രാത്രി മുഴുവൻ ഗീതു മോഹൻദാസ് കരയുക ആയിരുന്നു, സംവിധായകന് പറ്റിയത് ഇങ്ങനെ; അന്ന് സെറ്റിൽ നടന്നത് വെളിപ്പെടുത്തി നിർമ്മാതാവ്

338

അനിൽ ബാബു സംവിധാനം ചെയ്ത് മുകേഷും ഗീതു മോഹൻദാസും പ്രധാന വേഷങ്ങളിൽ എത്തിയ സൂപ്പർ ഹിറ്റ് സിനിമ ആയിരുന്നു പകൽപ്പൂരം. ഹൊററിന്റേയും കോമഡിയുടേയും ഒരു സമ്മേളനം തന്നെ ആയിരുന്നു ഈ ചിത്രം . ഇന്നും ടിവിയിൽ പകൽപ്പൂരം വന്നാൽ കാഴ്ചക്കാർ ഏറെയാണ്.

ഒരേസമയം പേടിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സിനിമയാണ് പകൽപ്പൂരം.സന്തോഷ് ദാമോദരൻ ആയിരുന്നു പകൽപ്പൂരം നിർമ്മിച്ചത്. ഇപ്പോഴിതാ പകൽപ്പൂരത്തിന്റെ ചിത്രീകരണ ഓർമ്മകൾ പങ്കുവെക്കുകയാണ് സന്തോഷ് ദാമോദരൻ.

Advertisements

മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. നല്ല ഓർമ്മകളേ ആ സിനിമയിലുള്ളൂ. മുഴുവൻ ഹ്യൂമർ ചെയ്യാൻ പറ്റുന്ന താരങ്ങളായിരുന്നു. പിന്നെ ഓർക്കാൻ പറ്റുന്നത് തവളയാണ്. ആ സിനിമയിൽ തവണ വളരെ പ്രധാനപ്പെട്ട ഒന്നാണ്.

സിജിഐ ഒന്നുമായിരുന്നില്ല ഒറിജിനൽ തവളയായിരുന്നു. ആലപ്പുഴയിൽ നിന്നും ആറേഴ് തവളകളെ പിടിച്ചു കൊണ്ടു പോവുകയായിരുന്നു. അതിനെയൊക്കെ കയ്യിൽ എടുത്ത് ജഗതിച്ചേട്ടൻ അതിലൂടെ നടക്കുമായിരുന്നു. ഗീതു മോഹൻദാസ് കരഞ്ഞൊരു അനുഭവമുണ്ട്. അവിടെ ഒരു കുളമുണ്ട് അമ്പലത്തിനോട് ചേർന്നിട്ട്. രാത്രിയാണ് ഷൂട്ട് ചെയ്യുന്നത്.

Also Read
എന്റെ ഭർത്താവ് ഒട്ടും റൊമാന്റിക് ആയിട്ടുള്ള ആളല്ല, കല്യാണം കഴിഞ്ഞ് 15 വർഷം കഴിഞ്ഞിട്ടാണ് അതൊക്കെ ചെയ്ത് തുടങ്ങിയത്: നടി സോണിയ പറയുന്നത് കേട്ടോ

ഫുൾ ലൈറ്റപ്പ് ചെയ്തിട്ടാണ് ഷൂട്ട്. കുളത്തിൽ മുങ്ങിയിട്ട് പൊന്തുന്നതാണ് ഷോട്ട്. നല്ല തണുപ്പായിരുന്നു ലൈറ്റപ്പ് ചെയ്തു നോക്കിയപ്പോഴാണ് നിറച്ച് പാമ്പുകളും അതും ഇതുമൊക്കെ കാണുന്നത്. എനിക്ക് ഇറങ്ങാൻ പറ്റില്ലെന്ന് പറഞ്ഞ് ഗീതു രാത്രി മുഴുവൻ കരച്ചിലായിരുന്ന.

