അന്ന് ഡ്രൈവ് ചെയ്യുന്നതിനിടെ മമ്മൂട്ടി ഉറങ്ങിപ്പോയി, ഒഴിവായത് വൻ അപകടം, ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി പ്രമുഖ രചയിതാവ്

42

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് അടങ്ങാത്ത കമ്പമുള്ള ചില സംഗതികളുണ്ട്. അക്കൂട്ടത്തിൽ കാറുകളോടും ഡ്രൈവിങ്ങിനോടുമുള്ള കമ്പം എല്ലാവർക്കും അറിയാവുന്നതാണ്. ഡ്രൈവർ ഉണ്ടെങ്കിലും പലയാത്രകളിലും മമ്മൂട്ടി തന്നെയായിരിക്കും വണ്ടി ഓടിക്കാറുള്ളത്.

ഇപ്പോഴിതാ ഒരിക്കൽ താനും മമ്മൂട്ടിയും ഒരുമിച്ച് കാറിൽ യാത്ര ചെയ്യുന്നതിനിടെ വൻ അപകടത്തിൽ നിന്നു രക്ഷപ്പെട്ടതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്ത് എസ്എൻ സ്വാമി. വർഷങ്ങൾക്ക് മുൻപ് സംഭവിച്ച കാര്യമാണ് എസ്എൻ സ്വാമി ഇപ്പോൾ ഞെട്ടലോടെ വിവരിക്കുന്നത്.

Advertisements

വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു എസ്എൻ സ്വാമിയുടെ വെളിപ്പെടുത്തൽ. ഒരിക്കൽ ചെന്നൈയിൽ നിന്നു കാറിൽ എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു മമ്മൂട്ടിയും കൊച്ചിൻ ഹനീഫയും എസ്എൻ സ്വാമിയും. മമ്മൂട്ടിയാണ് ഡ്രൈവ് ചെയ്യുന്നത്.

കാറിന്റെ വേഗം കൂടുന്നതിനൊപ്പം സ്വാമി ഉറക്കത്തിലേക്ക് വഴുതിവീണു. ഇടയ്ക്ക് ഞെട്ടി എഴുന്നേറ്റു. നോക്കുമ്പോൾ മമ്മൂട്ടിയുടെ കണ്ണിലും ഉറക്കം തൊടുന്നു. സ്വാമി വിളിച്ചപ്പോൾ ആണ് മമ്മൂട്ടി പെട്ടന്ന് ഉറക്കത്തിൽ നിന്നു ഞെട്ടിയെഴുന്നേറ്റത്. ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസമായിരുന്നു മമ്മൂട്ടിയുടെ കണ്ണുകളിൽ.

അൽപം കൂടി വൈകിയിരുന്നെങ്കിൽ ഭാഗ്യം വലിയൊരു അപകടമാണ് ഒഴിവായത് എന്നായിരുന്നു തന്നോട് അന്ന് മമ്മൂട്ടി പറഞ്ഞെന്നും എസ്എൻ സ്വാമി വെളിപ്പെടുത്തുന്നു. അതേസമയം, എസ്എൻ സ്വാമിയുടെ രചനയിൽ സിബിഐ സീരിസിന്റെ അഞ്ചാം ഭാഗത്തിനായുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി. ലോക്ക്ഡൗണും കോവിഡ് പ്രതിസന്ധിയും തീർന്നാൽ സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

1988 ലാണ് സിബിഐ സീരിസിലെ ആദ്യ ഭാഗമായ ഒരു സിബിഐ ഡയറിക്കുറിപ്പ് റിലീസ് ചെയ്യുന്നത്. 1989 ൽ രണ്ടാം ഭാഗം ജാഗ്രതയും തിയറ്ററുകളിലെത്തി. 15 വർഷത്തിനുശേഷം 2004 ലാണ് സേതുരാമയ്യർ സിബിഐ റിലീസ് ചെയ്യുന്നത്. 2005 ൽ നാലാം ഭാഗമായ നേരറിയാൻ സിബിഐയും എത്തി.

16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അഞ്ചാം ഭാഗത്തിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നത്. എല്ലാ ഭാഗങ്ങളുടേയും രചന നിൽവ്വഹിച്ചത് എസ്എൻ സ്വാമിയും സംവിധാനം കെ മധുവും ആയിരുന്നു.

Advertisement