ആ ദിലീപ് ചിത്രത്തിന് ഏറ്റത് ഷംന കാസിമിന്റെ ശാപം, നായികായിരുന്ന തന്നെ സിനിമയിൽ നിന്നും ഒഴിവാക്കി, ദീലീപ് വിളിച്ചത് പറഞ്ഞത് ഇങ്ങനെ: കണ്ണീരോടെ ഷംന വെളിപ്പെടുത്തിയത്

278

മലയാളം മിനിസ്‌ക്രീൻ റിയാലിറ്റി ഷോയിലൂടെ സിനിമാ അഭിനയ രംഗത്ത് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താര സുന്ദരിയാണ് നടി ഷംന കാസ്സിം. 2004ൽ പുറത്ത് ഇറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന സിനമാ അഭിനയ രംഗത്തേക്ക് അരങ്ങേറിയത്.

മികച്ച ഒരു നർത്തകി കൂടിയായ ഷംന കാസ്സിം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും സജീവമാണ്. ഇപ്പോൾ മലയാളി പ്രേക്ഷകരും തെന്നിന്ത്യൻ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷംന കാസിം. പൂർണ്ണ എന്ന പേരിലാണ് നടിയെ തെന്നിന്ത്യൻ സിനിമ ലോകത്ത് അറിയപ്പെടുന്നത്.

Advertisements

എം പത്മകുമാർ സംവിധാനം ചെയ്ത വിസിതിരനാണ് ഷംനയുടേതായി പുറത്ത് ഇറങ്ങിയ ഏറ്റവും പുതിയ ചിത്രം. പത്മകുമാറിന്റെ തന്നെ സൂപ്പർ ഹിറ്റ് ചിത്രമായ ജോസഫിന്റെ തമിഴ് പതിപ്പാണ് വിസിതിരൻ. ഷംനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ സെലക്ടീവായിട്ടാണ് ഷംന സിനിമകൾ ചെയ്യുന്നത്.

Also Read
മലയാളി എന്ന് എന്നെ വിളിക്കരുത് ആ വിളി എനിക്ക് ഇഷ്ടമല്ല, ഞാൻ തമിഴത്തിയാണ്: അന്ന് സായ് പല്ലവി തുറന്നടിച്ച് പറഞ്ഞത്

അതേ സമയം അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഒരു സൂപ്പർഹിറ്റി സിനിമയിലെ നായികാ വേഷം തനിക്ക് നഷ്ടമായതിനെ കുറിച്ച് മുമ്പ് ഒരിക്കൽ നടി തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.

ഫാസിൽ സംവിധാനം ചെയ്ത മോസ് ആൻഡ് ക്യാറ്റ് എന്ന ചിത്രത്തിൽ നായികയായി തീരുമാനിച്ച തനിക്ക് പിന്നീട് ആ റോൾ നഷ്ടമായതിനെ കുറിച്ച് ആയിരുന്നു ഷംന കാസിം വെളിപ്പെടുത്തിയത്. ചിത്രീകരണം തുടങ്ങാൻ രണ്ടു ദിവസം മാത്രം ഉള്ളപ്പോഴാണ് താരത്തെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത്.

താൻ ഒരുപാട് ആഗ്രഹിച്ച ഒരു സിനിമയായിരുന്നു അതെന്നും ചിത്രത്തിൽ നിന്നും ഒഴിവാക്കിയതിൽ വളരെ വിഷമം തോന്നിയെന്നും താരം പറയുന്നു. സിനിമ വേണ്ടെന്ന് വയ്ക്കാൻ വരെ ഇടയായി വളരെയധികം മനസ് വേദനിച്ച സംഭവമായിരുന്നു അതെന്നും ഷംന പറഞ്ഞിരുന്നു.

ഫാസിൽ ദിലീപ് ടീമിന്റെ മോസ് ആൻഡ് ക്യാറ്റ് ചിത്രത്തിൽ നടിയായി നിശ്ചയിച്ചിരുന്ന ഷംനയെ അവസാന നിമിഷം ഒഴിവാക്കിയതാണ് സിനിമാ ജീവിതത്തിൽ താരത്തിനെ വളരെയധികം വേദനിപ്പിച്ചത്. ചിത്രത്തിനു വേണ്ടി താരം ഒരുപാട് തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഒരു തമിഴ് സിനിമ വേണ്ടെന്ന് വയ്ക്കുകയും കുറച്ച് സ്റ്റേജ് ഷോകളിൽനിന്ന് ഒഴിവാകുകയും ചെയ്തു.

എന്നാൽ ചിത്രീകരണത്തിന് രണ്ടുദിവസം മുൻപാണ് ചിത്രത്തിൽ നിന്നും ഷംനയെ ഒഴിവാക്കിയത്. താൻ ഒരുപാട് ആഗ്രഹിച്ച ഒരു സിനിമയായിരുന്നു അതെന്നും ഒരുപാട് സങ്കടം തോന്നിയതായും കേരളത്തിലേക്ക് വരാൻ പോലും തോന്നിയില്ലെന്നും ചെറുകണ്ണുനീരോടെ ഷംന പറഞ്ഞു. അതേസമയം, ആ സിനിമയ്ക്ക് ഒരു ശാപം വീണിട്ടുണ്ടെന്നും ഷംന അഭിപ്രായപ്പെട്ടു.

കൈരളി പീപ്പിൾ ടിവിയിലെ ജെബി ജംഗ്ഷൻ പരിപാടിയിൽ പങ്കെടുത്തപ്പോൾ ആയിരുന്നു ഷംന കാസ്സിം ഇക്കാര്യങ്ങൾ പറഞ്ഞത്. തന്നെ ഒഴിവാക്കിയതിനെ കുറിച്ച് ദിലീപിനും അറിയാമായിരുന്നു. സംഭവം അറിഞ്ഞ് ദിലീപ് തന്നെ വിളിച്ച് സമാധാനിപ്പിച്ചു. ഒന്നും വിചാരിക്കരുതെന്നും ശപിക്കരുതെന്നും അന്ന് ദിലീപ് ഫോണിൽ വിളിച്ച് പറഞ്ഞെന്നും ഷംന പറഞ്ഞു.

Also Read
പിരിയാമെന്ന് തന്നെ വിചാരിച്ചു, അര്‍ജുന് ഒരുപാട് വേദനയോടെ ബ്രേക്കപ്പ് മെസ്സേജ് വരെ അയച്ചിരുന്നു, പ്രണയകാലത്തുണ്ടായ വഴക്കിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ദുര്‍ഗ കൃഷ്ണ

തന്നെ ഒഴിവാക്കിയതിന് പിന്നിൽ ദിലീപ് ആണെന്ന് തോന്നുന്നില്ലെന്നും ഒഴിവാക്കിയത് അറിഞ്ഞ് ആദ്യം വിളിച്ചത് ദിലീപ് തന്നെയായിരുന്നു. പിന്തുണ അറിയിച്ച് എല്ലാവിധ ആത്മവിശ്വാസവും നൽകിയത് ദിലീപാണെന്നും താരം വ്യക്തമാക്കിയിരുന്നു.

എന്നാൽ തനിക്ക് അതിൽ ഒരുപാട് സങ്കടം തോന്നിയെന്നും സിനിമ വേണ്ടെന്ന് വയ്ക്കാൻ പോലും ആലോചിച്ചെന്നും ഷംന തുറന്നുപറയുന്നു. കേരളത്തിലേക്ക് വരാൻ പോലും തോന്നിയില്ലെന്നും വിഷമത്തടെ ഷംന പറഞ്ഞിരുന്നു.

Advertisement