ആദ്യം മകൻ കൊവിഡ് ബാധിച്ച് പോയി, പിന്നാലെ ഭർത്താവും, തീരാദുഖം താങ്ങാനാവാതെ നടി കവിത, ആശ്വസിപ്പിക്കാൻ ആവാതെ സുഹൃത്തുക്കളും ബന്ധുക്കളും

380

മലയാളികൾക്കും ഏറെ സുപരിചിതയായ പ്രമുഖ തമിഴ് സിനിമാ സീരിയൽ നടിയാണ് കവിത ദശരഥരാജ്.
1976ൽ പതിനൊന്നാം വയസിൽ ഒരു മഞ്ഞ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന കവിത ഒരു പിടി മികച്ച മലയാള സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

അഗ്നിദേവൻ, ആനയും അമ്പാരിയും, ഫ്രണ്ട്സ്, മഞ്ജീരധ്വനി, നിദ്ര തുടങ്ങിയവയാണ് കവിത അഭിനയിച്ച മലയാള ചിത്രങ്ങൾ. കന്നട, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 350 ലേറെ ചിത്രങ്ങളിൽ കവിത അഭിനയിച്ചിട്ടുണ്ട്.

Advertisements

നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു താരം. ബിജെപി അംഗത്വം സ്വീകരിക്കുകയും ചെയ്തിരുന്നു ഒരിടയ്ക്ക് താരം. ഇപ്പോൾ തമിഴിലും തെലുങ്കിലും സീരിയലുകളും ചെയ്യുന്നുണ്ട് കവിത.1976ലാണ് കവിതയുടെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. ഇതിനുശേഷം കുറച്ചു കാലം തെലുങ്കിലും തമിഴിലെയും മുൻ നിര നായികയായിരുന്നു താരം.

അതേ സമയം ഇപ്പോൾ കൂടുതൽ സജീവമായിരിക്കുന്നത് തമിഴ് തെലുങ്ക് സിനിമാ സിരിയൽ മേഖലയിലാണ്. തെന്നിന്ത്യയിലെ പല സൂപ്പർ താരങ്ങളുടെയും അമ്മ വേഷത്തിലും മുൻപ് കവിത എത്തിയിട്ടുണ്ട്. ഇപ്പോൾ ഇതാ തന്റെ ജീവിതത്തിൽ ഒരു വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ് താരം.

കോവിഡ് ബാധിച്ചതിനെ തുടർന്ന് മകൻ സഞ്ജയ് രൂപ് മ, രണ, പ്പെട്ടത് ദിവസങ്ങൾക്ക് മുൻപായിരുന്നു.
ഇത് അവരെ മാനസികമായി വല്ലാതെ ഉലച്ചിരുന്നു. ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു സഞ്ജയ്.

എന്നാൽ ഇപ്പോൾ മറ്റൊരു വാർത്തയാണ് പുറത്തു വരുന്നത്. മകന് പിന്നാലെ ഭർത്താവ് ദശരഥ രാജിനെയും കവിതയ്ക്ക് നഷ്ടമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കവിതയുടെ ഭർത്താവും കാവിഡ് ബാധധിതനായി മ, രിച്ച ത്. ഇദ്ദേഹവും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

കവിതയുടെ ഏക മകനായിരുന്നു സഞ്ജയ്. രണ്ടു നഷ്ടങ്ങളും മാനസികമായി കവിതയെ വല്ലാതെ തകർത്തിരിക്കുകയാണ്.

Advertisement