ട് പത്മ പ്രിയ പ്രേക്ഷകർക്ക് പ്രീയങ്കരിയായി മാറിയിരുന്നു.

അഭിനയത്തിനോടും മോഡലിംഗിനോടുമുള്ള താൽപര്യം ആയിരുന്നു തെന്നിന്ത്യൻ സിനിമാലോകത്ത് പത്മപ്രിയയെ കൊണ്ട് എത്തിച്ചത്. അഭിനയ ലോകത്തേക്ക് ചുവട് വച്ചത് തെലുങ്കിലൂടെയാണ് എങ്കിലും മലയാള സിനിമയിലായിരുന്നു രാശി.

Advertisements

എന്നാൽ ഇപ്പോൾ എന്ത് കൊണ്ട് ആണ് സിനിമ വിട്ടുവെന്ന് വെളിപ്പെടുത്തുകയാണ് പത്മ പ്രിയയ കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് താരം വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

മലയാള സിനിമയിൽ നിന്ന് അവസരം ലഭിക്കുന്നത് എംബിഎ കഴിഞ്ഞ് ബിസിനസ് കൺസൾട്ടന്റായി ജോലി നോക്കുമ്പോഴായിരുന്നു. അതും സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രം. മമ്മൂട്ടിയുടെ നായികയായി രണ്ട് കുട്ടികളുടെ അമ്മയായിട്ടായിരുന്നു ചുവട് വെയ്പ്പ്.

പക്ഷേ് അച്ഛനും അമ്മയും ചോദിച്ചത് നല്ല ജോലി കളഞ്ഞിട്ട് സിനിമയ്ക്ക് പിന്നാലെ പോകണോ എന്നായിരുന്നു. എന്നാൽ ജീവിതത്തിൽ തീരുമാനം എടുക്കാനുള്ള സ്വാതാന്ത്ര്യം ചെറുപ്പം മുതലെ അച്ഛൻ തന്നിരുന്നു. എന്റെ സന്തോഷത്തിന് എതിരായി അദ്ദേഹം ഒന്നും പറഞ്ഞില്ല.

അമ്മ വേഷത്തിലൂടെ സിനിമയിൽ എത്തിയത് കൊണ്ട് തന്നെ പ്രായത്തിന് ചേരുന്നന കഥാപാത്രങ്ങൾ തരാൻ പലരും മടി കാണിച്ച്. മിനി സ്‌കർട്ടൊക്കെയിട്ട് അഭിനയിക്കാൻ അഗ്രഹമുണ്ടായിരുന്നു, നടന്നില്ല. എന്നാൽ കുറെയധികം നല്ല സിനിമകൾ ചെയ്തു.

മലയാളി പ്രേക്ഷകർ മികച്ച പിന്തുണയായിരുന്നു നൽകിയിരുന്നത്. തനിയ്ക്ക് എല്ലാം തന്നത് സിനിമയാണെന്നും പത്മപ്രിയ പറഞ്ഞു. സിനിമ മോഹം മനസ്സിലുണ്ടായിരുന്നുവെങ്കിലും പഠനം തന്റെ രക്തത്തിലുള്ളതായിരുന്നു. പിന്നീട് പതിയെ പഠിക്കനുള്ള ആഗ്രഹം വീണ്ടും തലപൊക്കുകയായിരുന്നു.

ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ സോഷ്യൽ എന്റർപ്രണേഴ്സ് സ്‌കോളർഷിപ്പ് ലഭിച്ചതോടെ അങ്ങോട്ട് പോയി. അത് തന്റെ ജീവിതം മാറ്റി മറിക്കുകയായിരുന്നു എന്ന് പത്മപ്രിയ പറഞ്ഞു. അങ്ങനെയാണ് അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്തത്.

എവിടെയാണോ അവിട സന്തോഷത്തോടെ ജീവിക്കുക എന്നതാണ് എന്റെ പോളിസി. ബാക്കിയൊക്കെ വേറൊരു മുറിയിലിട്ട് പൂട്ടി വയ്ക്കും. അമേരിക്കയിൽ തന്നെ കാത്തിരുന്ന മറ്റൊരു വലിയൊരു സർപ്രൈസ് ആയിരുന്നു ജാസ്മിൻ ഷാ. വിവാാഹം തന്റെ ജീവിതത്തെ കുറച്ച് കൂടി ലളിതമാക്കുകയായിരുന്നു. എല്ലാവരും പറയുന്നത് വിവാഹത്തോടെ ഉത്തരവാദിത്വങ്ങൾ കൂടിയെന്നാണ്.

പക്ഷെ എനിക്ക് ഉത്തരവാദിത്വങ്ങൾ കുറഞ്ഞത് പോലെയാണ്. തോന്നിയത്. അച്ഛനും അമ്മയ്ക്കും പുറമേ ഓരാൾ കൂടി എന്നെ ശ്രദ്ധിക്കുന്നുണ്ടല്ലോ. ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നു. പാചകം ചെയ്യുന്നു, വായിക്കുന്നു. രണ്ട് പേർക്കും അവരുടേതായ തിരക്കുകൾ. കല്യാണം എന്നത് വളരെ മനോഹരമായ സംഗതിയാണെന്നും പത്മപ്രിയ പറയുന്നു. തിരക്കുള്ള നാട്ടിൽ വന്നിട്ടും 24 മണിക്കൂർ അധികമാണ്. ജോലി, വിശ്രമം, വ്യായാമം ആഘോഷം ഇതിനൊക്ക സമയം കണ്ടെത്തുന്നുണ്ട്.

സോഷ്യൽ മീഡിയ മൊബൈൽ ഫോൺ ഇവയിൽ അധിക സമയ ചെലവിടാറില്ല. ന്യൂയോർക്കിൽ പോയതിൽ പിന്നെ കേരളത്തിലെ വിശേഷങ്ങൾ അധികം അറിയാറില്ല. കേരളം സ്വന്തം നാടുപോലെയാണ്. ന്യൂയോർക്കിൽ വന്നതിന് ശേഷം ഒരു മലയാളി സാമാജത്തിന്റെ മീറ്റിങ്ങിൽ പങ്കെടുത്തു. ഒരു ചെറിയ പരിപാടിയായിരുന്നു. എന്റെ സുഹൃത്ത് വഴിയാണ് പരിപാടിക്ക് പോയതെന്നും പത്മ പ്രിയ വ്യക്തമാക്കുന്നു.

Advertisement