അവസാനം ആ പാവം കുട്ടി ഇറങ്ങി. ആർട്ടിലുളളവർ കുളം ക്ലീൻ ചെയ്യുകയൊക്കെ ചെയ്യും. എന്നാലും എന്തൊക്കെ ഉണ്ടെന്ന് അറിയാൻ പറ്റില്ല. ഗീതു മോഹൻദാസ് നല്ല ഡേഡിക്കേറ്റഡ് ആയ നടിയാണ്. അവർക്കൊപ്പം ഞാൻ പിന്നീടൊരു സിനിമ കൂടി ചെയ്തിട്ടുണ്ട്. അടിസ്ഥാനപരമായി ഞാനൊരു ബിസിനസുകാരനാണ്. സിനിമ പണ്ടേ മനസിലുണ്ട്.

നിർമ്മാതാവുക എന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് ലെനിൻ രാജേന്ദ്രനുമായി സൗഹൃദം ഉണ്ടാകുന്നത്. ഞങ്ങൾ ഒരു സിനിമ ചെയ്യാൻ പ്ലാൻ ചെയ്തു. സുരേഷ് ഗോപിയാണ് നായകൻ. പെട്ടെന്ന് തുടങ്ങാനായി ഞാൻ ദുബായിൽ നിന്നു വന്നു. വയനാട് ലൊക്കേഷൻ നോക്കി. മോഹൻ സിത്താര രണ്ട് പാട്ടും ചെയ്തു പൂജ കഴിഞ്ഞു.

പക്ഷെ സിനിമ തുടങ്ങുന്നതിന് മുമ്പ് ആ സിനിമ നീട്ടിവെക്കേണ്ടി വന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് അനിൽ മുരളി രാജൻ കിരിയത്തിനെ പരിചയപ്പെടുന്നത്. രാജൻ ആണ് പകൽപ്പൂരത്തിന്റെ കഥ പറയുന്നത്. കഥ കേട്ടപ്പോൾ തന്നെ എനിക്ക് അതിൽ രസം തോന്നി.

Also Read
സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും നിൽക്കാനാവില്ല, ആ ചിന്ത ശരിയല്ല എന്ന് ഇപ്പോൾ താൻ തിരിച്ചറിയുന്നു; മനസ് തുറന്ന് അഭയ ഹിരൺമയി

ഹൊറർ ഹ്യൂമർ സാധാരണ വരാത്തതാണ്. അങ്ങനെ സംവിധായകൻ അനിൽ ബാബുവിനെ വരുത്തി. കഥ മുഴുവൻ കേട്ടതും കമ്മിറ്റ് ചെയ്തു. പത്ത് ദിവസത്തിനുള്ളിൽ ഷൂട്ട് ചെയ്യാനുള്ള ഒരുക്കമൊക്കെ തീർത്തു. അനിൽ തന്നെയാണ് എല്ലാവരേയും വിൽക്കുന്നതൊക്കെ. മുകേഷ് വരുന്നു, മറ്റ് താരങ്ങളൊയൊക്കെ റെഡിയാക്കി. പ്രധാനപ്പെട്ടൊരു വേഷം ചെയ്യേണ്ടത് അമ്പിളി ചേട്ടനായിരുന്നു.

അദ്ദേഹത്തെ പോയി കണ്ടു. കിട്ടുമോ ഇല്ലയോ എന്ന് സംശയമുണ്ടായിരുന്ന ഡേറ്റ് അദ്ദേഹത്തിന്റെ മാത്രമായിരുന്നു. പിന്നെ തെങ്കാശിയിൽ പോയി ലൊക്കേഷനൊക്കെ നോക്കി. പത്താം ദിവസം ഷൂട്ട് തുടങ്ങി. നായിക ഒരു പ്രശ്നമായി. കുറേ നടന്നിട്ടാണ് ഗീതുവിലേക്ക് എത്തുന്നത്.

കഥ കേൾക്കുമ്പോൾ നിസാരം എന്ന് തോന്നിയെങ്കിലും അത് വലിയൊരു പ്രൊഡക്ഷൻ ആയിരുന്നു. രാത്രിയും പകലും ഷൂട്ടുണ്ടായിരുന്നു. നാൽപ്പത്തിയഞ്ച് ദിവസമെങ്ങാനും ഷൂട്ടുണ്ടായിരുന്നു. സംവിധായകൻ തന്നെ മുപ്പതാം ദിവസം തലകറങ്ങി വീണു. ഉറക്കമില്ലാതെ ഷൂട്ട് ചെയ്യുകയായിരുന്നു. രവീന്ദ്രൻ മാസ്റ്ററായിരുന്നു മ്യൂസിക് ചെയ്തത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Advertisement