അന്ന് കലാഭവൻ മണി നോ പറഞ്ഞിരുന്നെങ്കിൽ അനിൽ മുരളി എന്ന വില്ലൻ ഉണ്ടാവില്ലായിരുന്നു: വെളിപ്പെടുത്തൽ വൈറൽ

51

കഴിഞ്ഞ ദിവസം കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നമ്മളെ വിട്ടു പിരിഞ്ഞ അനുഗൃഹീതനായ കലാകാരാനായിരുന്നു നടൻ അനിൽ മുരളി. പരുക്കൻ ഭാവങ്ങളിലൂടെ മലയാളികൾ പരിചിതനായ അഭിനയപ്രതിഭയായിരുന്നു അദ്ദേഹം. മലയാള സിനിമാലോകം അക്ഷരാർത്ഥത്തിൽ ഒരു ഞെട്ടലോടെയാണ് അനിൽ മുരളിയുടെ വേർപാടിന്റെ വാർത്ത അറിഞ്ഞത്.

ഒരാഴ്ചയായി അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി ഇരുന്നൂറിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവനടനായും അഭിനയിച്ചിട്ടുള്ള അനിൽ സീരിയലിൽ രംഗത്ത് നിന്നാണ് സിനിമയിലേക്ക് എത്തിയത്.

Advertisements

കന്യാകുമാരിയിൽ ഒരു കവിത എന്ന വിനയൻ സംവിധാനം ചെയ്ത സിനിമയാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. കടമറ്റത്ത് കത്തനാർ, സ്വാമി അയ്യപ്പൻ, ആകാശദൂത് തുടങ്ങിയ സീരിയലുകളിലും അനിൽ അഭിനയിച്ചിട്ടുണ്ട്.

കലാഭവൻ മണി നായകനായ വാൽകണ്ണാടയിൽ വില്ലനായി അഭിനയിച്ച ശേഷമായിരുന്നു അനിലിനെ തേടി മികച്ച കഥാപാത്രങ്ങൾ എത്തി തുടങ്ങിയത്. ഇതേ കുറിച്ച് അനിൽ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

അനിൽ ബാബു സംവിധാനം ചെയ്ത സിനിമയായിരുന്നു അത്. ടിഎ റസാഖിന്റെ തിരക്കഥയും. തമിഴിലെ ഒരു വില്ലനായിരുന്നു അവരുടെ മനസ്സിൽ ആദ്യം. ഞാനും അവർക്കൊപ്പം ആ ഡിസ്‌കഷനിൽ ഉണ്ടായിരുന്നു. ഒരിക്കൽ അനിലിനെ വിടാനായി ആലപ്പുഴയിൽ പോയിട്ട് തിരിച്ചുവരുമ്പോൾ റസാഖിക്കയുടെ ചോദിച്ചു, എനിക്ക് ആ വേഷം തരുമോയെന്ന്.

എന്റെ സുഹൃത്ത് സന്തോഷ് ദാമോദറായിരുന്നു അതിന്റെ പ്രൊഡ്യൂസർ. അപ്പൊ ഞാൻ പറഞ്ഞു സന്തോഷ് ജിയുടെ പടത്തിൽ ഞാൻ അഭിനയിച്ചില്ലെങ്കിൽ പിന്നെ ഇനി ആരുടെ അടുത്തും ചോദിക്കാൻ പറ്റില്ല. ഞാൻ ഡിസ്ട്രിബൂഷനും പ്രൊഡക്ഷനുമായിട്ടൊക്കെ ഇറങ്ങാൻ തീരുമാനിച്ചേനെ. പുള്ളി ഒന്നും മിണ്ടിയില്ല.

പുള്ളി പിന്നെ എല്ലാവരോടുമായി സംസാരിച്ചിട്ടുണ്ടോ എന്നെനിക്ക് അറിയില്ല. പിറ്റേ ദിവസം ഞാൻ റസാഖിക്കയെ കാണാൻ പോയപ്പോൾ നീയാണ് എന്റെ തമ്പാൻ എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ പറഞ്ഞു ചുമ്മാ തമാശ പറയരുതേ എന്ന്. ഇല്ല നീയാണെന്ന് അദ്ദേഹം പറഞ്ഞു. നീ ബോഡിയോക്കെ നോക്കണം.. ജിമ്മിൽ പോകണമെന്നൊക്കെ അദ്ദേഹം പറഞ്ഞു.

അതിലൊക്കെ ഉപരി. ഇതിലെ നായകൻ കലാഭവൻ മണിയാണ്. മണി വളരെ ബിസിയായി അഭിനയിച്ച് കൊണ്ടിരിക്കുന്ന സമയമാണ്. മണി അന്ന് നോ പറഞ്ഞിരുന്നെങ്കിൽ എനിക്ക് ആ വേഷം കിട്ടില്ലായിരുന്നു. അങ്ങനെ പലരും പറഞ്ഞ് എനിക്കറിയാം. ഒരു സീരിയലിൽ അഭിനയിക്കുന്ന ആളെ വേണ്ടെന്ന് മണി പറഞ്ഞിരുന്നെങ്കിൽ ഞാൻ എന്ന വില്ലൻ ഉണ്ടാവില്ലായിരുന്നു എന്നും അനിൽ മുരളി ആ അഭിമുഖത്തിൽ വ്യക്തമാക്കി.

Advertisement