ബാലതാരമായി സിനിമാരംഗത്തെത്തി പിന്നീട് മലാളികളുടെ പ്രിയപ്പെട്ട നടിയും നിർമ്മാതാവുമായി മാറിയ താരമണ് സാന്ദ്ര തോമസ്. 1991 മുതൽ ബാലതാരമായി തിളങ്ങിയ സാന്ദ്ര 2012ൽ ഫ്രൈഡേ എന്ന ചിത്രം നിർമ്മിച്ച് സിനിമ നിർമ്മാണ രംഗത്തും എത്തിയത്.
നടനും നിർമ്മാതാവുമായ വിജയ് ബാബുവുമായി ചേർന്നായിരുന്നു സാന്ദ്ര തോമസ് സിനിമകൾ നിർമ്മിച്ചിരുന്നത്. അതിനിടെ ഇരുവരും തമ്മിലുള്ള പാർട്ണർഷിപ്പ് പിരിയുകയും ഫ്രൈഡേ ഫിലിം ഹൗസ് പിന്നീട് വിജയ് ബാബു തന്നെ ഏറ്റെടുക്കുകയും ചെയ്തു.
വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും പിന്മാറിയിരുന്ന സാന്ദ്ര ഇപ്പോൾ സിനിമയില്ഡ പുതിയ ഒരു നിർമ്മാണ കമ്പനിയുമായി സജീവമാവുകയാണ്. റൂബി ഫിലിംസ് എന്നാണ് താരത്തിന്റെ പുതിയ നിർമ്മാണ കമ്പനിയുടെ പേര്.
അതേ സമയം സാന്ദ്ര തോമസ് ഒരു അഭിമുഖത്തിൽ നടത്തിയ ചില തുറന്ന് പറച്ചിലുകളാണ് ഇപ്പൾ വൈറലാകുന്നത്. സാന്ദ്ര തോമസിന്റെ വാക്കുകൾ ഇങ്ങനെ:
പത്ത് വർഷത്തെ സിനിമാജീവിതത്തിൽ നിന്ന് തനിക്ക് നൂറ് വർഷത്തെ അനുഭവം കിട്ടി. ഓരോ സിനിമയും ഓരോ അനുഭവങ്ങളായിരുന്നു. ഒരു പടം ചെയ്യുമ്പോൾ ഇനി ഒരു അബദ്ധം പറ്റില്ലെന്ന് വിചാരിച്ചാലും അടുത്ത പടത്തിൽ വേറെ അബദ്ധം ആയിരിക്കും.
സന്തോഷിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായ അനുവങ്ങൾ സിനിമാലോകത്തു നിന്നും ഉണ്ടായിട്ടുണ്ട്.
ഒട്ടും പ്രതീക്ഷിക്കാത്ത് സ്ഥലത്ത് നമ്മളെ ഇഷ്ടപ്പെടുന്നവർ വന്ന് സാന്ദ്രയല്ലേ എന്നൊക്കെ ചോദിക്കുന്നത് വലിയ സന്തോഷമാണ്. സിനിമ ചെയ്യുന്നതിലെ ഒരു കിക്ക് അതാണ്.
നമ്മളോട് ആളുകൾ ഇങ്ങോട്ട് വന്ന് സ്നേഹത്തോടെ സംസാരിക്കുന്നു. വിഷമിപ്പിക്കുന്ന അനുഭവങ്ങളാണ് കൂടുതൽ ഉണ്ടായിട്ടുള്ളത്. ഒരു സ്ത്രീയായതുകൊണ്ടും കാര്യങ്ങൾ ഹൃദയത്തിലേക്ക് പേഴ്സണലായി എടുക്കുന്നതു കൊണ്ടും ആയിരിക്കാം അത്. സിനിമയിൽ എല്ലാം പ്രൊഫഷണലായി മാത്രം എല്ലാവരേയും കാണമെന്ന് ചിലർ പറഞ്ഞു തരാറുണ്ട്, പക്ഷേ പറ്റാറില്ല.
ചിലരെയൊക്കെ ജെനുവിനായുള്ള ഫണ്ട്ഷിപ്പ് എന്ന് വിശ്വസിക്കും. പക്ഷേ കാര്യ സാധ്യത്തിന് ആയിട്ടായിരിക്കും. പലരുടേയും വിചാരം സിനിമയിൽ എത്തിയാൽ പിന്നെ സുഖമാണെന്നും രക്ഷപ്പെട്ടു എന്നുമാണ്. എന്നാൽ സിനിമയിൽ എത്തിയാൽ രക്ഷപ്പെടുമെന്ന് വിചാരിക്കുന്നത് കേവലം ഒരു തെറ്റിദ്ധാരണ മാത്രമാണ്.
ഒന്നോ രണ്ടോ ശതമാനം ആളുകൾ മാത്രം രക്ഷപ്പെടുമായിരിക്കും. പ്രൊഡ്യൂസർ എന്നൊക്കെ പേര് മാത്രമേയുള്ളൂ ശരിക്കും അടിമകളാണ്. തനിക്ക് അറിയാവുന്ന പണിയായത് കൊണ്ടാണ് ഇതുവരെ പിടിച്ചുനിന്നതെന്നും സാന്ദ്ര തേമസ് പറയുന്നു.