പഴയ കിണ്ടിയും മൊന്തയുമൊക്കെ പൊന്നും വിലയ്ക്ക് വാങ്ങുന്ന ആളാണ്, ലേലം അറിഞ്ഞിരുന്നെങ്കിൽ ഇതും മോഹൻലാൽ ഓടിച്ചെന്ന് വാങ്ങിച്ചേനെ: മണിയൻപിള്ള രാജു

52

സൂപ്പർതാരം മോഹൻലാൽ നായകനായി 1988 ൽ എത്തിയ സൂപ്പർഹിറ്റ് വെള്ളാനകളുടെ നാട്. ചിത്രം അന്ന് വൻ വിജയമായിരുന്നു. ചിത്രത്തിൽ ഒരു റോഡ് റോളറും പ്രധാന കഥാപാത്രമായി എത്തിയിരുന്നു. സിനിമാ ചരിത്രത്തിൽ മലയാളികൾ ഇപ്പോഴും ഓർത്തിരിക്കുന്ന വെറെയൊരു റോഡ് റോളറും ഉണ്ടാവില്ല.

കഴിഞ്ഞ ദിവസം അതുപോലൊരു റോഡ് റോളർ ലേലം ചെയ്തിരുന്നു. ഈ സംഭവം മോഹൻലാൽ അറിയാതിരുന്നത് നന്നായി എന്നാണ് നടനും നിർമ്മാതാവുമായ മണിയൻ പിളള രാജു പറയുന്നത്. റേഡിയോ മാംഗോയിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

Advertisements

കൂടാതെ ആ പഴയ റോഡ് റോളറുമായി ബന്ധപ്പെട്ട രസകരമായ കഥകളും താരം പങ്കുവെച്ചു. ആ പഴയ റോഡ് റോളർ ലേലം ചെയ്തത് മോഹൻലാൽ അറിയാഞ്ഞത് നന്നായി എന്നാണ് മണിയൻ പിള്ള രാജു പറയുന്നത്. കാരണമെന്നെന്തോ പഴയ കിണ്ടിയും മൊന്തയുമൊക്കെ പൊന്നും വിലയ്ക്ക് വാങ്ങുന്ന ആളാണ് മോഹൻലാൽ.

ലേലം അറിഞ്ഞിരുന്നെങ്കിൽ അതും ലാൽ ഓടിച്ചെന്ന് വാങ്ങിച്ചേനെ. എൻഎൻ സാലിഹ് എന്ന കരാറുകാരനാണ് രണ്ടു ലക്ഷം രൂപയ്ക്ക് ലേലത്തിനെടുത്തത്. വെള്ളാനകളുടെ നാട് എന്ന സിനിമയിൽ ഇതേ ത്രീവീൽഡ് സ്റ്റാറ്റിക് റോളറാണ് ഉപയോഗിച്ചതെന്ന് ജീവനക്കാരിൽ പലരും പറയാറുണ്ടെന്ന് പിഡബ്ല്യൂഡി സൗത്ത് സെക്ഷൻ അസി. എൻജിനീയർ കെ പ്രസാദ് റേഡിയോ മാംഗോയിൽ പറഞ്ഞിരുന്നു.

പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹലാലിനൊപ്പം ശോഭന, ശ്രീനിവാസൻ, മണിയൻപിള്ള രാജു, തിക്കുറിശ്ശി സുകുമാരൻ നായർ, ജഗദീഷ്, കരമന ജനാർദ്ദനൻ നായർ, എംജി സോമൻ, കുതിരവട്ടം പപ്പു, സുകുമാരി, കെപിഎസി ലളിത, ലിസി, ശങ്കരാടി, കുഞ്ചൻ എന്നിങ്ങനെ വൻ താരനിര തന്നെ അണിനിരന്നിരുന്നു. നടൻ ശ്രീനിവാസനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

അതേ സമയം വെള്ളനകളുടെ നാട് എന്ന ചിത്രത്തിലെ രസകരമായ സംഭവവും രാജു റേഡിയോ മാംഗോയിൽ പങ്കുവെച്ചു. ഷൂട്ടിങ്ങിന് നാല് ദിവസങ്ങൾ മാത്രം ബാക്കി നിൽകെ മാറ്റി എഴുതേണ്ടി വന്ന കഥയാണ് വെളളാനകളുടെ നാടിന്റേതെന്ന് മണിയൻ പിള്ളരാജു പറഞ്ഞു. ആദ്യത്തെ കഥ അത്ര പോരെ പുതിയ കഥ വേണമെന്ന് പ്രിയനോട് ശ്രീനി പറയുകയായിരുന്നു.

ആ ദിവസം എല്ലാ താരങ്ങളും സാങ്കേതിക വിദഗ്ധരും കോഴിക്കോട് മഹാറാണി ഹോട്ടലിൽ എത്തിയിരുന്നു. തുടർന്ന് മാൽഗുഡി ഡേയ്സ് എന്ന നോവലിൽ ജപ്തി ചെയ്ത റോഡ് റോളർ ആന വലിച്ച് കൊണ്ട് പോകുന്ന രംഗമുണ്ട്. അതിനെ അടിസ്ഥാനമാക്കി ഒരു കഥ വികസിപ്പിക്കാമോ എന്ന് ചോദിക്കുകയായിരുന്നു.

എന്നാൽ ആ സമയം ശ്രീനിവാസൻ പൊൻമുട്ടയിടുന്ന താറാവ് എന്ന സിനിമയുടെ തിരക്കുമായി ഗുരുവായൂരിലായിരുന്നു. തുടർന്ന് ഓരോ ദിവസവും ചിത്രീകരിക്കേണ്ട സീനുകൾ മഹാറാണിയിലേയ്ക്ക് ഫോൺ വഴി വിളിച്ച് പറഞ്ഞ് കൊടുക്കുമായിരുന്നു. ചിലപ്പോൾ ഗുരുവായൂർ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് വരുന്ന ലോറികളിൽ സീനുകളെഴുതിയ കടലാസ് കൊടുത്ത് അയച്ചിട്ടുണ്ട്.

ലൊക്കേഷനിലെ ജനറേറ്റർ സ്റ്റാർട്ട് ചെയ്താലെ ശ്രീനിവാസന് എഴുത്ത് വരുകയുള്ളൂ എന്നും മണിയൻ പിള്ള രാജു അഭിമുഖത്തിൽ പറഞ്ഞു. വെറും 20 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. സിനിമയ്ക്ക് വേണ്ടി ദിവസവും 1000 രൂപ വാടക നൽകിയാണ് അന്ന് പിഡബ്ല്യൂഡിയിൽ നിന്ന് റോഡ് റോളർ വാങ്ങിയതെന്നും മണിയൻപിള്ള വ്യക്തമാക്കി.

Advertisement