ഒരിക്കൽ എന്റെ മരണവാർത്ത വരെ പ്രചരിക്കപ്പെട്ടു, അടുത്ത പ്രാവിശ്യം മറ്റൊരു രീതിയിലുള്ള വ്യാജ വാർത്തയാണ് വന്നത്: തുറന്നടിച്ച് അനു ജോസഫ്

102

മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് അനു ജോസഫ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചിട്ടുണ്ട്. മിനിസ്‌ക്രീൻ പരമ്പരകളിലൂടെയാണ് അനു ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ലോക്ക്ഡൗൺ സമയം യൂട്യൂബ് ചാനലിലൂടെ കിടിലൻ വീഡിയോകളുമായി അനു എത്തി. ഇപ്പോൾ സൈബർ അധിക്ഷേപങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് അനു. ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അനുവിന്റെ പ്രതികരണം. അതിനേക്കുറിച്ച് അനു ജോസഫിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

അഭിനയ ലോകത്തേക്ക് ഞാനെത്തിയത് 2003 ലാണ്. കുട്ടിക്കാലം മുതലേ അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. വളരെ ചെറുപ്പത്തിൽ ഇൻഡസ്ട്രിയിൽ വന്നത് കൊണ്ട് ഈ മേഖല തന്നെയാണോ പ്രൊഫഷൻ എന്ന കാര്യത്തെ കുറിച്ചൊന്നും ആ സമയത്തൊരു ഉറപ്പില്ലല്ലോ. എന്താണ് നമ്മളെ കുറിച്ച് ദൈവത്തിന്റെ പദ്ധതി എന്നതിനെ പറ്റിയൊന്നും ധാരണയുമില്ലല്ലോ.

കരിയറിന്റെ തുടക്ക കാലത്ത് അഅങ്ങനെയുള്ള ചെറിയ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. മുന്നോട്ട് പോയപ്പോൾ മറ്റൊരു മേഖലയെ കുറിച്ചും ചിന്തിക്കാതെ കരിയർ ഇത് തന്നെയാണെന്ന് ഉറപ്പിച്ചു. പൊതുരംഗത്തുള്ള സ്ത്രീകളെ പറ്റി വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ ശക്തമായി പ്രതികരിച്ചത് സിനിമയിൽ വന്നത് കൊണ്ടല്ല.

ജോലി ചെയ്യുന്നത് ഏത് മേഖലയിൽ ആയിരുന്നാലും നമ്മളെ കുറിച്ച് സത്യമല്ലാത്ത വാർത്ത ആരെങ്കിലും പ്രചരിപ്പിച്ചാൽ അത് ശരിയല്ല എന്ന രീതിയിൽ തന്നെ നമ്മൾ പ്രതികരിക്കണം. അത്തരം ആരോപണങ്ങൾ നമ്മുടെ വ്യക്തി ജീവിതത്തെ കൂടിയാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെയാണ് അത്തരം വാർത്തകളോട് ശക്തമായി പ്രതികരിച്ചിട്ടുള്ളതും.

ആവശ്യമില്ലാത്ത കാര്യങ്ങളെ കുറിച്ചൊന്നും പൊതുവേ സംാരിക്കാൻ പോകാറില്ല. എന്റെ വ്യക്തി ജീവിതത്തെയോ കരിയറിനെയോ മോശമായി ബാധിക്കുന്ന വ്യാജ വാർത്തകളും സൈബർ അധിക്ഷേപങ്ങളും ഉണ്ടായപ്പോൾ ഞാനതിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. അതിന്റെ അന്വേഷണം നടക്കുന്നു.

നമ്മൾ മനസാ വാചാ അറിയാത്ത കാര്യങ്ങൾ നമ്മുടെ പേരിൽ പ്രചരിപ്പിക്കപ്പെടുക. ഒരിക്കൽ എന്റെ മരണ വാർത്ത പ്രചരിക്കപ്പെട്ടപ്പോൾ അടുത്ത പ്രാവിശ്യം മറ്റൊരു രീതിയിലുള്ള വ്യാജ വാർത്തയാണ് വന്നത്. ചിലപ്പോൾ പ്രതികരിക്കേണ്ട എന്ന് തോന്നിയാലും ചിലയാളുകൾ ആവശ്യമില്ലാതെ നമ്മുടെ പേര് വച്ച് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കും.

അങ്ങനെയല്ലെന്ന് തെളിയിക്കാൻ പറ്റുമോ എന്ന ധാർഷ്ട്യത്തോടെ പെരുമാറുമ്പോൾ എനിക്കോ എന്റെ കുടുംബാംഗങ്ങൾക്കോ ഇത്തരം കാര്യങ്ങളെ വിശാലമനസ് കതയോടെ സമീപിക്കാനാവില്ല. അതെങ്ങനെയെങ്കിലും ആകട്ടെ എന്ന് കരുതി വിട്ട് കളയാൻ ഒരുക്കവുമല്ല.

കാരണം പ്രതികരിക്കുമ്പോൾ മാത്രമേ ഇത്തരം കാര്യങ്ങൾ ആവർത്തിക്കപ്പെടാതെ ഇരിക്കൂ. പ്രതികരിക്കുമ്‌ബോൾ ഇവരെ കുറിച്ച് എന്തും പറയാം, പ്രചരിപ്പിക്കാം എന്നൊരു സന്ദേശം ഇത്തരം ആളുകൾക്ക് ലഭിക്കാൻ സാധ്യതയുണ്ട്. അത്രയും സഹിക്കെട്ടതോടെയാണ് ഇപ്പോൾ പ്രതികരിക്കാൻ തുടങ്ങിയതെന്നും അനു ജോസഫ് പറയുന്നു.

Advertisement