ശരണ്യയുടെ വീടിന്റെ ആധാരം സീമയുടെ പേരിലാണ്, അവളത് കൊണ്ട് മുങ്ങും, താരം വെളിപ്പെടുത്തുന്നു

98507

അടുത്തിടെയാണ് സിനിമാ സീരിയൽ നടിയായ ശരണ്യ ശശി അർബുദ ബാധയെ തുടർന്ന് അന്തരിച്ചത്.ശരണ്യ ശശിയുടെ ചികിത്സയ്ക്ക് വേണ്ടി രംഗത്ത് വന്നതോടെയാണ് സിനിമാ സീരിയൽനടി സീമ ജി നായരെ കുറിച്ചുള്ള വാർത്തകൾ സജീവമാവുന്നത്. ശരണ്യയുടെ ചികിത്സയുടെ തുടക്കം മുതൽ അവസാനം വരെയും മരണശേഷവുമൊക്കെ ഒരു അമ്മയെ പോലെ തണലായി സീമ ജി നായർ ഉണ്ടായിരുന്നു.

പലരിൽ നിന്നും സഹായങ്ങൾ വാങ്ങിയും മറ്റുമായി സീമ സാമൂഹ്യ പ്രവർത്തന രംഗത്ത് നിറ സാന്നിധ്യമായി നിൽക്കുക ആണ്. എന്നാൽ ശരണ്യയെയും മറ്റുള്ളവരെയുമൊക്കെ സഹായിക്കുന്നതിന്റെ പേരിൽ കുത്തി നോവിക്കലുകളാണ് തനിക്ക് ലഭിക്കുന്നതെന്നാണ് സീമയിപ്പോൾ പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് തന്റെ പേരിൽ ഉയർന്ന് വന്ന ആരോപണങ്ങൾക്ക് എല്ലാമുള്ള മറുപടി സീമ നൽകിയത്.

Advertisements

ഞാൻ ആത്മയുടെ സജീവ പ്രവർത്തക ആയിരുന്ന സമയത്താണ് ശരണ്യ ശശിയുടെ അസുഖ വിവരം അറിയുന്നത്. കേട്ടപ്പോൾ വളരെ സങ്കടമായി. ഒരു ടെഡി ബിയർ ഒക്കെ വാങ്ങി ആദ്യമായി അവളെ കാണാൻ പോയപ്പോൾ ശരണ്യയുടെ അവസ്ഥയെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. ആദ്യത്തെ സർജറി കഴിഞ്ഞ സമയമായിരുന്നു അത്. പിന്നീട് തുടർച്ചയായി ശരണ്യയുടെ കാര്യങ്ങൾ തിരക്കാനും വേണ്ട സഹായങ്ങൾ ചെയ്യാനും തുടങ്ങി.

Also Read
പുലിമുരുകന്റെ രണ്ടാംഭാഗം, വെളിപ്പെടുത്തലുമായി സംവിധായകൻ വൈശാഖ്

ഇക്കാര്യങ്ങൾ ഒന്നും ഞാൻ പുറത്തു പറഞ്ഞിരുന്നില്ല. അറിയിക്കണം എന്ന് തോന്നിയിട്ടുമില്ല. ഏഴാമത്തെ സർജറിക്കു ശേഷമാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. വലിയ വരുമാനം ഉള്ള ആളല്ല ഞാനെന്നാണ് സീമ പറയുന്നത്. ജീവിച്ച് പോകാവുന്ന അത്രയും പ്രതിഫലമൊക്കെയേ ഉള്ളു. അതിനുള്ളിൽ നിന്നാണ് ഇത്രയൊക്കെ ചെയ്യുന്നത്. സാമ്പത്തിക ഞെരുക്കത്തെക്കാളുപരി വേദന തോന്നുന്നത് ചിലരു കുത്തി നോവിക്കലുകളിലാണ്.

അപ്പോഴാണ് എന്തിന് വേണ്ടി എന്ന് തോന്നുന്നത്. നമ്മൾ നമ്മുടെ കഷ്ടപ്പാടിലും മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടിയും പലതും ചെയ്യുന്നത് ആരോപണങ്ങൾ കേൾക്കാനാണോ എന്ന് ചിന്തിക്കും. അത് വലിയ സങ്കടമാണ്. എന്നാൽ ആരെങ്കിലും വിളിച്ച് സങ്കടം പറയുമ്പോൾ അതൊക്കെ അങ്ങ് മറക്കും. അവരെ എങ്ങനെ സഹായിക്കാം എന്നാണ് അന്നേരം ചിന്തിക്കുക. അതേ സമയം ശരണ്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുറേയധികം ആരോപണങ്ങൾ എനിക്ക് നേരെ വന്നിരുന്നു.

അന്നേരം നല്ല വിഷമം തോന്നി. ശരണ്യയുടെ ചികിത്സാ സഹായം തേടി, എന്റെ അക്കൗണ്ട് നമ്പരല്ല ഒരിടത്തും കൊടുത്തത്. ഒരു കാര്യത്തിനും എന്റെ ബാങ്ക് ഡീറ്റെയിൽസ് കൊടുക്കാറില്ല. ആവശ്യക്കാർ ആരാണോ അവരുടെ അക്കൗണ്ടിന്റെ വിവരങ്ങളാണ് നൽകുക. എത്ര രൂപ വന്നു, എത്രയായി എന്നൊന്നും ഞാൻ തിരക്കിയിട്ടില്ല. ശരണ്യയുടെ കാര്യവും അങ്ങനെയായിരുന്നു.

അവളുടെ വീടിന്റെ പവർ ഓഫ് അറ്റോർണി എന്റെ കൈയ്യിലാണെന്നാണ് ചിലർ പറഞ്ഞത്. ശരണ്യ മരിച്ച് കഴിഞ്ഞിട്ട് എനിക്ക് അതുകൊണ്ട് മുങ്ങാനാണത്രേ. ശരണ്യയുടെ വീടിന്റെ ആധാരം എന്റെയും അവളുടെയും പേരിലാണ് എഴുതി വെച്ചത് എന്നതാണ് മറ്റൊരു കഥ. അത് അറിഞ്ഞപ്പോൾ ആധാരം കാണിച്ച് ഒരു വീഡിയോ ഇടാം എന്നാണ് ശരണ്യ പറഞ്ഞത്. നെഞ്ച് കീറി മുറിക്കുന്ന ഇത്തരം വേദനകളാണ് എനിക്ക് കിട്ടിയതെന്നും സീമ ജി നായർ പറയുന്നു.

Also Read
നിങ്ങൾ ബെഡ്‌റൂമിൽ ത്രീസം ആണോ ചെയ്യുന്നത് എന്ന് 17കാരി, നല്ല കിണ്ണംകാച്ചി മറുപടിയുമായി ബഷീർ ബഷി

Advertisement