ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആയിരുന്നു താരറാണി ശ്രീദേവി. എന്നാൽ ശ്രീദേവിയുടെ അപ്രതീക്ഷിത വിയഗം സിനിമലോകത്തെ ഒന്നടങ്കം ദു:ഖത്തിൽ ആക്കിയിരുന്നു.
2018 ഫെബ്രുവരി 24ന് ദുബായിൽ ആണ് ശ്രീദേവി അന്തരിച്ചത്. 56 വയസ്സായിരുന്നു താരത്തിന്. ശ്രീദേവിയുടെ ഓർമ്മകൾ പങ്കുവെച്ച് ഉലകനായകൻ കമൽ ഹാസൻ ഒരിക്കൽ കുറിപ്പുമായി എത്തിയിരുന്നു. ഇരുപതാമത് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവൽ നടത്തിയ ശ്രീദേവി അനുസ്മരണത്തിന്റെ ഭാഗമായി എഴുതിയ കുറിപ്പിലാണ് അദ്ദേഹം ശ്രീദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് ഓർമ്മിച്ചത്.
കമൽഹാസന്റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:
ശ്രീദേവിയെ ആദ്യമായി കണ്ടത് 1976 ലാണ്. മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിൽ നായികയാവാൻ എത്തിയ ശ്രീദേവിയ്ക്ക് അന്ന് പതിമൂന്നു വയസ്സായിരുന്നു പ്രായം. കെ ബാലചന്ദർ എന്ന വലിയ മനുഷ്യന്റെ തണലിൽ തുടങ്ങി ഇരുവരും ഇരുപത്തിയെട്ട് ചിത്രങ്ങളിൽ നായികാ നായകന്മാരായി തങ്ങൾ അഭിനയിച്ചു.
അമ്മയുടെ മടിയിൽ ഇരുന്നു ആഹാരം കഴിച്ചിരുന്ന ശ്രീദേവിയെ താൻ വഴക്ക് പറയുമായിരുന്നു. ആ പെൺകുട്ടി വളർന്നു വലുതായി മികച്ച നടിയായി മാറിയത് ഏറെ സന്തോഷത്തോടെയാണ് താൻ കണ്ടു നിന്നത്.
ഞങ്ങൾ തമ്മിൽ വലിയ അടുപ്പമായിരുന്നു. നിങ്ങൾക്ക് അവളെ വിവാഹം കഴിച്ചു കൂടെ കമൽ എന്ന് ശ്രീദേവിയുടെ അമ്മ രാജേശ്വരി യാങ്കർ പലപ്പോഴും ചോദിച്ചിട്ടുണ്ട്. കുടുംബത്തിലുള്ള ഒരാളെ ഞാൻ എങ്ങനെ വിവാഹം കഴിക്കും എന്ന് ശ്രീദേവിയുടെ അമ്മയ്ക്ക് മറുപടി നൽകിയതായും കമൽ ഓർത്തെടുത്തു.
സഹസംവിധായകനും കൂടിയായ എനിക്കായിരുന്നു ശ്രീദേവിയുമായി റിഹേഴ്‌സൽ നടത്തുക എന്ന ഉത്തരവാദിത്തം. പ്രണയ രംഗങ്ങളിലും മറ്റും ഞങ്ങളെ കണ്ടതു കൊണ്ടാവാം, ഞങ്ങൾ തമ്മിൽ വലിയ അടുപ്പമാണ് എന്നും, പരസ്പരം ഫസ്റ്റ് നെയിം വിളിക്കുന്നവരാണ് എന്നുമൊക്കെ ആളുകൾ വിചാരിച്ചിരുന്നു.
എന്നാൽ മരണപ്പെട്ട ദിവസം വരെ, എന്നെ സാർ എന്നല്ലാതെ അഭിസംബോധന ചെയ്തിട്ടില്ല അവർ. കെ ബാലചന്ദർ എന്ന മെന്ററിന് കീഴിൽ സഹോദരി സഹോദരൻമാരെപ്പോലെയായിരുന്നു ഞാനും ശ്രീദേവിയും. കഴിഞ്ഞ വർഷം യാഷ് രാജ് സ്റ്റുഡിയോയിൽ വച്ച് അവസാനം കണ്ടപ്പോൾ ഞങ്ങൾ കെട്ടിപ്പിടിച്ചു.
സാധാരണ ചെയ്യാത്തതാണ് അത്. പക്ഷേ എന്തോ അന്നങ്ങനെ ചെയ്തു. അല്പം നീണ്ട ഒരാലിംഗനമായിരുന്നു അത്, സാധാരണയായി സ്റ്റേജിൽ ചെയ്യുന്ന ഒന്നായിരുന്നില്ല. അവസാനമായി അവളെ ഹഗ് ചെയ്തത് അവിടെ വച്ചാണെന്നും ദി 28 അവതാർസ് ഓഫ് ശ്രീദേവി എന്ന കുറിപ്പിൽ കമൽ പറയുന്നു.